Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right14 വർഷത്തെ...

14 വർഷത്തെ കാത്തിരിപ്പ്; ദുരിതക്കടൽതാണ്ടി കാർത്തികേയനും കുടുംബവും നാട്ടിൽ

text_fields
bookmark_border
14 വർഷത്തെ കാത്തിരിപ്പ്; ദുരിതക്കടൽതാണ്ടി കാർത്തികേയനും കുടുംബവും നാട്ടിൽ
cancel
camera_alt

കാർത്തികേയനും കുടുംബവും (ഫയൽ ചിത്രം)

ഷിഹാബ് അബ്ദുൽ കരീം

ദുബൈ: 'ദുരിതത്തിലായ തമിഴ് കുടുംബം നാട്ടിലേക്ക് മടങ്ങുന്നു'... ഏഴുവർഷം മുമ്പ് യു.എ.ഇയിലെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വാർത്തയാണിത്. ബിസിനസ് പങ്കാളിയുടെ ചതിയിൽ അകപ്പെട്ട് കേസിൽ കുരുങ്ങിയതിനെ തുടർന്ന് 2008 മുതൽ നാട്ടിൽ പോകാൻ കഴിയാതെ ദുരിതത്തിൽ കഴിഞ്ഞ കാർത്തികേയനും കുടുംബത്തിനും നാട്ടിലേക്ക് തിരിക്കാൻ അവസരമൊരുങ്ങുന്നുവെന്ന സന്തോഷവർത്തമാനമാണ് അന്ന് മാധ്യമങ്ങൾ പങ്കുവെച്ചത്. എന്നാൽ, ഔട്ട്പാസ് വരെ അടിച്ചെങ്കിലും ദുരിതകാലം അവരെ വിട്ടൊഴിഞ്ഞിരുന്നില്ല. കേസും നിർഭാഗ്യവും വീണ്ടും തടസ്സം തീർത്തതോടെ യാത്ര മുടങ്ങി.

വീണ്ടുമൊരു ഏഴുവർഷത്തെ കാത്തിരിപ്പിനുശേഷം കാർത്തികേയനും കുടുംബവും നാട്ടിലെത്തി. ലക്ഷങ്ങളുടെ പിഴ എഴുതിത്തള്ളിയ ദുബൈ എമിഗ്രേഷന്‍റെ കാരുണ്യവും വായ്പയിൽ ഇളവുനൽകിയ ബാങ്കുകളുടെ ദയയും സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ കോൺസുലേറ്റിന്‍റെയും അഭിഭാഷകരുടെയും ഇടപെടലുമാണ് ഇവരെ നാട്ടിലെത്തിച്ചത്. തമിഴ്നാട് മധുര ശിവഗംഗൈ സ്വദേശി കാർത്തികേയൻ, ഭാര്യ കവിത, മക്കളായ ഇഷിത, ശ്രീയ, കലീഷ്, നമിത് എന്നിവരാണ് പുതിയൊരു ജീവിതത്തിനായി നാട്ടിലെത്തിയത്. 14 വർഷമായി സ്കൂളിൽ പോലും പോകാൻ കഴിയാതെയിരുന്ന മക്കൾക്ക് വിദ്യാഭ്യാസം നൽകാമെന്ന ആശ്വാസത്തിലാണ് കാർത്തികേയൻ.

ഈ കുടുംബത്തിന്‍റെ ദുരിതകഥ തുടങ്ങിയത് 2008ലാണ്. പാർട്ണർഷിപ്പിൽ ബിസിനസ് തുടങ്ങാമെന്നുപറഞ്ഞ് തമിഴ്നാട് സ്വദേശിയായ പി.ആർ.ഒ വിശ്വാസവഞ്ചന കാണിച്ചതോടെയാണ് ഇവർ പെരുവഴിയിലായത്. മറ്റൊരു സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്ന കവിത തന്‍റെ രേഖകൾ ഉപയോഗിച്ച് 11 ബാങ്കിൽനിന്ന് നാലുലക്ഷം ദിർഹം (80 ലക്ഷം രൂപ) വായ്പയെടുത്ത് ഇയാൾക്ക് നൽകിയിരുന്നു. എന്നാൽ, പണം തിരികെ നൽകുകയോ രേഖകൾ ശരിയാക്കുകയോ ചെയ്യാതെ ഇയാൾ വഞ്ചിച്ചു. വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നതോടെ ബാങ്കുകൾ കേസ് കൊടുത്തു. ജയിൽശിക്ഷ ഉൾപ്പെടെ നിയമനടപടികൾ നേരിടേണ്ടി വന്നു. പണമില്ലാത്തതിനാൽ കുട്ടികളെ സ്കൂളിൽ പോലും ചേർക്കാൻ കഴിയാത്ത അവസ്ഥയിലായി. ഇതിനിടയിലാണ് ഇളയ രണ്ട് കുട്ടികളുണ്ടായത്. വീട്ടിലായിരുന്നു പ്രസവം. ഭക്ഷണവും താമസ സ്ഥലവുമില്ലാതെ പെരുവഴിയിലായി.

പാസ്പോർട്ട് പിടിച്ചുവെച്ചതിനാൽ നാട്ടിൽ പോകാനും കഴിയാത്ത അവസ്ഥയായിരുന്നു. പാസ്പോർട്ടിന്‍റെയും വിസയുടെയും കാലാവധി കഴിഞ്ഞു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ സുമനസ്സുകൾ നൽകിയ സഹായമായിരുന്നു ഏക വരുമാനമാർഗം. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് 2015ൽ ഇവർക്ക് നാട്ടിലേക്ക് പോകാൻ വഴിതെളിഞ്ഞു.

എന്നാൽ, കൃത്യസമയത്ത് എൻ.ഒ.സി കിട്ടാത്തതിനാൽ യാത്ര വൈകി. ഇതിനിടെ ബാങ്കുകൾ വീണ്ടും കേസ് കൊടുത്തു. അൽകെത്ബി അഡ്വക്കറ്റ്സിലെ അഡ്വ. അജ്മലിന്‍റെ നേതൃത്വത്തിലായിരുന്നു കാർത്തികേയനെ രക്ഷിക്കാനുള്ള നിയമസഹായം ചെയ്തത്. ബാങ്കുകളുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ വായ്പയിൽ വൻ ഇളവ് നൽകി. ചാരിറ്റി സംഘടനകൾ വഴിയും വിവിധ അസോസിയേഷനുകൾ വഴിയും കിട്ടിയ തുക ബാങ്കിൽ അടച്ചു. വിസയും പാസ്പോർട്ടുമില്ലാതെ രാജ്യത്ത് അനധികൃതമായി തങ്ങിയതിന് ലക്ഷങ്ങൾ പിഴയുണ്ടായിരുന്നു.

എന്നാൽ, ദുബൈ എമിഗ്രേഷൻ ഇതെല്ലാം എഴുതിത്തള്ളി. ജനന സർട്ടിഫിക്കറ്റ് പോലുമില്ലാത്ത കുട്ടികൾക്ക് രേഖകൾ ശരിയാക്കി നൽകി ഇന്ത്യൻ കോൺസുലേറ്റും സഹായിച്ചു. ഏത് നിമിഷവും യാത്ര മുടങ്ങിയേക്കാം എന്ന ആശങ്കയുള്ളതിനാൽ അധികമാരോടും യാത്രപറയാതെയാണ് കാർത്തികേയനും കുടുംബവും വിമാനത്തിൽ കയറിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karthikeyan and family
News Summary - 14 years of waiting; Karthikeyan and family across the ocean of distress
Next Story