Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right15 വർഷത്തിനുള്ളിൽ...

15 വർഷത്തിനുള്ളിൽ റോഡ്-ഗതാഗത മേഖലയിലെ വികസനത്തിന് ദുബൈ ചിലവഴിച്ചത് 145 ബില്യൺ ദിർഹം

text_fields
bookmark_border
15 വർഷത്തിനുള്ളിൽ റോഡ്-ഗതാഗത മേഖലയിലെ വികസനത്തിന് ദുബൈ ചിലവഴിച്ചത് 145 ബില്യൺ ദിർഹം
cancel
camera_alt

മോസ്കോ അർബൺ ഫോറത്തിൽ ദുബൈ റോഡ് ഗതാഗത അതോറിറ്റി ചെയർമാനും ഡയറക്ടർ ജനറലുമായ മത്വാർ മുഹമ്മദ് അൽ

തയാർ സംസാരിക്കുന്നു

ദുബൈ: കഴിഞ്ഞ 15വർഷം റോഡ്-ഗതാഗത മേഖലയിൽ ദുബൈ ചിലവഴിച്ചത് 145 ബില്യൺ ദിർഹം. റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ചെയർമാനും ഡയറക്ടർ ജനറലുമായ മത്വാർ മുഹമ്മദ് അൽ തയാർ മോസ്കോ അർബൺ ഫോറത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനങ്ങളെ പിൻപറ്റി നഗരത്തിെൻറ സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് ബൃഹത്തായ പദ്ധതികൾ നടപ്പിലാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബൈ മെട്രോ, ട്രാം പദ്ധതികൾ, 1200പുതിയ ബസുകൾ, 463കിലോമീറ്റർ സൈക്ക്ൾ ട്രാക്ക് എന്നിവയാണ് നടപ്പിലാക്കിയ സുപ്രധാന പദ്ധതികൾ. അടുത്ത അഞ്ചുവർഷം നടപ്പാക്കേണ്ട വലിയ വികസന പദ്ധതികൾ അജണ്ടയിലുണ്ടെന്നും തയാർ കൂട്ടിച്ചേർത്തു.

സൈക്ക്ൾ ട്രാക്കുകളുടെ നിർമാണം 750കിലോ മീറ്ററായി വർധിപ്പിക്കൽ ഇതിെൻറ ഭാഗമാണ്. തുടർച്ചയായി അഞ്ച് വർഷം റോഡുകളുടെ ഗുണനിലവാരത്തിൽ ആഗോളതലത്തിൽ ആദ്യ സ്ഥാനം നേടാനും യു.എ.ഇക്ക് സാധിച്ചിട്ടുണ്ട്. ദുബൈ അർബൻ പ്ലാൻ 20240പ്രകാരം സുസ്ഥിര സഞ്ചാര സൗകര്യങ്ങൾ രൂപപ്പെടുത്താൻ '20മിനുറ്റ് നഗരം' എന്ന കാഴ്ചപ്പാടിലാണ് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നഗരത്തിലെ 80ശതമാനം ജനങ്ങൾക്കും 20മിനിറ്റിനുള്ളിൽ നടന്നും സൈക്കിളിലും എല്ലാ സേവനങ്ങളും ലഭ്യമാകുന്ന രീതിയിൽ സുഖകരമായ ഗതാഗത സൗകര്യം ഇതിലൂടെ രൂപപ്പെടും.

ദുബൈ വാട്ടർ കനാൽ പദ്ധതി ശ്രമകരമായിരുന്നെങ്കിലും വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചതായും ചെയർമാൻ അറിയിച്ചു. ദുബൈയിലെ ഏറ്റവും പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡും തിരക്കേറിയ മെട്രോ റെഡ്ലൈനും മുറിച്ചുകടന്ന് പോകുന്ന വാട്ടർ കനാൽ പദ്ധതി കൃത്യസമയത്ത് പൂർത്തിയാക്കാനായി. ദുബൈ ആതിഥ്യമരുളുന്ന എക്സ്പോ ട്വൻറി20യുടെ ഒരുക്കങ്ങൾ പൂർത്തിയായതായും അദ്ദേഹം പരിപാടിയിൽ അറിയിച്ചു. ലോക നഗരങ്ങളിലെ ഗവർണർമാരും നഗരാസൂത്രണ തലവൻമാരും അനുഭവങ്ങൾ പങ്കുവെക്കുന്ന ആഗോള സംഗമമാണ് മോസ്കോ അർബൺ ഫോറം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai transport
News Summary - 145 billion dirhams left in Dubai in the transport sector
Next Story