Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right"സഹോദരീ...

"സഹോദരീ സഹോദരന്മാരേ, യു.എ.ഇയിലെ ജനങ്ങളേ...

text_fields
bookmark_border
സഹോദരീ സഹോദരന്മാരേ, യു.എ.ഇയിലെ ജനങ്ങളേ...
cancel

15 വർഷം മുമ്പ് ഫെഡറൽ ഗവൺമെൻറിെൻറ തലവനായി, യു.എ.ഇയോട് വിശ്വസ്തത പുലർത്തുന്നതിനും യൂനിയൻ സംരക്ഷിക്കുന്നതിനും താൽപര്യങ്ങൾ മാനിക്കുന്നതിനും ഭരണഘടനയെ ബഹുമാനിക്കുന്നതിനും ജനങ്ങളുടെ താൽപര്യങ്ങൾ പരിഗണിക്കുന്നതിനും യു.എ.ഇ രാഷ്ട്രപതിക്ക് മുമ്പായി ഞാൻ സത്യപ്രതിജ്ഞ ചെയ്തു. ആ നിമിഷത്തിലെ സാക്ഷികളായിരുന്നു നിങ്ങൾ. ദൈവം ആ പ്രതിജ്ഞക്ക് സാക്ഷിയായിരുന്നു, ഞങ്ങൾക്കാവുന്നതെല്ലാം ഞങ്ങൾ ചെയ്തുവെന്ന് ദൈവത്തിന് അറിയാം. മാത്രമല്ല, നമ്മുടെ ജനങ്ങളെ സേവിക്കുന്നതിനായി സർക്കാറിെൻറ മുഴുവൻ വിഭവങ്ങളും ഞങ്ങൾ നീക്കിവെച്ചു.

ഒരു വർഷത്തിനു ശേഷം യു.എ.ഇ പ്രസിഡൻറിനും ആദ്യത്തെ ഫെഡറൽ സുപ്രീം കൗൺസിൽ അംഗങ്ങൾക്കും മുമ്പായി രാജ്യത്തിെൻറ വിഷൻ പ്രഖ്യാപിച്ചു. 2009ൽ ഞങ്ങൾ യു‌.എ.ഇ വിഷൻ 2021 പ്രഖ്യാപിച്ചു, ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാകാനായിരുന്നു ഞങ്ങളുടെ ലക്ഷ്യം. 12 വർഷക്കാലം നീണ്ടുനിൽക്കുന്ന വിഷനും ലക്ഷ്യങ്ങളും അപ്പോൾ സമാരംഭിക്കുന്നതിലെ സാധ്യതയെക്കുറിച്ച് ചിലർ ചോദ്യം ചെയ്തു. എന്നാൽ, അതിെൻറ ഫലങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്ന ജീവിതവും ജീവിക്കുന്ന യാഥാർഥ്യങ്ങളെല്ലാം.

കൂട്ടായ്മയുടെ കരുത്ത്

യു‌.എ.ഇ പ്രസിഡൻറ് സ്വീകരിച്ച വിഷൻ സാക്ഷാത്കരിക്കുന്നതിന് ഫെഡറൽ, പ്രാദേശിക സർക്കാറുകൾ ഒരൊറ്റ സംഘമായി പ്രവർത്തിച്ചതിനാൽ ഈ വർഷങ്ങളിൽ നേടാനായ വിജയം ശ്രദ്ധേയമാണ്. തന്ത്രപരമായ ആസൂത്രണത്തിെൻറ തത്ത്വങ്ങളായിരുന്നു സർക്കാറിെൻറ കൈമുതൽ. വ്യതിരിക്തതയും മത്സരക്ഷമതയും ഞങ്ങളുടെ സ്ഥാപനങ്ങളിൽ ഒരു സംസ്കാരമായി മാറിയിരിക്കുന്നു.

50ലധികം പുതിയ നിയമങ്ങളിലൂടെ നമ്മുടെ രാജ്യത്ത് നിയമനിർമാണ പരിഷ്കരണത്തിെൻറ ഏറ്റവും വലിയ പ്രക്രിയകൾ ഞങ്ങൾ പൂർത്തീകരിച്ചു. ഭാവിയിൽ വേഗം കൈവരിക്കുകയായിരുന്നു ലക്ഷ്യം. പരമ്പരാഗത രീതികൾ മാറി 2,500 സർക്കാർ സേവനങ്ങൾ സ്മാർട്ട് സംവിധാനത്തിലേക്ക് ഞങ്ങൾക്ക് മാറ്റാനായി. സാമ്പത്തിക കാര്യക്ഷമതയിൽ യു.എ.ഇ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. വേഗം നിലനിർത്താൻ ഞങ്ങൾ നിരവധി തവണ സർക്കാർ സംവിധാനങ്ങളെ പുനഃസംഘടിപ്പിച്ചു മാറ്റങ്ങൾ കൊണ്ടുവന്നു. ഫെഡറൽ ബജറ്റിനെ 130 ശതമാനം ഇരട്ടിയാക്കി. വിവിധ മേഖലകളിലെ 121 സൂചകങ്ങളിൽ യു.എ.ഇയെ ലോകത്ത് ഒന്നാമതെത്തിക്കാനുള്ള ഞങ്ങളുടെ മത്സരശേഷി ശക്തിപ്പെടുത്തി. ഞങ്ങളുടെ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകതന്നെയാണ്.

ഒന്നാമതാണ് രാജ്യം

യു.എ.ഇയുടെ പാസ്‌പോർട്ട് ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമാണ്. ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യവും യു.എ.ഇ ആണ്. സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള സ്ഥിരത സൂചികയിലും ലോകത്ത് ഒന്നാമതാണ് നമ്മുടെ രാജ്യം. അന്താരാഷ്ട്ര അംഗീകാരമുള്ള ആശുപത്രികളുടെ നിരക്കിലും വ്യക്തികൾക്ക് എളുപ്പത്തിൽ വൈദ്യുതി ലഭ്യമാക്കുന്ന കാര്യത്തിലും ഞങ്ങൾതന്നെയാണ് ലോകത്ത് മുന്നിൽ. മൊബൈൽ ബ്രോഡ്ബാൻഡ് ലഭ്യതയിൽ ലോകത്തിലെ മറ്റു രാജ്യങ്ങളെല്ലാം നമുക്ക് പിന്നിലാണ്.

വിദേശ നിക്ഷേപം ആകർഷിക്കുന്നതിലും ബിസിനസ് എളുപ്പമാക്കുന്നതിലും ഞങ്ങൾ മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനത്താണ്. 437ലധികം അന്താരാഷ്ട്ര സൂചകങ്ങളിൽ ഞങ്ങൾ അറബ് മേഖലയെ നയിക്കുന്നു. കൂടാതെ, യു.എ.ഇ സർക്കാറിന് ഈ മേഖലയിലെ ഏറ്റവും ഉയർന്ന പരമാധികാര റേറ്റിങ്ങാണ് ലഭിച്ചിരിക്കുന്നത്.

എല്ലാവർക്കും സുരക്ഷിതമാണ് ഇൗ രാജ്യം

നീതി നിലനിൽക്കുന്ന, നിയമം മാനിക്കപ്പെടുന്ന, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന രാജ്യത്ത് ആരും ഭയപ്പെടേണ്ടതില്ല. നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമതയും കണക്കിലെടുത്താൽ ഞങ്ങൾ അറബ് ലോകത്തുതന്നെ ഒന്നാം സ്ഥാനത്താണ്. ഞങ്ങൾ നിയമനിർമാണങ്ങളിൽ നിരവധി മാറ്റം വരുത്തി എല്ലാവർക്കുമായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത് ഇന്ന് പ്രതിഭകളെ ആകർഷിക്കുന്നതിൽ ലോകത്തെ ആദ്യത്തേതും സ്വകാര്യമേഖലയുമായുള്ള സർക്കാർ പങ്കാളിത്തത്തിൽ ആദ്യത്തേതും പൊതുമേഖലയിലെ സാമ്പത്തിക നൈപുണ്യത്തിൽ ഒന്നാമത്തേതും നമ്മുടെ രാജ്യമാണ്.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പ്രത്യേകിച്ചും ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും അറബ് ലോകത്തെ ഏറ്റവും മികച്ചതാണ്. സർവകലാശാലകളിലെ ഗവേഷണത്തിനും വികസനത്തിനുമുള്ള ചെലവ് 2020ൽ മാത്രം എട്ട് ബില്യൺ കവിഞ്ഞു. കഴിഞ്ഞ കാലയളവിൽ ഫെഡറൽ സർക്കാർ ഭവന നിർമാണ മേഖലയിലേക്ക് 40 ബില്യൺ ദിർഹവും വിദ്യാഭ്യാസ മേഖലയിൽ 140 ബില്യൺ ദിർഹവും സാമൂഹിക വികസന പദ്ധതികളിൽ 94 ബില്യൺ ദിർഹവും ആരോഗ്യ -സാമൂഹിക സംരക്ഷണ മേഖലയിൽ 50 ബില്യൺ ദിർഹവുമാണ് ചെലവഴിച്ചത്. യു.എ.ഇയിലെ ആയുർദൈർഘ്യം 80 വയസ്സ് ആണ്.

കൂട്ടായ്മയുടേതാണ് ഇൗ വിജയം

കഴിഞ്ഞ 15 വർഷമായി ഞാൻ ഫെഡറൽ ഗവൺമെൻറിലെ സംഘങ്ങൾക്കൊപ്പം ചെലവഴിച്ചത് എളുപ്പമായിരുന്നില്ല. പ്രധാനമന്ത്രിയായിരുന്ന എെൻറ ഭരണത്തിെൻറ തുടക്കത്തിൽ പരാജയത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ചിലരുണ്ടെന്ന് ഞാൻ ഓർക്കുന്നു. ദുബൈയിലെ എെൻറ വിജയം നിലനിർത്താനും പുതിയ ഉത്തരവാദിത്തങ്ങൾ അപകടപ്പെടുത്താതിരിക്കാനും എന്നെ ഉപദേശിച്ചവരെയും ഞാൻ ഓർക്കുന്നു.

എെൻറ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് വർഷങ്ങൾക്ക് ശേഷം എന്നോട് സംസാരിച്ച ഇമാറാത്തിലെ മുതിർന്ന ഒരു പ്രമുഖൻ പറഞ്ഞത് ഞാൻ ഓർക്കുന്നു; "നിങ്ങൾ പരാജയപ്പെടുമെന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിച്ചിരുന്നു ... പക്ഷേ ഞങ്ങൾക്കാണ് തെറ്റുപറ്റിയത്."

ഇത് എെൻറ വിജയമല്ല, കൂട്ടായ്മയുടെയും മാറ്റത്തിനുള്ള അവസരങ്ങൾക്കായി കാത്തിരിക്കുന്ന ഓരോ ഉദ്യോഗസ്ഥരുടെയും, ഞങ്ങളെ വിശ്വസിച്ച ആയിരക്കണക്കിന് ചെറുപ്പക്കാരുടെയും വിജയമാണിത്. അവർ ഞങ്ങൾക്കായി കാട്ടിത്തന്ന വിജയം -എെൻറ ഉത്തരം എല്ലായ്‌പ്പോഴും ഇതായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story