മംഗളൂരു സംഭരണകേന്ദ്രത്തിലേക്ക് അഡ്നോക് എണ്ണയുമായി കപ്പൽ പുറപ്പെട്ടു
text_fieldsഅബൂദബി: മംഗളൂരു സംഭരണകേന്ദ്രത്തിലേക്ക് അബൂദബി നാഷനൽ ഒായിൽ കമ്പനിയിൽ (അഡ്നോക്) നിന്ന് ക്രൂഡോയിലുമായി കപ്പൽ പുറപ്പെട്ടു. ശനിയാഴ്ചയാണ് 20 ലക്ഷം ബാരൽ ഇന്ധനം നിറച്ച് കപ്പൽ യാത്രയാരംഭിച്ചത്. അഡ്നോക്കും ഇന്ത്യൻ സർക്കാർ കമ്പനിയായ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവസ് ലിമിറ്റഡും (െഎ.എസ്.പി.ആർ.എൽ) തമ്മിലുള്ള കരാറിെൻറ ഭാഗമായുള്ള ആദ്യ ചരക്കാണ് ഇത്. മൊത്തം 58.6 ലക്ഷം ബാരലാണ് മംഗളൂരു സംഭരണകേന്ദ്രത്തിെൻറ ശേഷി.
ക്രൂഡോയിൽ കയറ്റിയയക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ യു.എ.ഇ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് സുൽത്താൻ ആൽ ജാബിർ, ഇന്ത്യൻ പെട്രോളിയം^പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ, യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങിയവർ പെങ്കടുത്തു. തന്ത്രപ്രധാന സംഭരണ പദ്ധതി ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള പ്രധാനപ്പെട്ട പുതിയ ഉൗർജ പങ്കാളിത്തത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് ഡോ. സുൽത്താൻ ബിൻ അഹ്മദ് സുൽത്താൻ പറഞ്ഞു.
ഇൗ പങ്കാളിത്തത്തോടെ അഡ്നോക്കിന് പുതിയ വിപണി സാധ്യതകൾ തുറന്നുകിട്ടി. യു.എ.ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ഇന്ത്യയെ ഉൗർജ സുരക്ഷ കൈവരിക്കാൻ സഹായിക്കുക മാത്രമല്ല ഉയർന്ന ഗുണനിലവാരമുള്ള ക്രൂഡോയിലിന് അതിവേഗം വളരുന്ന വിപണിയിലേക്ക് പ്രവേശനം തുറന്നുകിട്ടുകയുമാണ്. ഇന്ത്യയിൽ വർധിക്കുന്ന തങ്ങളുടെ സാന്നിധ്യം തങ്ങളുടെ തന്നെ സംസ്കൃത ഉൽപന്നങ്ങളുടെയും പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെയും ആവശ്യം കൂട്ടുെമന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ കമ്പനികളായ ഒായിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒ.എൻ.ജി.സി) വിദേശ്, ഇന്ത്യൻ ഒായിൽ കമ്പനി, ഭാരത് പെട്രോ റിസോഴ്സസ് ലിമിറ്റഡ് എന്നിവയുടെ കൺസോർഷ്യത്തിന് അബൂദബിയുടെ ലോവർ സകും എണ്ണപര്യവേക്ഷണ പദ്ധതിയിൽ പത്ത് ശതമാനം ഒാഹരി അനുവദിച്ചതായി അഡ്നോക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എണ്ണ സംഭരണ കരാർ നടപ്പാക്കാൻ നടപടി തുടങ്ങിയത്. ഇന്ത്യയുടെ തന്ത്രപ്രധാന സംഭരണ പദ്ധതിയിൽ നിക്ഷേപം നടത്തുന്ന ആദ്യ രാജ്യമാണ് യു.എ.ഇയെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
പ്രധാനപ്പെട്ട ഇൗ പങ്കാളിത്തം ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉൗർജ സഹകരണം കൂടുതൽ ശക്തിപ്പെടുത്തും. തന്ത്രപ്രധാന സംഭരണം ഇന്ത്യയുടെ ഉൗർജ സുരക്ഷ വർധിപ്പിക്കാനും വിതരണക്കാരുടെ ഭാഗത്തുനിന്നുള്ള തടസ്സങ്ങൾ ഒഴിവാക്കാനും സാധിക്കും. സംഭരിച്ച എണ്ണയുടെ ഒരു ഭാഗം യു.എ.ഇ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുേമ്പാൾ മുഖ്യ ഭാഗം തന്ത്രപ്രധാന ആവശ്യങ്ങൾക്ക് മാത്രമായിരിക്കുമെന്ന് ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. 2040 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ഉൗർജ ആവശ്യം മറ്റേതൊരു രാജ്യത്തേക്കാളും കൂടുമെന്ന് അന്താരാഷ്ട്ര ഉൗർജ ഏജൻൻസി (െഎ.ഇ.എ) പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഉൗർജ ആവശ്യത്തിെൻറ 82 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ എട്ട് ശതമാനമാണ് യു.എ.ഇയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. ഉൗർജ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഏഷ്യയിലെ വിപണി ആവശ്യം കാര്യക്ഷമമായും മത്സരാധിഷ്ഠിതമായും നിവർത്തിക്കാൻ സംഭരണ സംവിധാനം യു.എ.ഇയെ പര്യാപ്തമാക്കുമെന്ന് യു.എ.ഇയുടെ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
