Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോലിസ്ഥലത്തെ...

ജോലിസ്ഥലത്തെ അപകടങ്ങള്‍  അറിയിച്ചില്ളെങ്കില്‍ 10,000 ദിര്‍ഹം പിഴ

text_fields
bookmark_border

അബൂദബി: ജോലി സ്ഥലത്തെ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ളെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് മേല്‍ 10,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിക്ക് സാരമായി പരിക്കേല്‍ക്കുന്നതോ, മൂന്ന് ദിവസം തൊഴിലില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്നതോ ആയ അപകടങ്ങള്‍ സംബന്ധിച്ച് 24 മണിക്കൂറിനകം മന്ത്രാലയത്തെ അറിയിച്ചിരിക്കണം. തൊഴില്‍ സമയത്തിനിടയിലും ജോലി സ്ഥലത്തേക്ക് വരുമ്പോഴും പോകുമ്പോഴും ഉണ്ടാകുന്ന അപകടങ്ങള്‍ ജോലി സ്ഥലത്തെ അപകടങ്ങളില്‍ പെടും. തൊഴില്‍ സംബന്ധമായ അസുഖങ്ങളുണ്ടായാലും മന്ത്രാലയത്തെ വിവരം അറിയിക്കണം. ഇത്തരം അസുഖങ്ങളെയും തൊഴിലിനിടയിലെ അപകടങ്ങള്‍ ആയാണ് കണക്കാക്കുക. 
സ്വകാര്യ കമ്പനികള്‍ ജോലി സുരക്ഷയും ആരോഗ്യ നിലവാരവും കാത്തുസൂക്ഷിക്കണമെന്നും തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിന്‍െറയും അപകടങ്ങള്‍ ഒഴിവാക്കുന്നതിന്‍െറയും ഭാഗമായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് പരിശോധന കാര്യ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മാഹെര്‍ അല്‍ ഉബെദ് പറഞ്ഞു.  അപകടങ്ങള്‍ അറിയിക്കാത്ത കമ്പനികള്‍ക്ക് 10000 ദിര്‍ഹം പിഴ ചുമത്തുന്നതിനൊപ്പം കരിമ്പട്ടികയില്‍ പെടുത്താനും തൊഴില്‍ മന്ത്രാലയത്തിന് അധികാരമുണ്ട്. ഹോട്ട്ലൈന്‍ നമ്പറായ 800665, ഇ മെയില്‍ എന്നിവ വഴി അപകട റിപ്പോര്‍ട്ട് നല്‍കാം. തൊഴിലാളിയുടെ പേര്, തൊഴില്‍ കാര്‍ഡ് നമ്പര്‍, പ്രോപ്പര്‍ട്ടി നമ്പര്‍, അപകടം സംഭവിച്ച തീയതി, ബന്ധപ്പെടേണ്ട നമ്പര്‍ എന്നിവ നല്‍കണം. തൊഴിലാളിക്ക് പരിക്കേറ്റാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കും വരെയുള്ള ചികിത്സാ ചെലവ് തൊഴിലുടമ വഹിക്കണം. സ്ഥിരമായ വൈകല്യം സംഭവിച്ചാല്‍ നാട്ടിലേക്ക് മാറ്റുന്നതിനുള്ള യാത്ര ചെലവും തൊഴിലുടമ വഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidents in the workplace
Next Story