ആദമിന് ഒാടിക്കളിക്കാം, ദേവിശ്രീയുടെ തുടിപ്പുമായി
text_fieldsദുബൈ: ആദമിെൻറ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുേമ്പാൾ മുഹമ്മദ് ബിൻ റാഷിദ് ആശുപത്രിക്ക് പുറത്ത് നെഞ്ചിടിപ്പോടെ രണ്ടു പേരുണ്ടായിരുന്നു. ചികിത്സക്കുശേഷം പു റത്തുവന്ന ഏഴു വയസ്സുകാരനെ ഒാടിയെത്തി വാരിപ്പുണർന്നതും അവരായിരുന്നു. കെട്ടിപ്പ ിടിച്ചും ഉമ്മകൊടുത്തും ആദമും പൊട്ടിക്കരഞ്ഞതോടെ കണ്ടുനിന്നവരും കണ്ണീർപൊഴിച്ച ു.
ദുബൈയിൽ താമസിക്കുന്ന ഇന്ത്യൻ ദമ്പതികളായ അരുൺ കുമാറും കീർത്തിയുമാണ് ശസ്ത്രക്രിയക്കുശേഷം ആദമിനെ നെഞ്ചോടുചേർത്തത്. ഏഴുമാസം മുമ്പ് അവർക്ക് നഷ്ടമായ കുഞ്ഞുമകൾ ദേവിശ്രീയുടെ വൃക്കയാണ് തനിക്ക് പുതുജീവൻ നൽകിയതെന്ന് ആദമിനും അറിയാമായിരുന്നു. ദേവിശ്രീയുടെ വൃക്കകൾ പുതുജീവൻ നൽകിയത് രണ്ടുപേർക്കാണ്. മലയാളിയായ ആദമിനും അബൂദബിയിലുള്ള ഏഴുവയസ്സുകാരി റീം അൻവർ റഷീദിനും. ഷാർജയിലെ ഡൻറൽ ഡോക്ടറും മലയാളിയുമായ ദീപക് ജോൺ ജേക്കബിെൻറയും ദിവ്യ എബ്രഹാമിെൻറയും മകനായ ആദമിെൻറ ഒാട്ടവും കളിയും പഠനവും നിലച്ചിട്ട് നാലുവർഷമായി. മൂന്നാം വയസ്സിൽ ഒപ്പംകൂടിയതാണ് വൃക്കരോഗം.
വൃക്കയുടെ പ്രവർത്തനം ഭൂരിഭാഗവും നിലച്ചതിനാൽ ദിവസവും 12 മണിക്കൂർ ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പൂർണ ശ്രദ്ധ ആദമിനൊപ്പമായിരുന്നു. എന്നാൽ, യോജിച്ച വൃക്ക ലഭിക്കാത്തതിനാൽ ശസ്ത്രക്രിയ വൈകി. വൃക്കനൽകാൻ കുടുംബാംഗങ്ങൾ തയാറായെങ്കിലും ആദമിന് യോജിക്കാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങി.
ഇതിനിടെയാണ്, ദേവിശ്രീ തവ്വ എന്ന ആറു വയസ്സുകാരി മരണപ്പെട്ടതും അവയവദാനത്തിന് കുടുംബം സന്നദ്ധത അറിയിച്ചതും. 2019 ജൂലൈ 14നാണ് ദേവിശ്രീ തവ്വയെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അരുണിനും കീർത്തിക്കും നഷ്ടമായത്. പരിശോധനയിൽ ദേവിശ്രീയുടെ വൃക്ക ആദമിന് യോജിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ വിജയമായതോടെ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ദീപകും ദിവ്യയും. നഷ്ടമായ മകളിലൂടെ മറ്റൊരു കുഞ്ഞിെൻറ ജീവൻ നിലനിർത്താനായതിെൻറ ചാരിതാർഥ്യത്തിലാണ് അരുണും കീർത്തിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.