Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിമാന സർവിസുകൾ...

വിമാന സർവിസുകൾ വൈകാതെ സാധാരണ നിലയിലാകും –വിദേശകാര്യ മന്ത്രി

text_fields
bookmark_border
വിമാന സർവിസുകൾ വൈകാതെ സാധാരണ നിലയിലാകും –വിദേശകാര്യ മന്ത്രി
cancel
camera_alt

വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ എക്സ്പോയിലെ ഇന്ത്യൻ പവിലിയൻ സന്ദർശിക്കുന്നു

ദുബൈ: ഇന്ത്യയിൽനിന്ന് വിദേശങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ സാധാരണ നിലയിലാക്കാൻ ശ്രമം പുരോഗമിക്കുന്നതായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ. ദുബൈ എക്സ്പോ സന്ദർശനത്തിനിടെ ഇന്ത്യൻ പവിലിയനിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയെ അതിജീവിക്കാൻ വളരെ വേഗത്തിൽ ഇന്ത്യക്ക് സാധിച്ചു. രോഗമുക്തിയും സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനവുമാണ് രാജ്യം ശ്രദ്ധിച്ചത്. അടുത്ത ഏതാനും മാസങ്ങൾക്കകം ഇതിെൻറ ഫലം നമുക്ക് കാണാനാവും -അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരെ വേഗത്തിൽ വളർച്ച കൈവരിക്കുന്നതിെൻറ സൂചനകളാണ് കാണുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജനങ്ങൾ ആത്മവിശവാസത്തിലാണ്.

ഭാവിയെ ശോഭനമാക്കാൻ ഇതു സഹായിക്കും. കോവിഡ് കൈകാര്യം ചെയ്യാനുള്ള കഴിവ് വളർത്തിയെടുക്കാൻ ധാരാളം മുന്നൊരുക്കം നടത്തിയതിനാൽ ഏതു സാഹചര്യവും നേരിടാൻ നാം സജ്ജമാണ്.

വാക്സിനേഷനിൽ നേടിയ മുന്നേറ്റം അതിെൻറ ഭാഗമാണ് -അദ്ദേഹം പറഞ്ഞു. യു.എ.ഇ ഇന്ത്യയുടെ ഏറ്റവും സുപ്രധാന പങ്കാളിയാണെന്നും ഇത് ഇരുരാജ്യവും തമ്മിലെ വ്യാപാരത്തിൽ പ്രകടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ വിമാനത്താവളങ്ങൾ വഴി വരുന്നവർക്ക് റാപിഡ് പി.സി.ആർ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കാൻ യു.എ.ഇ ദേശീയ അടിയന്തര ദുരന്തനിവാരണ സമിതിയോട് (എൻ.സി.ഇ.എം.എ)ആവശ്യപ്പെട്ടതായി ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു.

ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതും വാക്സിനുകൾക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതും പരിഗണിച്ച് റാപിഡ് ടെസ്റ്റ് ഒഴിവാക്കാനാണ് യു.എ.ഇ അധികൃതരോട് അഭ്യർഥിച്ചിരിക്കുന്നത്.

ആവശ്യം ഗൗരവപൂർവം എൻ.സി.ഇ.എം.എ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ കൂട്ടിച്ചേർത്തു.

വാർത്തസമ്മേളനത്തിൽ ദുബൈ കോൺസൽ ജനറൽ ഡോ. അമൻ പുരിയും പങ്കെടുത്തു. ഇന്ത്യൻ പവിലിയന് പുറമെ, യു.എ.ഇ പവിലിയനും മന്ത്രി ഡോ. എസ്. ജയ്ശങ്കർ സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air services
Next Story