അബൂദബി ഗ്രാൻറ്പ്രീ: ആദ്യ പരിശീലനത്തിൽ വെറ്റൽ; തിരിച്ചടിച്ച് ഹാമിൽട്ടൺ
text_fieldsഅബൂദബി: ഫോർമുല വൺ അബൂദബി ഗ്രാൻറ്പ്രീയുടെ രണ്ടാമത് പരിശീലന മത്സരത്തിൽ മെഴ്സിഡസിെൻറ ലെവിസ് ഹാമിൽട്ടണ് വിജയം. ഫെരാറിയുടെ സെബാസ്റ്റ്യൻ വെറ്റലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമിൽട്ടൺ ഒന്നാമതെത്തിയത്. ഒന്നാം പരിശീലന മത്സരത്തിൽ തന്നെ പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയ വെറ്റലിനുള്ള തിരിച്ചടിയായി ഹാമിൽട്ടണിേൻറത്. അബൂദബി യാസ് മറീനയിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി വെള്ളിയാഴ്ചയാണ് പരിശീലന മത്സരങ്ങൾക്ക് തുടക്കമായത്.
രണ്ടാം പരിശീലന മത്സരത്തിൽ വെറ്റലിന് 0.149 സെക്കൻറ് മുേമ്പ ഹാമിൽട്ടൺ ഫിനിഷ് ചെയ്തു. (ഹാമിൽട്ടൺ: ഒരു മിനിറ്റ് 37.877 സെക്കൻറ്, വെറ്റൽ: ഒരു മിനിറ്റ് 38.026 സെക്കൻറ്). ഒന്നാം പരിശീലന മത്സരത്തിൽ വെറ്റൽ ഫിനിഷ് ചെയ്ത് 0.12 സെക്കൻറിന് ശേഷമേ ഹാമിൽട്ടന് കാറോടിച്ച് എത്താനായിരുന്നുള്ളൂ.ഇരുവരും മൂന്ന് തവണ വീതം അബൂദബിയിൽ ചാമ്പ്യന്മാരായിട്ടുണ്ട്. എന്നാൽ ഫെരാറിക്ക് ഇതുവരെ അബൂദബിയിൽനിന്ന് കീരീടമൊന്നും സ്വന്തമാക്കാനായിട്ടില്ല. വെറ്റൽ ജേതാവാകുകയാണെങ്കിൽ ഇൗ ചരിത്രം മാറ്റിയെഴുതപ്പെടും.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്ന് മുതൽ 2.30 വരെയും വൈകുന്നേരം അഞ്ച് മുതൽ 6.30 വരെയുമാണ് പരിശീലന മത്സരങ്ങൾ നടന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ മൂന്ന് വരെ പരിശീലന മത്സരവും വൈകുന്നേരം അഞ്ച് മുതൽ ആറ് വരെ യോഗ്യതാ മത്സരവും നടക്കും. ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഏഴ് വരെയാണ് ഫൈനൽ മത്സരം. മൊത്തം 20 ടീമുകളാണ് യോഗ്യതാമത്സരത്തിൽ പെങ്കടുക്കുന്നത്. ഇന്ത്യൻ ബിസിനസുകാരൻ വിജയ് മല്യയുടെ നേതൃത്വത്തിലുള്ള ഫോഴ്സ് ഇന്ത്യ ടീമിന് വേണ്ടി മെക്സിക്കോയുടെ സെർജിയോ പെരസ് ആണ് കാറോടിക്കുന്നത്.