സൗദി ജല,വൈദ്യുതികമ്പനി സര്‍ക്കാര്‍ അധീനതയിലാക്കാന്‍ ^മന്ത്രിസഭ തീരുമാനം
text_fieldsജിദ്ദ: സൗദി ജല, വൈദ്യുതി മന്ത്രാലയത്തിന് കീഴില്‍ 14 വര്‍ഷം മുമ്പ് സ്ഥാപിച്ച ജല, വൈദ്യുതി കമ്പനി സര്‍ക്കാര്‍ അധീനതയിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സല്മാന് രാജാവിെൻറ അധ്യക്ഷതയില്‍ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജല, വൈദ്യുതി വിതരണ രംഗത്തെ സുപ്രധാന ചുവടുവെപ്പിന് അംഗീകാരം നല്‍കിയത്. ഉപ്പുജല ശുദ്ധീകരണ അതോറിറ്റി, സൗദി ഇലക്ട്രിസിറ്റി കമ്പനി എന്നിവക്ക് പുതിയ കമ്പനിക്ക് തുല്യവിഹിതമാണുണ്ടാവുക.
ഉപ്പുജല ശുദ്ധീകരണ പ്ളാൻറുകൾ, വൈദ്യുതി ഉല്പാദന പ്ളാൻറുകള്‍ തുടങ്ങിയ സ്രോതസ്സുകളില്‍ നിന്ന് വെള്ളവും വൈദ്യുതിയും വാങ്ങി വിതരണ സ്വകാര്യ കമ്പനികള്‍ക്ക് വില്പന നടത്തുന്ന ഇടനിലക്കാരായി വര്‍ത്തിക്കുക എന്നതായിരിക്കും മന്ത്രിസഭ തീരുമാനത്തോടെ പ്രാബല്യത്തില്‍ വരുന്നതെന്ന് ജല,വൈദ്യുതി സഹമന്ത്രി മന്‍സൂര്‍ അല്മുശൈതി വ്യക്തമാക്കി. എന്നാല്‍ നിലവില്‍ ജല വിതരണ രംഗത്തേക്ക് കടന്നുവന്ന സ്വകാര്യ കമ്പനിയായ നാഷനല്‍ വാട്ടര്‍ കമ്പനി സര്‍ക്കാര്‍ അധീനതയിലാക്കാന്‍ ഉദ്ദേശ്യമില്ലെന്നും സഹമന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.