സംതൃപ്തമായ മനസ്സുമായി അബ്ദുൽ അസീസ് നാട്ടിലേക്ക്
text_fieldsഫുജൈറ: 28 വര്‍ഷത്തെ പ്രവാസത്തിനു ശേഷം അബ്ദുൽ അസീസ് പൊട്ടച്ചോല നാട്ടിലേക്ക് മടങ്ങുന്നു. മലപ്പുറം വൈലത്തൂര്‍ കടുങ്ങാത്തുകുണ്ട് സ്വദേശിയായ അസീസ് 1994ലാണ് യു.എ.ഇയില്‍ എത്തുന്നത്. ഫുജൈറയില്‍ ബിദിയ എന്ന പ്രദേശത്തെ ഒരു ഗ്രോസറിയില്‍ ജോലിയില്‍ പ്രവേശിച്ചാണ് പ്രവാസത്തിന് തുടക്കം കുറിക്കുന്നത്. ശേഷം ദദ്ന, ശറം തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ ജോലികള്‍ ചെയ്തു. പിന്നീട് ശറമിലെ ഒരു ടയർ വർക്ക് ഷോപ്പിൽ പി.ആര്.ഒ ആയി ജോലിയില്‍ പ്രവേശിച്ചു. കുറേക്കാലത്തിനു ശേഷം അവിടെത്തന്നെ സ്വന്തമായി ഒരു ടയർ വർക്ക്ഷോപ്പ് തുടങ്ങി.
പിന്തിരിഞ്ഞു നോക്കുമ്പോൾ പൂർണസംതൃപ്തിയിലാണെന്ന് അസീസ് പറയുന്നു. യു.എ.ഇയിലെത്തുമ്പോൾ ഫുജൈറയുടെ ഈ പ്രദേശങ്ങൾ ഇപ്പോഴത്തെ പോലെ വികസിച്ചിരുന്നില്ല. ഗതാഗതസംവിധാനങ്ങളും സൗകര്യങ്ങളും വളരെ പരിമിതം. കുളിക്കാനും കുടിക്കാനും വെള്ളം കിണറ്റിൽനിന്ന് പമ്പ് ചെയ്ത് എടുക്കാറായിരുന്നു പതിവെന്ന് അസീസ് പഴയകാലം ഓര്‍ത്തെടുക്കുന്നു. ഫുജൈറ പ്രദേശത്തെ അറബികൾ മനുഷ്യസ്നേഹികളാണ്. ആദ്യ സ്പോൺസര് സയീദ് അബ്ദുല്ല ഹൈലി തനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തുതന്നതായി അസീസ് പറയുന്നു. ഒഴിവ് സമയങ്ങള്‍ ഫുജൈറ സോഷ്യൽ ക്ലബിന്റെ പ്രവർത്തനങ്ങള്‍ക്ക് വേണ്ടിയും മാറ്റിവെച്ചു. ശനിയാഴ്ച ഫുജൈറയുടെ മണ്ണിനോട് യാത്ര പറയുകയാണ് അബ്ദുല്‍ അസീസ്. ഭാര്യ: ഉമ്മുഹബീബ. മകള്‍: അഫ്ന. മരുമകന്: അനൂഫ് അന്‍സാരി തെയ്യബാട്ടില്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.