നിയമവിരുദ്ധ പരസ്യങ്ങള്‍ ചെറുക്കാന്‍ ഷാർജയിൽ 50 ഇന്‍സ്പെക്ടര്‍മാർ
text_fieldsഷാര്‍ജ: നഗരസഭയുടെ അനുമതിയില്ലാതെ തെരുവോരങ്ങളില്‍ പതിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാനും അവ നീക്കം ചെയ്യുവാനും 50 ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചതായി അധികൃതര്‍ പറഞ്ഞു. നിയമം ലംഘിച്ചതായി കണ്ടെത്തിയ 46 വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരെ ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്. എമിറേറ്റിലെ ഒൗട്ട്ഡോര്‍ പരസ്യങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ഷാര്‍ജ എക്സിക്യൂട്ടിവ് കൗണ്‍സിൽ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി.
നിയമലംഘനം തടയുന്നതിനായി ആരംഭിച്ച പരിശോധന ഷാർജയുടെ എല്ലാ മേഖലയിലും സജീവമാണ്. മുനിസിപ്പാലിറ്റിയില്‍നിന്നോ എക്സിക്യൂട്ടിവ് കൗണ്‍സിലില്‍നിന്നോ അനുമതി വാങ്ങാതെ ഒരു വ്യക്തിക്കോ കമ്പനിക്കോ പരസ്യ സാമഗ്രികള്‍ സ്ഥാപിക്കാന്‍ അനുവാദമില്ല.താമസം, കച്ചവടം, ജോലി, ട്യൂഷന്, ഭൂമി കച്ചവടം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ കവലകളിലും നടപ്പാതകളിലും തൂണുകളിലും ടെലിഫോണ്‍ ബൂത്തുകളിലും ചുവരുകളിലും ചാരിറ്റി ബോക്സുകളിലും നിയന്ത്രണമില്ലാതെ പതിക്കുന്ന പ്രവണത മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കിടയില്‍ കൂടുതലാണ്.
സ്വന്തം മൊബൈല്‍ നമ്പര്‍ സഹിതം പരസ്യം പതിക്കുന്നതിലെ നിയമലംഘനത്തെ കുറിച്ചും അതിനുപിന്നില്‍ വരാനിരിക്കുന്ന നിയമനടപടികളെ കുറിച്ചും പലർക്കും അറിവില്ല. ആറുമാസത്തിനിടെ, നഗരത്തില്‍ അനധികൃത പരസ്യം പതിക്കൽ വര്‍ധിച്ചതാണ് പരിശോധന കര്‍ശനമാക്കുവാന്‍ കാരണമെന്ന് മുനിസിപ്പാലിറ്റിയിലെ നഗര ശുചിത്വ നിയന്ത്രണ വിഭാഗം മേധാവി മുഹമ്മദ് അല്‍ കാബി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.