സംസം കുപ്പിവെള്ള വിതരണ പദ്ധതി ഊർജിതമായി തുടരുന്നു
text_fieldsമക്ക: കുപ്പികളിലാക്കി സംസം ജലം വിതരണം ചെയ്യുന്ന പദ്ധതി ഊർജിതമായി തുടരുന്നു. ഒക്ടോബറിൽ 957.685 ബോട്ടിലുകൾ വിതരണം ചെയ്തതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇരു ഹറമിലെത്തിയ തീർഥാടകർക്ക് 6,57,000ലധികം കുപ്പി വെള്ളം വിതരണം ചെയ്തതായി സംസം വിതരണ വിഭാഗം പുറത്തിറക്കിയ ഒക്ടോബർ മാസത്തെ റിപ്പോർട്ടിൽ വ്യക്തമാക്കി. 1,10,160 പാക്കേജുകളിലായി 9,57,685 വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു. 6,012 പള്ളികളിൽ വിവിധ പാക്കേജുകൾ വഴി സംസം കുടിക്കാൻ 17,680 കുപ്പികളും വിതരണം നടത്തി.
ജിദ്ദയിലെ സന്നദ്ധ സമിതി മുഖേന 17,680ഉം ത്വാഇഫ്, ജുഹ്ഫ, വാദി മുഹറം പ്രദേശങ്ങളിലേക്ക് 1,03,840ഉം സംസം കുപ്പികൾ ഒക്ടോബറിൽ വിതരണം ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിനായി മക്ക ഗവർണറേറ്റിന് കീഴിലുള്ള 'സിഖായ' കമ്മിറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്. മക്ക ഹറമിൽ എത്തുന്ന തീർഥാടകർക്ക് ബോട്ടിൽ വിതരണത്തിന് ഹറംകാര്യ വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റോബോട്ടുകൾ ഉപയോഗിച്ചും സംവിധാനം ഒരുക്കിയിട്ടുണ്ട്.
പുണ്യതീർഥജലമായ സംസം എല്ലാ രാജ്യത്തെ പ്രവിശ്യകളിലേക്കും നഗരങ്ങളിലേക്കും പ്രദേശങ്ങളിലേക്കും എത്തിക്കുന്ന പദ്ധതി കൂടുതൽ വ്യാപകമാക്കാൻ തുടങ്ങിയിട്ടുണ്ട്. ത്വാഇഫ് ഗവർണറേറ്റ് പരിധിയിലെ ഗ്രാമങ്ങൾക്കായി ടാങ്കറുകൾ വഴി ജലസേചന പദ്ധതി ആരംഭിച്ചതായി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ആയദ് ബിൻ ദിർഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.