Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവർഷങ്ങളുടെ...

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം: താഹിറിന് രക്ഷിതാക്കളെ  കാണാൻ അവസരം ഒരുക്കി ദുബൈ എമിഗ്രേഷൻ വിഭാഗം

text_fields
bookmark_border
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം: താഹിറിന് രക്ഷിതാക്കളെ  കാണാൻ അവസരം ഒരുക്കി ദുബൈ എമിഗ്രേഷൻ വിഭാഗം
cancel
camera_alt??? ???????????? ???? ?????????? ????????????????? ??????? ??????? ?????? ???????? ????????? ???? ??????????? ?????????? ????? ??????????????
ദുബൈ: യു.എ.ഇയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന താഹിർ അയൂബ് എന്ന പാകിസ്ഥാൻ സ്വദേശി മാതാപിതാക്കളെ കണ്ടിട്ട് വർഷം ആറു കഴിഞ്ഞു. ഇൗ ദയനീയാവസ്ഥ അറിഞ്ഞതോടെ ഇരു കൂട്ടരുടെയും കാത്തിരിപ്പിന് അന്ത്യം കുറിക്കാൻ ദുബൈ എമിഗ്രേഷൻ വകുപ്പ് വഴിയൊരുക്കി. ലോക മാതൃദിനത്തിലാണ് മാതൃത്വത്തിെൻറ സ്നേഹവായ്പ്പുകൾ  കൈമാറിയ ഹൃദയസ്പർശിയായ കൂടികാഴ്ചക്ക് വകുപ്പ് വഴിയൊരുക്കിയത്. 2012 -ൽ യു.എ.ഇ-യിൽ എത്തിയ താഹിറിന് ജീവിതപ്രാരാബ്ധം മൂലം ഇത് വരെ തെൻറ ജന്മദേശത്ത് പോകാനോ മാതാപിതാക്കളെ കാണാനോ സാധിച്ചിട്ടില്ലായിരുന്നു. എന്നാൽ ഉംറക്ക് എത്തിയ താഹിറിെൻറ മാതാപിതാക്കളുടെ മടക്കയാത്ര യാദൃച്ഛികമായി ദുബൈ രാജ്യാന്തര വിമാനത്താവളം വഴിയായതോടെ ആര്‍ക്കും പതിവില്ലാത്ത ഒരു കൂടികാഴ്ചക്ക് എമിഗ്രേഷൻ വകുപ്പ് അവസരം നല്‍കുകയായിരുന്നു. കണക്ടിങ് ഫ്‌ളൈറ്റില്‍ വന്നിറങ്ങുന്ന യാത്രക്കാർക്ക് സാധാരണ എമിഗ്രേഷൻ ഏരിയ വിട്ടു പുറത്ത് പോകാനേ, പുറത്തുനിന്ന് ആർക്കെങ്കിലും ഇവരെ കാണുവാനോ അനുവാദമില്ല.. എന്നാൽ മാതാപിതാക്കളെ കാണാനുള്ള ചെറുപ്പക്കാരെൻറ ആഗ്രഹം എമിഗ്രേഷൻ വിഭാഗത്തെ  അറിയിച്ചമ്പോൾ മനുഷ്യസ്നേഹികളായ  ജീവനക്കാർക്ക് അപേക്ഷ തള്ളാനാവില്ലായിരുന്നു. ഏറെ നാളെ കാത്തിരിപ്പിന് ശേഷം മകനെ അധികൃതർ രക്ഷിതാകള്‍ക്ക് മുന്നിൽ കൊണ്ട് നിര്‍ത്തിയപ്പോള്‍ ആ മാതാവിന് കരച്ചിൽ അടക്കാനായില്ല. മകനെ കെട്ടിപ്പിടിച്ചു  ഇരുകവിളത്തും മുത്തം കെടുത്തു ആ മാതാവ്. 
ദുബൈ  എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് കൺട്രോൾ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ലഫ്റ്റനൻറ് കേണല്‍ ഇബ്രാഹിം ഹമദിെൻറ നേതൃത്വത്തിലാണ് ഇവരുടെ കണ്ടുമുട്ടലിന്  കളമൊരുങ്ങിയത്. അർധരാത്രി 11.55 ന്  പാസ്പോർട്ട് വിഭാഗത്തിെൻറ ഒരു സ്വകാര്യ ഹാളിലാണ് ഇവര്‍ സന്ധിച്ചത്. മാതാവിനെ ഫോൺ ചെയ്യുേമ്പാൾ എല്ലാസമയത്തും നാട്ടിൽ വന്ന് വിവാഹം കഴിക്കാൻ ആവശ്യപ്പെടും. എന്നാൽ എനിക്ക് അതിനുള്ള വരുമാനം ഇല്ലായിരുന്നു. അവരെ സംരക്ഷിക്കാൻ വേണ്ടി ഞാന്‍ ഇവിടെ അധ്വാനിച്ചുകൊണ്ടിരിക്കുകയാണ്.  27 -കാരനായ താഹിർ അയൂബ് കൂട്ടിചേര്‍ത്തു. കൂടിക്കാഴ്ച്ചക്ക് അവസരമൊരുക്കിയ എല്ലാവർക്കും കുടുംബം നന്ദി പറഞ്ഞു. ഞങ്ങളുടെ ഭരണാധികാരികൾ ഞങ്ങളെ പഠിപ്പിച്ച കാര്യങ്ങൾ ഞങ്ങൾ പിൻപറ്റുന്നു .ഏറെ നാളത്തെ കണ്ട്മുട്ടൽ കൊണ്ട് ആ കുടുംബത്തിന് മാത്യദിനത്തില്‍ സന്തോഷം നൽകുവാൻ ഞങ്ങൾ ആഗ്രഹിച്ചു. സന്നദ്ധസേവനം എന്നത് സന്തുഷ്‌ഠിയുടെ യഥാർത്ഥ അർത്ഥമാണെന്ന് ദുബൈ എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി സംഭവത്തെ കുറിച്ച് പ്രതികരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story