വിമാന യാത്രക്കിടെ ഹൃദയാഘാതം; രക്ഷകനായി മലയാളി ഡോക്ടർ
text_fieldsദുബൈ: വിമാന യാത്രക്കിടെ ഹൃദയാഘാതമുണ്ടായ യാത്രക്കാരന് രക്ഷകനായി മലയാളി ഡോക്ടർ. കണ്ണൂർ സ്വദേശി ഡോ. ശബീർ അഹ്മദാണ് യാത്രക്കാരന് രക്ഷകനായത്. വിമാനം പറന്നുയർന്ന് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു സംഭവം. കണ്ണൂരിൽനിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ഗോ എയർ വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ സ്വദേശി യൂനുസിനാണ് യാത്രാമധ്യേ ഹൃദയാഘാതമുണ്ടായത്. ഡോക്ടർമാർ ആരെങ്കിലുമുണ്ടോ എന്ന് കാബിൻ ക്രൂ വിളിച്ച് ചോദിച്ചപ്പോഴാണ് ഡോ. ശബീർ സംഭവം അറിഞ്ഞത്. ഈ സമയത്ത് പൾസില്ലാതെ ഇയാള് അബോധാവസ്ഥയിലായിരുന്നു. ഉടൻ സി.പി.ആറും എ.ഇ.ഡിയും ഹൃദയമിടിപ്പ് വരാനുള്ള മരുന്നും നൽകി. കാബിൻ ക്രൂവും ഡോക്ടർക്കൊപ്പം ചേർന്നു.
ഹൃദയമിടിപ്പ് വീണ്ടെടുത്ത ഇദ്ദേഹത്തെ ദുബൈയിൽ വിമാനം ഇറങ്ങിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ യൂനുസിന് േബ്ലാക്കുള്ളതായി കണ്ടെത്തി. ദുബൈ ഡി.ഐ.പി എൻ.എം.സി ആശുപത്രിയിലെ ഡോക്ടറാണ് ശബീർ അഹ്മദ്. അവസരോചിതമായ ഇടപെടൽ നടത്തിയ ഡോക്ടറെയും കാബിൻ ക്രൂവിനെയും ഗോ എയർ അധികൃതർ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.