17.5 കിലോ മയക്കുമരുന്ന് പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ
text_fieldsഅബൂദബി: രാജ്യത്തെ യുവാക്കൾക്ക് വിൽപന നടത്താൻ വേണ്ടി കൈവശം വെച്ച മയക്കുമരുന്നുമായി അഞ്ച് ഏഷ്യക്കാർ അബൂദബി പൊലീസിെൻറ പിടിയിലായി. രണ്ട് വ്യത്യസ്ത കേസുകളിലായാണ് ഇവർ പിടിയിലായത്. ഇവരിൽനിന്ന് മൊത്തം 17.5 കിലോ മയക്കുമരുന്ന് കണ്ടെടുത്തു.
‘ബിഗ് ചാലഞ്ച്’ എന്ന് പേരിട്ട ആദ്യ ഒാപറേഷനിൽ നാലുപേരടങ്ങിയ രാജ്യാന്തര സംഘത്തെ 12 കിലോ ഹെറോയിനുമായാണ് പിടികൂടിയതെന്ന് അബൂദബി പൊലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് സുഹൈൽ ആൽ റാശിദി വ്യക്തമാക്കി. ഒരു ഇൻഡസ്ട്രിയൽ ഏരിയയിലെ കടയിലെ വാഹന സ്പെയർ പാർട്സുകളുടെ കാർഗോ കണ്ടെയ്നറിൽ ഒളിപ്പിച്ച് വെച്ച നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്.
‘ഫോൺസ് ഒാഫ് ഡെത്ത്’ എന്ന പേരിലാണ് രണ്ടാമത്തെ ഒാപറേഷൻ നടത്തിയത്.
അബൂദബി എമിറേറ്റിലെ മൊബൈൽ ഫോൺ കടയിൽ ഒളിപ്പിച്ചുവെച്ചിരുന്ന 5.5 കിലോ മയക്കുമരുന്നുമായി ഒരാളെ ഇൗ ഒാപറേഷനിൽ പിടികൂടി.
‘ബിഗ് ചാലഞ്ച്’ ഒാപറേഷനിൽ പ്രതികൾ അറസ്റ്റിലാകുന്നത് വരെ വിവിധ എമിറേറ്റുകളിൽ 18 ദിവസത്തോളം അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചതായി ബ്രിഗേഡിയർ മുഹമ്മദ് സുഹൈൽ ആൽ റാശിദി പറഞ്ഞു. കണ്ടെയ്നറിലെ നാല് ടൺ വാഹന സ്പെയർ പാർട്സുകൾ ഒഴിപ്പിച്ച ശേഷമാണ് മയക്കുമരുന്ന് കണ്ടെത്താനായതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഡെത്ത് ഫോൺ’ ഒാപറേഷനിൽ പിടിയിലായയാൾ മൊബൈൽ ഫോൺ കടയിലെ സെയിൽസ്മാനാണെന്ന് ക്രിമിനൽ സെക്യൂരിറ്റി െസക്ടറിലെ മയക്കുമരുന്ന് നിയന്ത്രണ ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ താഹിർ ഗരീബ് ആൽ ദാഹിരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
