Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജുബൈലിൽ ശൈത്യത്തിന്...

ജുബൈലിൽ ശൈത്യത്തിന് ഇളംചൂട് പകർന്ന് ‘വിന്റർ കാർണിവൽ’

text_fields
bookmark_border
ജുബൈലിൽ ശൈത്യത്തിന് ഇളംചൂട് പകർന്ന് ‘വിന്റർ കാർണിവൽ’
cancel
Listen to this Article

ജുബൈൽ: സൗദി അറേബ്യയിലെ വ്യവസായ നഗരമായ ജുബൈലിന് ഇനി ഉത്സവലഹരിയുടെ ദിനരാത്രങ്ങൾ. ശൈത്യകാലത്തോടനുബന്ധിച്ച് നഗരത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ‘ജുബൈൽ വിന്റർ കാർണിവൽ’ പ്രദേശവാസികളെയും ടൂറിസ്റ്റുകളെയും ആകർഷിക്കുന്നു. ജുബൈൽ സിറ്റിയിലെ മാക്സ് ഷോറൂമിന് എതിർവശത്തുള്ള വിശാലമായ മൈതാനത്താണ് ആഘോഷങ്ങൾ നടക്കുന്നത്.

കഴിഞ്ഞ ആഴ്ച ആരംഭിച്ച കാർണിവൽ മൂന്ന് ആഴ്ചകൾ കൂടി തുടരും. ശൈത്യകാലത്തെ വരവേൽക്കാൻ ജുബൈലിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

പ്രധാന ആകർഷണങ്ങൾ

അറേബ്യൻ പൈതൃകവും കലകളും വിളിച്ചോതുന്ന പരമ്പരാഗത നൃത്ത പരിപാടികൾ എല്ലാ ദിവസവും അരങ്ങേറുന്നു. ഷോപ്പിങ് മേളയാണ് കാർണിവലിലെ മറ്റൊരു ആകർഷണം. വൈവിധ്യമാർന്ന വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സുഗന്ധപൂരിതമായ ബഖൂർ എന്നിവയുടെ വലിയ ശേഖരം തന്നെ സ്റ്റാളുകളിലുണ്ട്. കാർണിവൽ നഗരിയിൽ കയറിയാൽ ഇഷ്ടമുള്ള രുചി ആസ്വദിക്കാം.


വൈവിധ്യമാർന്ന ഡ്രൈ ഫ്രൂട്ട്‌സുകൾ, അറബിക് മധുരപലഹാരങ്ങൾ എന്നിവക്ക് പുറമെ തനത് അറേബ്യൻ വിഭവങ്ങൾ ആസ്വദിക്കാനുള്ള ഫുഡ് കോർട്ടുകളും സജീവമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഫെറിസ് വീൽ, വിവിധയിനം റൈഡുകൾ, രസകരമായ ഗെയിമുകൾ എന്നിവ കാർണിവലിന് മാറ്റുകൂട്ടുന്നു.

കുടുംബങ്ങളുടെ പ്രിയങ്കരം

വാരാന്ത്യങ്ങളിൽ കുടുംബസമേതം എത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജുബൈലിലെ തണുപ്പുള്ള വൈകുന്നേരങ്ങൾ ചെലവഴിക്കാൻ പറ്റിയ ഏറ്റവും മികച്ച ഇടമായി കാർണിവൽ നഗരി മാറിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jubailWinter Carnival
News Summary - 'Winter Carnival' brings warmth to Jubail's winter
Next Story