അജ്മാന് ടവർ തീപിടിത്തം: ഭൂരിഭാഗം പേരും തിരികെയെത്തി
text_fieldsഅജ്മാന്: തീപിടിത്തത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങളില്‍ ഭൂരിഭാഗവും തിരികെ വീടുകളിലെത്തി. 280ലധികം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരുന്നത്. ഫെബ്രുവരി 17നായിരുന്നു വൻ തീപിടിത്തം.
അധികൃതര്‍ നടത്തിയ അക്ഷീണ പ്രയത്നമാണ് മാറ്റം വേഗത്തിലാക്കാൻ സൗകര്യം ഒരുക്കിയത്. താമസസ്ഥലങ്ങളില്‍ തിരിച്ചെത്താന്‍ കഴിഞ്ഞവര്‍ പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും പെട്ടെന്നുള്ള പ്രതികരണത്തിന് നന്ദി അറിയിച്ചു.
25 നിലയുള്ള ടവറില്‍ 244 ഫ്ലാറ്റുകളാണുള്ളത്. ഇതിലെ ഭൂരിഭാഗം താമസക്കാരും തിരികെയെത്തി. ഘട്ടംഘട്ടമായാണ് താമസക്കാരെ തിരികെയെത്തിച്ചത്. കത്തിനശിച്ച 18 അപ്പാർട്മെന്റുകൾ പൂർണമായും പുനഃസ്ഥാപിക്കാൻ രണ്ടാഴ്ച കൂടി എടുക്കുമെന്നാണ് അറിയുന്നത്.
അപകടം നടന്ന് നാലു ദിവസത്തിനകം തങ്ങളുടെ ഭവനങ്ങളിലേക്ക് തിരികെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷം പങ്കുവെക്കുകയാണ് ഇവിടത്തെ താമസക്കാര്‍. സുരക്ഷിതമായി വീട്ടിലേക്കു മടങ്ങിയ താമസക്കാരെ അജ്മാൻ പൊലീസ് പൂക്കൾ നൽകി സ്വീകരിച്ചു. അപകടത്തിന്റെ ആദ്യ നിമിഷം മുതൽ സഹകരിച്ച അജ്മാൻ അധികാരികൾക്ക് നിവാസികൾ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.