Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാലാവസ്ഥ...

കാലാവസ്ഥ അനുകൂലമാകട്ടെ;  സോളാര്‍ ഇംപള്‍സിന്് 15ന് പറക്കണം 

text_fields
bookmark_border

അബൂദബി: സൗരോര്‍ജം മാത്രം ഇന്ധനമാക്കി ലോകം ചുറ്റാന്‍ പുറപ്പെട്ട ആദ്യ വിമാനമായ സോളാര്‍ ഇംപള്‍സ് രണ്ട് വീണ്ടും പറന്നുയരുന്നു. പസഫിക് മഹാസമുദ്രത്തിന് മുകളിലൂടെ അഞ്ച് രാത്രിയും പകലും നീണ്ട പറക്കലിനിടെ സൗരോര്‍ജം സൂക്ഷിച്ചുവെക്കുന്ന ബാറ്ററികള്‍ക്ക് സംഭവിച്ച തകരാറുകള്‍ പരിഹരിച്ചാണ് സോളാര്‍ ഇംപള്‍സ് വീണ്ടും യാത്ര തിരിക്കാനൊരുങ്ങുന്നത്. തകരാറുകള്‍ സംഭവിച്ച ബാറ്ററികള്‍ എല്ലാം മാറ്റുകയും പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തതോടെയാണ് ലോക പര്യടനം പൂര്‍ത്തിയാക്കാന്‍ അവസരം ഒരുങ്ങിയത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഏപ്രില്‍ 15ന് ഹവാനയില്‍ നിന്ന് യാത്ര പുനരാരംഭിക്കുമെന്ന് സോളാര്‍ ഇംപള്‍സ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി. സ്വിറ്റ്സര്‍ലാന്‍റുകാരായ ബെര്‍ട്രാന്‍റ് പിക്കാര്‍ഡിന്‍െറയും ആന്ദ്രെ ബോഷ്ബെര്‍ഗിന്‍െറയും നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയില്‍ അബൂദബിയുടെ പിന്തുണയോടെ മസ്ദറിന്‍െറ സ്പോണ്‍സര്‍ഷിപ്പിലാണ് ലോക പര്യടനം ആരംഭിച്ചത്. 
സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാത്രിയും പകലും പറക്കുന്ന ഈ ഒറ്റ സീറ്റ് വിമാനം 2015 മാര്‍ച്ച് ഒമ്പതിനാണ് അബൂദബിയില്‍ നിന്ന് പറയുന്നയര്‍ന്നത്. 35000 കിലോമീറ്റര്‍ പറന്ന്  ലോകം ചുറ്റി അബൂദബിയില്‍ തിരിച്ചത്തെുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് വിമാനത്തിന്‍െറ ബാറ്ററികള്‍ക്ക് തകരാറുകള്‍ സംഭവിക്കുകയും ഹവായിയില്‍ വെച്ച് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടിയും വന്നത്. അബൂദബിയില്‍ നിന്ന് ആരംഭിച്ച് 18000ഓളം കിലോമീറ്റര്‍ പറന്നതിന് ശേഷമായിരുന്നു നിര്‍ത്തിയത്. 
തുടര്‍ന്ന് വിമാനത്തിലെ 17000ഓളം ബാറ്ററികള്‍ മാറ്റിയ ശേഷമാണ് 2016ന്‍െറ തുടക്കത്തില്‍ പരീക്ഷണ പറക്കലുകള്‍ നടത്തിയത്.  അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തിയ ശേഷം ആഫ്രിക്കയോ യൂറോപ്പോ വഴിയാണ് അബൂദബിയില്‍ തിരിച്ചത്തെുക.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae power
Next Story