ഒഴുക്കിൽപെട്ട കുഞ്ഞിനായി ഒമ്പതാം ദിനത്തിലും തെരച്ചിൽ
text_fieldsയാമ്പു: അൽ നഖ്ൽ വാദി സമായിലെ തൽഅ നസായിൽ വെള്ളപ്പൊക്കത്തിൽ കാണാതായ ഏഴു മാസം പ്രായമുള്ള പെൺകുഞ്ഞിനായി പത്താം ദ ിനത്തിലും സിവിൽ ഡിഫൻസിെൻറ തെരച്ചിൽ. വെള്ളം പല ഭാഗങ്ങളിലും കുറയാത്തതും ചതുപ്പുകളിൽ തെരയൽ ദുഷ്കരമായതുമാണ് ര ക്ഷാപ്രവർത്തകർ അഭിമുഖീകരിക്കുന്ന പ്രശ്നം. റോയൽ കമീഷനിലെ ഇൻറസ്ട്രിയൽ സെക്യൂരിറ്റി ആൻറ് സേഫ്റ്റി ഡിപ്പാർട്ട്മെൻറിെൻറ അത്യാധുനിക സംവിധാനങ്ങൾ കൂടി ഉപയോഗപ്പെടുത്തി പ്രദേശത്തെ വെള്ളം നീക്കിയുള്ള തെരച്ചിലിന് തുടക്കം കുറിച്ചതായി മദീന സിവിൽ ഡിഫൻസ് വക്താവ് കേണൽ ഖാലിദ് മുബാറക് അൽ ജുഹ്നി പറഞ്ഞു.
കഴിഞ്ഞ മാസം 30 നാണ് താഴ്വരയെ ദുഃഖത്തിലാഴ്ത്തിയ ദുരന്തം സംഭവിച്ചത്. കുടുംബത്തിലെ അഞ്ച് പേരുടെ ജീവനാണ് പ്രളയം കൊണ്ടുപോയത്. ഇനി കിട്ടാനുള്ളത് പിഞ്ചുകുഞ്ഞിെന മാത്രം. സിവിൽ ഡിഫൻസ് തെരച്ചിൽ കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡിെൻറ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. യാമ്പു റോയൽ കമീഷനിലെ സന്നദ്ധ സംഘങ്ങളും പ്രദേശവാസികളും, സ്‌കൗട്ട് ടീമുകളും നാഷനൽ ഗാർഡ് ഉൾപ്പെടെ സുരക്ഷാ സംഘങ്ങളുമടക്കം നൂറുകണക്കിന് സേനയാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്. ഒരു കുടുംബത്തിൽ തന്നെയുള്ള അഞ്ചു പേരാണ് നവംബർ 30^ലെ ശക്തമായ മഴ മൂലമുണ്ടായ പ്രളയത്തിൽ പെട്ടത്. ഇതിൽ നാല് പേരുടെ മൃതദേഹങ്ങൾ സിവിൽ ഡിഫൻസ് ഹെലികോപ്ടർ ഉപയോഗിച്ചുള്ള തെരച്ചിലിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.