ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ആദ്യ ആഴ്ച 64 വിമാനങ്ങൾ
text_fieldsദുബൈ: ഇന്ത്യയിലെ ലോക്ഡൗണും വിമാനവിലക്കും മൂലം മാർച്ച് 22 മുതൽ വിവിധ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിമാനങ്ങൾ മറ്റന്നാൾ മുതൽ സർവീസ് ആരംഭിക്കും. തിരിച്ചുവരുവാൻ ഏറ്റവുമധികം പേർ എംബസി സൈറ്റുകൾ മുഖേനെ താൽപര്യമറിയിച്ച ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ സർവീസുകളുണ്ടാവുക. ആദ്യ ആഴ്ച തന്നെ യു.എ.ഇയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പത്ത് വിമാനങ്ങൾ പറക്കും. സൗദിയില്‍ നിന്നും കുവൈത്തില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ അഞ്ചു സര്‍വീസാണുള്ളത്. ഒമാനിൽ നിന്നും ബഹ്ൈറനിൽ നിന്നും രണ്ടും, ഖത്തറിൽ നിന്ന് മൂന്നും വിമാനങ്ങൾ ആദ്യ ആഴ്ച സർവീസ് നടത്തും. ഇവയുടെ സമയക്രമം ഇന്നറിയാനാവും.
മെയ് ഏഴിന് യു.എ.ഇയിൽ നിന്ന് അബൂദബി- കൊച്ചി, ദുബൈ-കോഴിക്കോട് വിമാനങ്ങളാണ് ആദ്യം പുറപ്പെടുക. സൗദിയിലെ റിയാദിൽ നിന്ന് കോഴിക്കോേട്ടക്കും ഖത്തറിലെ ദോഹയിൽ നിന്ന് കൊച്ചിയിലേക്കും അന്ന് തന്നെ സർവീസുണ്ട്. ലണ്ടൻ-മുംബൈ, സിംഗപൂർ-മുംബൈ, ക്വലലമ്പൂർ-ഡൽഹി, സാൻഫ്രാൻസിസ്കോ-മുംബൈ-ഹൈദരാബാദ്, മനില-അഹ്മദാബാദ്, ധാക്ക-ശ്രീനഗർ സർവീസുകളും അന്നു പുറപ്പെടും. ഗൾഫ് മേഖലയിൽ നിന്നുള്ള ഒാരോ വിമാനത്തിലും ഏകദേശം 200 യാത്രക്കാരെ വീതവും അമേരിക്കയിൽ നിന്നുള്ള വിമാനത്തിൽ 300 പേരെയും മറ്റിടങ്ങളിൽ നിന്ന് 250 പേരെ വീതവും എത്തിക്കാനാണ് പദ്ധതി. ആദ്യ ദിവസം 2300 പേരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.
രണ്ടാം ദിവസം (മെയ് എട്ട്)
മനാമ-കൊച്ചി, ദുബൈ-ചെന്നൈ, ദുബൈ-ചെന്നൈ, ക്വലാലമ്പൂർ-മുംബൈ, ന്യൂയോർക്ക്-മുംബൈ-അഹ്മദാബാദ്, ധാക്ക-ഡൽഹി, കുവൈത്ത്-ഹൈദരാബാദ്, സിംഗപൂർ-അഹ്മദാബാദ്, ലണ്ടൻ-ബംഗളുരു വിമാനങ്ങൾ സർവീസ് നടത്തും. 2050 പേർ അന്നേ ദിവസം തിരിച്ചെത്തും.
മൂന്നാം ദിവസം (മെയ് ഒമ്പത്)
കുവൈത്ത്-കൊച്ചി, മസ്കത്ത്-കൊച്ചി, റിയാദ്-ഡെൽഹി, ക്വലാലമ്പൂർ-ട്രിച്ചി, ചികാഗോ-മുംബൈ-ചെന്നൈ, ധാക്ക-മുംബൈ, മനില-മുംബൈ, ലണ്ടൻ-ഹൈദരാബാദ്, ഷാർജ-ലഖ്നൗ വിമാനങ്ങൾ സർവീസ് നടത്തും. 2050 പേരെയാണ് തിരിച്ചെത്തിക്കുക.
നാലാം ദിവസം (മെയ് 10)
ദോഹ-തിരുവനന്തപുരം, ക്വലാലമ്പുർ-കൊച്ചി, കുവൈത്ത്-ചെന്നൈ, സിംഗപ്പൂർ-ട്രിച്ചി, ലണ്ടൻ-മുംബൈ, ധാക്ക-ഡൽഹി, അബൂദബി-ഹൈദരാബാദ്, വാഷിങ്ടൺ-ഡൽഹി-ഹൈദരാബാദ് വിമാനങ്ങൾ പറക്കും. അന്ന് 1850 പേരെ മടക്കിയെത്തിക്കാനാണ് പദ്ധതി.
അഞ്ചാം ദിവസം (മെയ് 11)
ദമ്മാം-കൊച്ചി, മനാമ-കോഴിക്കോട്, ക്വലാലമ്പൂർ-ചെന്നൈ, സിംഗപ്പൂർ-ഡൽഹി, മനില-ഡൽഹി, ലണ്ടൻ-അഹ്മദാബാദ്, ദുബൈ-കൊച്ചി, ധാക്ക-ശ്രീനഗർ, സാൻഫ്രാൻസിസ്കോ-ഡൽഹി-ബംഗളുരു സർവീസുകളുണ്ടാവും. 2200 പേരെ തിരിച്ചെത്തിക്കും.
ആറാം ദിവസം (മെയ് 12)
ക്വലാലമ്പൂർ-കൊച്ചി, മസ്ക്കത്ത്-ചെന്നൈ, ലണ്ടൻ^ചെന്നൈ, ജിദ്ദ-ഡൽഹി, കുവൈത്ത്-അഹ്മദാബാദ്, ദുബൈ-ഡൽഹി, ദുബൈ^ഡൽഹി, മനില^ഹൈദരാബാദ്, ധാക്ക-ശ്രീനഗർ, സിംഗപ്പൂർ-ബംഗളുരു, ന്യൂയോർക്ക്- ഡൽഹി-ഹൈദരാബാദ് വിമാനങ്ങൾ പറക്കും. 2500 പേരെ അന്ന് എത്തിക്കാനാവും.
ഏഴാം ദിവസം (മെയ് 13)
കുവൈത്ത്-കോഴിക്കോട്, മനില-ചെന്നൈ, ധാക്ക- ചെന്നൈ, ലണ്ടൻ- ഡൽഹി, ചിക്കാഗോ-ഡൽഹി-ഹൈദരാബാദ്, ജിദ്ദ-കൊച്ചി, ക്വലാലമ്പൂർ-ഹൈദരാബാദ്, ദുബൈ-അമൃതസർ സർവീസുകളാണുണ്ടാവുക. അന്ന് 1850 പേർ തിരിച്ചുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
