രോഗി വിവരങ്ങളുടെ സൈബർ കൊള്ള തടയാൻ അബൂദബിയിൽ പദ്ധതി
text_fieldsഅബൂദബി: സൈബർ ആക്രമണങ്ങളിൽ നിന്ന് രോഗികളുടെ വിവരങ്ങൾ സംരക്ഷിക്കാൻ അബൂദബി ആരോഗ്യവകുപ്പ് ഹെൽത്ത് കെയർ ഇൻഫർമേഷൻ സെക്യൂരിറ്റി സ്ട്രാറ്റജി നടപ്പാക്കുന്നു. സൈബർ ഭീഷണികളെ സുരക്ഷിതമായും ഫലപ്രദമായും തടഞ്ഞ, അബൂദബി ആരോഗ്യമേഖലയിലെ ഡാറ്റകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്ന സമഗ്രപദ്ധതി വികസിപ്പിച്ച മേഖലയിലെ പ്രഥമ സ്ഥാപനമായി ഇതോടെ അബൂദബി ആരോഗ്യവകുപ്പ് മാറും.
എമിറേറ്റിലെ എല്ലാ ആരോഗ്യ സൗകര്യങ്ങളിലും പദ്ധതി ഉടൻ നടപ്പാക്കും. ആരോഗ്യ സംരക്ഷണ വിദഗ്ധർ, ഇൻഷുറൻസ് ദാതാക്കൾ, സേവനദാതാക്കൾ, രോഗികളുടെ ആരോഗ്യ പരിരക്ഷാ വിവരങ്ങൾ അറിയാനും കൈകാര്യം ചെയ്യാനും നടപ്പാക്കാനും സംഭരിക്കാനുമുള്ള അംഗീകൃത കക്ഷികളെല്ലാം ഹെൽത്ത് കെയർ ഇൻഫർമേഷൻ സെക്യൂരിറ്റി സ്ട്രാറ്റജിയുടെ ഭാഗമാകണം.
സൈബർ സുരക്ഷയൊരുക്കുന്നതിനും അപകടസാധ്യതകൾ പരമാവധി ലഘൂകരിക്കാനും സഹായിക്കുന്ന നടപടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. ഡിജിറ്റൽ ഭീഷണികളും ആക്രമണങ്ങളും ഫലപ്രദമായി നേരിടാൻ തയാറാണെന്നതിെൻറ തെളിവാണിതെന്ന് അബൂദബി ആരോഗ്യ വകുപ്പ് അണ്ടർസെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കാബി പറഞ്ഞു. സമൂഹത്തിലെ എല്ലാവർക്കും ഉയർന്ന ആരോഗ്യ സേവന നിലവാരം നൽകാൻ ഡിജിറ്റലൈസേഷൻ സുഗമവും സുരക്ഷിതമാക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഇൻഫർമേഷൻ സെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ വിലയിരുത്തുന്നതുമായ 'ആമിൻ' പദ്ധതി കഴിഞ്ഞ നവംബറിൽ അബൂദബി ആരോഗ്യ വകുപ്പ് ആരംഭിച്ചിരുന്നു.ലോകോത്തര നിലവാരത്തിൽ രോഗികളുടെ വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.