Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊഴിൽ...

തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് രജിസ്റ്റർ ചെയ്തത് 60,000 പേർ

text_fields
bookmark_border
തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് രജിസ്റ്റർ ചെയ്തത് 60,000 പേർ
cancel

ദുബൈ: തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷുറൻസ് പ്രാബല്യത്തിൽ വന്ന ആദ്യ രണ്ടുദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 60,000 പേർ. 86 ശതമാനം പേരും ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് (www.iloe.ae) പദ്ധതിയിൽ ചേർന്നതെന്ന് യു.എ.ഇ മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ബിസിനസ് സർവിസ് സെന്‍ററുകൾ, അൽ അൻസാരി എക്സ്േചഞ്ച്, സെൽഫ് സർവിസ് കിയോസ്കുകൾ, ബാങ്കുകളുടെ സ്മാർട്ട് ആപുകൾ, ടെലിഫോൺ സേവന ദാതാക്കൾ എന്നിവ വഴിയും ചേർന്നവരുണ്ട്. ഫ്രീസോണിൽ ഒഴികെയുള്ള ജീവനക്കാർക്ക് ഇൻഷുറൻസിൽ ചേരാം.

90 ശതമാനം പേരും വാർഷിക സ്കീമാണ് തെരഞ്ഞെടുത്തത്. 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് 60 ദിർഹം അടച്ചാൽ ഒരുവർഷം പദ്ധതിയുടെ ഭാഗമാകാം. മാസത്തിലാണ് അടക്കുന്നതെങ്കിൽ അഞ്ച് ദിർഹം വീതം അടക്കണം. 16,000 ദിർഹമിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർക്ക് 120 ദിർഹം അടച്ച് ഒരുവർഷത്തേക്ക് ചേരാം. മാസം 10 ദിർഹമാണ് അടവ്.മൂന്ന്, ആറ്, ഒമ്പത് മാസങ്ങളിലേക്ക് പ്രീമിയം ഒരുമിച്ച് അടക്കാനും സൗകര്യമുണ്ട്. ശമ്പളം 16,000 ദിർഹമിൽ താഴെയുള്ളവർക്ക് പരമാവധി പ്രതിമാസം 10,000 ദിർഹമാണ് ഇൻഷുറൻസായി ലഭിക്കുക. 16,000 ദിർഹമിന് മുകളിലുള്ളവർക്ക് പരമാവധി 20,000 ദിർഹം ലഭിക്കും.

അടിസ്ഥാന ശമ്പളത്തിന്‍റെ 60 ശതമാനമാണ് ഇൻഷുറൻസ് തുകയായി കണക്കാക്കുന്നത്. ജോലി നഷ്ടപ്പെട്ട് മൂന്നുമാസം വരെയാണ് ഇൻഷുറൻസ് തുക ലഭിക്കുന്നത്. എന്നാൽ, ഇക്കാലയളവിനിടെ പുതിയ ജോലി ലഭിക്കുകയോ രാജ്യം വിടുകയോ ചെയ്താൽ പിന്നീട് തുക ലഭിക്കില്ല. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനുള്ളിൽ െക്ലയിമിനായി അപേക്ഷ സമർപ്പിക്കണം. രണ്ടാഴ്ചക്കുള്ളിൽ തുക ലഭിച്ച് തുടങ്ങും. പദ്ധതിയിൽ ചേർന്ന് ഒരു വർഷം കഴിഞ്ഞാൽ െക്ലയിം സമർപ്പിക്കാം. ഇപ്പോൾ ചേർന്നവർക്ക് അടുത്ത വർഷം ജനുവരി ആദ്യവാരം മുതൽ പരിരക്ഷ ലഭിക്കും. പുതുതായി ജോലിക്ക് ചേരുന്നവർ നാലു മാസത്തിനുള്ളിൽ ഇൻഷുറൻസിൽ ചേരണം. നിശ്ചിത സമയത്ത് ചേർന്നില്ലെങ്കിൽ 400 ദിർഹം വീതം പിഴ അടക്കേണ്ടി വരും.

18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നിർബന്ധമാണ്. പ്രീമിയം അടവിൽ വീഴ്ചവരുത്തിയാൽ 200 ദിർഹവും പിഴ നൽകണം. എന്നാൽ, ഫ്രീസോൺ കമ്പനികളിലെ ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക കരാർ ജീവനക്കാർ, 18 വയസ്സിൽ താഴെയുള്ളവർ, സ്ഥാപന ഉടമകൾ, നിക്ഷേപകർ തുടങ്ങിയവർക്ക് പദ്ധതിയിൽ ചേരാൻ കഴിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unemploymentinsuranceregistered
News Summary - 60,000 people registered for unemployment insurance
Next Story