Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമതത്തെ...

മതത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഭീകരരെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം

text_fields
bookmark_border
മതത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഭീകരരെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം
cancel
ദുബൈ: പരീക്ഷണങ്ങളുടെ മുമ്പില്‍ പകച്ചുപോകരുതെന്ന് ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ച ഇബ്റാഹീം പ്രവാചകന്‍െറ സന്ദേശം ഉള്‍കൊള്ളാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി ആഹ്വാനം ചെയ്തു. ദുബൈയില്‍ അല്‍മനാര്‍ ഈദ് ഗാഹിന് നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
നിര്‍ഭയത്വത്തിനും നാഗരിക വികാസത്തിനും വേണ്ടി പ്രാര്‍ഥിച്ച ഇബ്രാഹിം നബിയെ വീണ്ടും വായിക്കാന്‍ മുസ്ലിംകള്‍ മുന്നോട്ടു വരണം. നാടിന്‍െറ നിര്‍ഭയത്വവും നാഗരികതകളും തകര്‍ത്ത് മതത്തിന്‍െറ മറവില്‍ അഴിഞ്ഞാടുന്ന ഭീകര സംഘങ്ങളെ തുരത്താന്‍ ലോകം കൈകോര്‍ക്കണം. സഹനം, സത്യസന്ധത, വിവേകം, ദൈവബോധം, സമര്‍പ്പണം എന്നീ സ്വഭാവങ്ങളുടെ അടയാളമായിരുന്നു ഇബ്റാഹീം നബിയും കുടുംബവും. കുറ്റമറ്റ വിശ്വാസം ശുദ്ധമായ സ്വഭാവ ഗുണങ്ങള്‍ നിരന്തരം ഉത്പാദിപ്പിക്കും. 
വിശ്വാസികളെന്ന് അഭിമാനിക്കുവരില്‍ ഇന്ന് കാണു സ്വഭാവ ദൂഷ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇബ്റാഹീം നബിയുടെ പാത പിന്‍പറ്റുന്നവരെന്ന് കരുതുന്നവരില്‍ കാണുന്ന അപകടകരമായ സാംസ്കാരിക വ്യതിയാനം ഭയപ്പെടുത്തുന്നതാണ്. 
ഇബ്റാഹീം കുടുംബത്തിന്‍െറ പാദ സ്പര്‍ശമേറ്റ  മധ്യപൗരസ്ത്യദേശം അവിടത്തെ ജനതയുടെ ചുടുചോര കൊണ്ട് നനഞ്ഞിരിക്കുന്നു. സാമ്രാജ്യത്വ ശക്തികളും ഭീകരസംഘങ്ങളും ആ ജനതയെ ആട്ടിയോടിക്കുകയാണ്.  മസ്ജിദുല്‍ അഖ്സയും പരിസരങ്ങളും അധീനപ്പെടുത്തി പുതിയ അവകാശ വാദങ്ങള്‍ ഉയിക്കാന്‍ പുറപ്പെട്ട ജൂതപ്പടക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിന്നേ പറ്റു. വൈവിധ്യങ്ങള്‍ അംഗീകരിച്ച മതമാണ് ഇസ്ലാം. ബഹുസ്വരതയെ ഇല്ലാതാക്കാനാണ് ഭീകരസംഘങ്ങള്‍ ശ്രമിക്കുന്നത്. 
ജൂത-ക്രൈസ്തവ ഗോത്രങ്ങളോട് സന്ധിയിലേര്‍പ്പെട്ട് മദീനയില്‍ സമാധാന ജീവിതം ഉറപ്പ് വരുത്തിയ പ്രവാചകനെ അപമാനിക്കാനാണ് സായുധ സംഘങ്ങള്‍ ധാര്‍ഷ്ട്യം കാണിക്കുത്. 
നബി ജീവിതവും ചരിത്രവും വികലമാക്കി ഭീകര കൃത്യങ്ങള്‍ക്ക് ന്യായം ചമക്കുന്നവരെ ഒറ്റപ്പെടുത്തണം.  
മതത്തിന്‍െറ തെറ്റായ വായനയാണ് പൊതുസമൂഹത്തില്‍ തെറ്റുധാരണ പരത്തുന്നത്. മതത്തിന്‍െറ അകക്കാമ്പ് അവഗണിച്ച് അക്ഷരങ്ങളില്‍ അഭിരമിക്കുന്നത് ആശാസ്യമല്ല. നന്മകള്‍ പങ്കുവെക്കാന്‍ ആഘോഷവേളകളെ ഉപയോഗിക്കണം. 
നാടിന്‍െറ നിര്‍ഭയത്വം പ്രധാനമാണ്. താമസിക്കുന്ന നാടിനെ ഛിദ്ര ശക്തികളില്‍ നിന്നും വിദ്വേഷ പ്രചാരകരില്‍ നിന്നും രക്ഷിക്കേണ്ടത് ബാധ്യതയാണ്.-ഡോ. അബ്ദുല്‍ മജീദ് സ്വലാഹി ഉദ്ബോധിപ്പിച്ചു. 
കപട ആ്ത്മീയതയുടെ ഇരുണ്ട ഗുഹകളില്‍ അഭയം തേടുന്നത് ആധുനിക മനുഷ്യര്‍ക്ക് ചേര്‍തല്ല. സമൂഹത്തോടൊപ്പം ജീവിച്ച് നന്മകള്‍ പ്രസരിപ്പിച്ച് മതത്തിന്‍െറ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കാനുള്ള അവസരങ്ങള്‍ മറ്റുള്ളവര്‍ക്ക് സൃഷ്ടിക്കണമെും അദ്ദേഹം പറഞ്ഞു. വന്‍ ജനാവലി ഈദ് ഗാഹില്‍ പങ്കെടുത്തു.

ഷാര്‍ജ: തിന്മകള്‍ക്ക ്നമയുടെ പരിവേഷം നല്‍കിക്കൊണ്ട് ഇസ്ലാമിന്‍െറ പേരില്‍ ഖിലാഫത്തും ജിഹാദും പറഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റുകള്‍പ്രഖ്യാപിക്കുന്ന ദു:ശ്ശക്തികളുടെ മുഖം മൂടികള്‍ വലിച്ചു കീറാന്‍ പ്രവാചകന്‍ ഇബ്രാഹിം നമുക്ക് പ്രചോദനമാവേണ്ടതുണ്ടെന്ന് ഹുസൈന്‍ സലഫി പറഞ്ഞു. 
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപമുള്ള ഫുട്ബാള്‍ മൈതാനിയില്‍ മലയാളികള്‍ക്കായി സംഘടിപ്പിച്ച ഈദ്ഗാഹില്‍ പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കിയ ശേഷമുള്ള ഈദ് ഖുതുബയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്ധ വിശ്വാസങ്ങള്‍ക്കെതിരെയും ദുരാചാരങ്ങള്‍ക്കെതിരെയും ശക്തമായി പോരാടിയ പ്രവാചകന്‍ ഇബ്റാഹീമിന്‍െറ സ്മരണ ലോകത്ത് രക്ത ചൊരിച്ചിലിലൂടെയും അധാര്‍മികതകളിലൂടെയും സമാധാനം കെടുത്തുന്ന ദു:ശ്ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരത്ത ്പ്രചോദനമായിത്തീരണം.
ഇബ്രാഹിം നബി തിന്മക്കെതിരെ പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴേക്കും സ്വപിതാവില്‍ നിന്നു തന്നെ ശക്തമായഎതിര്‍പ്പും ഭീഷണിയുമാണ്നേരിടേണ്ടിവന്നത്. ആ ഒറ്റയാള്‍ പോരാട്ടത്തിലും സഹനത്തോടെ തന്‍െറ ആദര്‍ശത്തിലടിയുറച്ചു നില്‍ക്കാന്‍ ഇബ്രാഹിം നബിക്ക് കരുത്ത്പകര്‍ന്നത് കറകളഞ്ഞ വിശ്വാസത്തിലധിഷ്ഠിതമായ നിശ്ചയദാര്‍ഡ്യതയായിരുന്നു. നാട്ടുകാര്‍ കനത്ത അഗ്നികുണ്ഠം ഒരുക്കി അതിലേക്കെറിഞ്ഞപ്പോഴും പ്രപഞ്ചനാഥന്‍ തന്നോടൊപ്പമുണ്ടെന്ന അര്‍പ്പണ മനോഭാവത്തില്‍ അദ്ദേഹം അടിയുറച്ചുനിന്നു.അതുകൊണ്ട്തന്നെ അഗ്നികുണ്ഠത്തെ അദ്ദേഹം അതിജയിച്ചു.
മാനവ രക്തവും ധനവും അഭിമാനവും വിശുദ്ധ മക്കയോളം പവിത്രമാണെന്ന് ലോകത്തെ പഠിപ്പിച്ച മുഹമ്മദ്നബിയിലൂടെ പൂര്‍ത്തിയാക്കപ്പെട്ടഇസ്ലാമിന്‍െറ പേരില്‍ ഇനിയും രക്തം ചിന്താന്‍ ദു:ശ്ശക്തികളെ അനുവദിച്ചുകൂടാ. 
പ്രമാണങ്ങളെ ശരിയായ അര്‍ഥത്തില്‍ പ്രബോധനംചെയ്യുന്നതിലൂടെ ഈ ദുര്‍വ്യാഖ്യാന ശക്തികളുടെ നട്ടെല്ളൊടിക്കാനാവും. 
സമാധാനം തകര്‍ത്തുകൊണ്ട് യമനിന്‍െറ മണ്ണിലും മറ്റും രക്തച്ചൊരിച്ചിലുകള്‍ നടത്തി ക്കൊണ്ടിരിക്കുന്ന അക്രമികള്‍ക്കെതിരെ, മര്‍ദ്ദിത ജനതയുടെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന, അതില്‍എല്ലാം ത്യജിക്കേണ്ടിവന്ന സഖ്യസേനയുടെയും ഈനാടിന്‍െറ മക്കളുടെയും ഓര്‍മകള്‍ നമ്മിലെപ്പോഴുംനിലനില്‍ക്കണം.രക്തസാക്ഷികളായ യു.എ.ഇ സൈനികള്‍ക്ക് വേണിയും ഹറമിലെ ക്രെയിന്‍ ദുരന്തത്തില്‍പെട്ടവര്‍ക്കുവേണ്ടിയും ഹുസൈന്‍ സലഫി പ്രത്യേകംപ്രാര്‍ഥിച്ചു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story