Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിരമിച്ചിട്ടും...

വിരമിച്ചിട്ടും വിശ്രമമില്ലാതെ യൂസഫ് കാക്കഞ്ചേരി; സൗദിയിൽ മരിച്ചയാളുടെ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭ്യമാക്കി

text_fields
bookmark_border
വിരമിച്ചിട്ടും വിശ്രമമില്ലാതെ യൂസഫ് കാക്കഞ്ചേരി;  സൗദിയിൽ മരിച്ചയാളുടെ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭ്യമാക്കി
cancel

റിയാദ്: ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചിട്ടും പ്രവാസികൾക്കായുള്ള കാരുണ്യപ്രവർത്തനങ്ങളിലും നിയമസഹായങ്ങളിലും വിശ്രമമില്ലാതെ മുഴുകിയിരിക്കുകയാണ് സൗദിയിലെ ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥനും മലയാളിയുമായ യൂസഫ് കാക്കഞ്ചേരി. അദ്ദേഹത്തിെൻറ നിരന്തരമായ ഇടപെടലുകൾക്കൊടുവിൽ, സൗദിയിൽ വെച്ച് മരിച്ച മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് ഒൻപത് ലക്ഷം ഇന്ത്യൻ രൂപ ഇൻഷുറൻസ് പരിഹാരത്തുകയായി ലഭിച്ചു.

ദമ്മാമിൽ 2012-ൽ ജോലിയിലിരിക്കെ അപകടത്തിൽ മരിച്ച മലപ്പുറം ചേലേമ്പ്ര സ്വദേശിയുടെ അനന്തരാവകാശികൾക്കാണ് ഈ തുക കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തിയത്. ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിച്ച് യൂസഫ് കാക്കഞ്ചേരി നാട്ടിലെത്തിയ ശേഷമാണ് ദമ്മാമിലുള്ള ഒരു നാട്ടുകാരൻ ഈ വിഷയം അദ്ദേഹത്തിെൻറ ശ്രദ്ധയിൽപെടുത്തുന്നത്. തുടർന്ന് അദ്ദേഹം കേസ് ഏറ്റെടുക്കുകയും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം വാങ്ങിനൽകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയുമായിരുന്നു.

ഈ നിയമപോരാട്ടത്തിൽ സാമൂഹികപ്രവർത്തകനായ സിദ്ദീഖ് തുവ്വൂരിെൻറ പങ്കും നിർണായകമായിരുന്നു. സൗദിയിലെ സോഷ്യൽ ഇൻഷുറൻസ് ഓഫിസുകളുമായി നിരന്തരം ബന്ധപ്പെടുകയും ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെട്ട രേഖകൾ കൃത്യമായി സമർപ്പിക്കുകയും ചെയ്തത് സിദ്ദീഖ് ആണ്. താൻ നാട്ടിലായിരിക്കുമ്പോഴും റിയാദിലെ വിവിധ സർക്കാർ ഓഫിസുകളിൽ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വേഗത്തിലാക്കാൻ സിദ്ദീഖ് തുവ്വൂർ വഹിച്ച പങ്ക് ഇത്തരം കേസുകൾ വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നുണ്ടെന്ന് യൂസഫ് കാക്കഞ്ചേരി കൃതജ്ഞതയോടെ ഓർത്തു.

പ്രവാസലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ദീർഘകാലം എംബസിയുടെ ഔദ്യോഗിക പ്രതിനിധിയായി പ്രവർത്തിച്ച പരിചയസമ്പത്തുള്ള വ്യക്തിയാണ് യൂസഫ് കാക്കഞ്ചേരി. ഈ മേഖലയിലെ തന്റെ അനുഭവസമ്പത്തും സൗദി നിയമങ്ങളിലുള്ള ആഴത്തിലുള്ള അറിവും പ്രവാസികളെ സഹായിക്കാൻ തുടർന്നും ഉപയോഗപ്പെടുത്തുമെന്നും, നാട്ടിലിരുന്നുകൊണ്ട് തന്നെ സാധ്യമാകുന്ന രീതിയിൽ പ്രവാസി സഹോദരങ്ങൾക്കായുള്ള സേവനം തുടരുമെന്നും യൂസഫ് കാക്കഞ്ചേരി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaYusuf KakancheriInsurance Money
News Summary - Yusuf Kakancheri, despite retirement, continues to work tirelessly; Insurance money made available to the family of a man who died in Saudi Arabia
Next Story