Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയോമിൽ നാളെയുടെ...

നിയോമിൽ നാളെയുടെ നാഗരികത സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി

text_fields
bookmark_border
നിയോമിൽ നാളെയുടെ നാഗരികത സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി
cancel
camera_alt

ഡിസ്‌കവറി ചാനൽ ഡോക്യുമെന്‍ററിയിൽ കിരീടാവകാശിയും

പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സംസാരിക്കുന്നു

റിയാദ്: നിയോം നഗരം സ്ഥാപിക്കുന്നതിലൂടെ നാളെയുടെ നാഗരികത സൃഷ്ടിക്കാനും ഭൂമിയുടെ പ്രയോജനത്തിനായി സമാനമായ കാര്യങ്ങൾ ചെയ്യാൻ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കാനുമാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഡിസ്‌കവറി ചാനൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററിയിലാണ് അദ്ദേഹം സംസാരിച്ചത്. സൗദി മരുഭൂമിയിലെ നിർദിഷ്ട നിയോം നഗരത്തിലെ ‘ദി ലൈൻ’ പാർപ്പിട പദ്ധതി സംബന്ധിച്ചാണ് ഡോക്യുമെന്‍ററി.

നഗര സൃഷ്ടിക്കും പുതിയ ജീവിതമാർഗത്തിനും സൗദി അറേബ്യ പുതിയ വഴി നിർമിക്കുകയാണ്. ഭാവി തലമുറയുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുമെന്നതിനാൽ സൗദി അറേബ്യയിലെ ജനങ്ങൾ ഈ പദ്ധതിയിൽ വളരെയധികം പ്രതീക്ഷയിലാണ്.‘റോഡുകളും കാറുകളും അന്തരീക്ഷ മലിനീകരണവുമില്ലാത്ത 100 ശതമാനം പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന നിയോമിനുള്ളിലെ ‘ദി ലൈൻ’ പാർപ്പിട പദ്ധതി അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായിരിക്കും. ഇത് ലോകത്തിൽ തന്നെ ആദ്യത്തേതാണ് -മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയുടെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി.

അതുല്യമായ ഈ പദ്ധതി നടപ്പാക്കുമ്പോൾ സൗദി അറേബ്യയുടെ വലിയ സാധ്യതകളാണ് തങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഏത് തരത്തിലുള്ള അവസരമാണ് മുന്നിലുള്ളതെന്നാണ് ഞങ്ങൾ ചിന്തിക്കുന്നത്. ഞങ്ങൾക്ക് വിഭവശേഷിയുണ്ട്. ഭൂമിയുണ്ട്, സ്ഥിരതയും നല്ല അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. അത് ഞങ്ങൾ പ്രയോജനപ്പെടുത്തും.’

2030 ഓടെ സൗദി അറേബ്യയിലെ ജനസംഖ്യ 3.3 കോടിയിൽ നിന്ന് അഞ്ച് കോടിയിൽ പരമായി ഉയരും. രാജ്യത്തിന്‍റെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പുതിയൊരു നഗരം സൃഷ്ടിക്കേണ്ട ആവശ്യകത ഇതുയർത്തുന്നതായി അദ്ദേഹം വ്യക്തമാക്കി. 21ാം നൂറ്റാണ്ടിൽ നഗരജീവിതം എങ്ങനെയായിരിക്കണമെന്ന് പുനർവിചിന്തനം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് സൗദി ഇത്തരമൊരു പദ്ധതിയിലേക്ക് കടന്നത്. ലോക നഗരങ്ങൾ അഭിമുഖീകരിക്കുന്ന ജീവിതക്ഷമതയും പാരിസ്ഥിതിക പ്രതിസന്ധികളും അവഗണിക്കാനാവുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘വിഷൻ 2030’മായി യോജിപ്പിക്കാൻ ഉദ്ദേശിക്കുന്ന പാർപ്പിട പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. 170 കിലോമീറ്റർ നീളമുള്ള നഗരം ഭാവി മുന്നിൽ കണ്ടാണ് നിർമിക്കുന്നത്. വടക്കുപടിഞ്ഞാറ് പ്രദേശം ഏതാണ്ട് സ്പർശിക്കപ്പെടാത്തതും ശൂന്യവുമാണ്. പർവതങ്ങൾ, താഴ്‌വരകൾ, മരുപ്പച്ചകൾ, മൺകൂനകൾ, കടൽത്തീരങ്ങൾ, ദ്വീപുകൾ, പവിഴപ്പുറ്റുകൾ എന്നിവ ഇടകലർന്ന ഭൂപ്രകൃതിയാണിവിടെ. കായികവും വിനോദപരവുമായ ധാരാളം സാധ്യതകളുള്ള പ്രദേശം. കലാസൃഷ്ടിയായി മാറുന്ന ഒരു നഗരം സൃഷ്ടിക്കാനാണ് തങ്ങളുടെ ശ്രമമെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi crown princesaudi
News Summary - will create tomorrow's civilization in Neom- Saudi crown prince
Next Story