Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദ​ുബൈ എമിഗ്രേഷൻ  സേവന...

ദ​ുബൈ എമിഗ്രേഷൻ  സേവന കേന്ദ്രം   പ്രവൃത്തി സമയത്തിൽ മാറ്റം

text_fields
bookmark_border

ദുബൈ: ദുബൈ  ജനറല്‍ താമസ കുടിയേറ്റ വകുപ്പ് ( ജി ഡി ആര്‍ എഫ് എ ) ഉപഭോക്തൃകള്‍ക്ക് കുടുതല്‍ മികച്ച സേവനം നല്‍ക്കുന്നതി​െൻറ ഭാഗമായി രണ്ട് സേവന  കേന്ദ്രങ്ങളിലെ പ്രവൃത്തി  സമയങ്ങളില്‍   പുതിയ സമയക്രമം പ്രഖ്യാപിച്ചു. ദുബൈ  ദേരയിലെ ഡനാറ്റ ഓഫിസിലെ കേന്ദ്രത്തിലും, ഫെസ്റ്റിവൽ സിറ്റിയിലെ വകുപ്പ്  ഓഫീസിലെയും പ്രവര്‍ത്തി സമയങ്ങളിലാണ് മാറ്റം. ഈ രണ്ട് ഓഫീസിലും ഇനി മുതല്‍ രാവിലെ 7;30മുതല്‍  നാലു മണി വരെ സേവനം ലഭ്യമാകുമെന്ന് ദുബൈ എമിേഗ്രഷൻ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ് റാശിദ് അല്‍ മർറി മലയാള മാധ്യമങ്ങള്‍ക്കുള്ള വാര്‍ത്ത‍കുറിപ്പില്‍ അറിയിച്ചു .ഈ മാസം രണ്ടു മുതലാണ്പുതിയ സമയ ക്രമം നിലവില്‍ വന്നത്. വകുപ്പിന്  ദുബൈയിലെ വിവിധ ഭാഗങ്ങളിലായി 18  ഉപഭോക്തൃ കേന്ദ്രങ്ങളാണുള്ളത്.എന്നാല്‍  ഇതില്‍ ദുബൈ രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിലെ ആഗമന ഭാഗത്തെ ഓഫീസ് എല്ലാ ദിവസവും 24 മണിക്കൂറും  പ്രവര്‍ത്തിക്കും.
സ്മാര്‍ട്ട്‌ ആപ്ലിക്കേഷൻ വഴിയും വെബ്സൈറ്റ് വഴിയും  ഉപഭോക്തൃകള്‍ക്ക്  ഏറ്റവും മികച്ച സ്മാര്‍ട്ട്‌ സേവനങ്ങള്‍ നല്‍കുന്ന  രീതികളെ പ്രോത്സാഹിപ്പിച്ച്   പൊതു ഇടപാടുകൾ സുഗമമാക്കുന്നതിനാണ് വകുപ്പ് ശ്രദ്ധ ചെലുത്തുന്നത്.ഇത് ഉപഭോക്തൃകളുടെ സമയവും പ്രയത്നവും സംരക്ഷിക്കുമെന്നും സേവനങ്ങള്‍ കുടുതല്‍ വേഗത്തിലാക്കുമെന്നും മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ് റാശിദ് അല്‍ മറി പറഞ്ഞു . 
അൽ അറബി സ​െൻറർ, ബിൻ സുഗാത് സെക്ഷൻ, ഫെസ്റ്റിവൽ സിറ്റി, ഡിനാറ്റ ദേര, ന്യൂ അൽ തവാർ സ​െൻറർ, ഹയാത്ത് റീജൻസി, ഫ്രീസോൺ,  മെഡിക്കൽ ഫിറ്റ്നസ് സെക്ഷൻ, ദുബൈ നഗരസഭ ക്ലിനിക് വിഭാഗം,  വിമാത്താവള സർവീസസ് വിഭാഗം, അൽ മനാർ സ​െൻറർ, ദീവ സെക്ഷൻ, wwജബൽ അലി സെക്ഷൻ, അൽ ലിസില,  നായിഫ്, അൽ ബർഷ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ദുബൈ എമിഗ്രേഷന് ഓഫിസുകളുണ്ട്. ഉപഭോക്താക്കളുടെ കുടുതല്‍ അന്വേഷണങ്ങള്‍ക്ക് വക്കുപ്പി​െൻറ  സേവന വിഭാഗമായ ആമിര്‍  ടോള്‍ഫ്രീ നമ്പറായ 8005111 ബന്ധപ്പെടാവുന്നതാണ് . സാമൂഹിക മാധ്യമങ്ങളിൽ കൂടിയും വിവരങ്ങള്‍ ലഭ്യമാകും   .
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story