ലോകകപ്പിന് വിജയപാഠം: സൗഹൃദമത്സരത്തിൽ ജമൈക്കക്കെതിരെ സൗദിയുടെ തകർപ്പൻ ജയം
text_fieldsജിദ്ദ: ലോകകപ്പിൽ മാറ്റുരക്കാനുള്ള ഒരുക്കത്തിെൻറ ഭാഗമായി സൗദി അറേബ്യ സൗഹൃദമത്സരക്കളത്തിൽ തകർപ്പൻ ജയം നേടി. ജമൈക്കക്ക് എതിരായ സൗഹൃദ മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകൾ നേടിയാണ് സൗദി വിജയപാഠം അഭ്യസിച്ചത്. പുതിയ കോച്ചിന് കീഴില്‍ ആദ്യമായി കളത്തിലിറങ്ങിയ സൗദിക്ക് ഇരട്ടി മധുരമാണ് വിജയം സമ്മാനിച്ചത്. ലോക കപ്പ് യോഗ്യത നേടിയതിന് ശേഷം നടന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയ സൗദി തുടക്കം മുതല്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
ജിദ്ദ കിംങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന കളിയിൽ 23ാം മിനുട്ടില്‍ സാലിം അല്‍ ദോസറിയാണ് സൗദിയുടെ ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്.
35ാം മിനുട്ടില്‍ ഹാര്‍ഡ്വാര്‍ ജമൈക്കക്ക് സമനില ഗോള്‍ നേടി. 38ാം മിനുട്ടില്‍ മനോഹരമായ ഹെഡറിലൂടെ ഹസ്സ അല്‍ ഹസ്സ സൗദിയുടെ ലീഡ് ഉയര്‍ത്തി.
48ാം മിനുട്ടില്‍ മുഹമ്മദ് അല്‍ ബുറൈക് വലകുലുക്കി. 68ാം മിനുട്ടില്‍ മോര്‍ഗാന്‍ ജൂനിയല്‍ ജമൈക്കയുടെ രണ്ടാം ഗോള്‍ നേടി കളിയുടെ അധിക സമയത്ത് 93ാം മിനുട്ടില്‍ അബ്ദുല്ല അല്‍ ജൗഗി സൗദിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
