Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകത്തുപെട്ടിക്ക്...

കത്തുപെട്ടിക്ക് ചുറ്റും കറങ്ങിനടന്ന കാലം

text_fields
bookmark_border
കത്തുപെട്ടിക്ക് ചുറ്റും കറങ്ങിനടന്ന കാലം
cancel
camera_alt????????? ??????????? ?????? ????????

പഴയ ബത്ഹയെ കുറിച്ച് 1984 മുതലുള്ള ഓർമയാണുള്ളത്. അന്നത്തെ ബത്ഹ വിവിധ ജില്ലക്കാർക്കായി ത രം തിരിച്ച ഗല്ലികളുടെ ഒരു സമുച്ചയമാണ്. തിരുവനന്തപുരത്തുകാരുടേത് ആസാദ് ഹോട്ടലിനോടും (പാരഗൺ) കൊല്ലം ജില ്ലക്കാർ ഭാരത് റസ്റ്റോറൻറിനോടും ചേർന്നാണ് കൂടിച്ചേർന്നിരുന്നത്. തൃശൂർകാർക്ക് എലൈറ്റ് ഹോട്ടൽ, ആലുവക ാർക്ക് താജ് ഹോട്ടൽ, ചെമ്മാട്, മണ്ണാർക്കാട്, തലശ്ശേരി തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവർക്കും പ്രത്യേക ഗല്ല ികളുണ്ടായിരുന്നു സംഗമ സ്ഥലങ്ങളായി. ജുഹാന ഹോട്ടലിൻെറ സമീപത്ത് പൊന്നാനിക്കാരൻെറ ബഖാല മറക്കാൻ കഴിയാത്തതാണ്. അവിടെയും ഒരു മലയാളികളുടെ സംഗമസ്ഥലമായിരുന്നു.

ആ ബഖാലയിലാണ് അന്ന് നാട്ടിൽ നിന്ന് മിക്ക മലയാളികൾക്കുമുള്ള കത്തുകൾ എത്തിയിരുന്നത്. നാട്ടിൽ നിന്ന് അവധി കഴഞ്ഞോ പുതുതായോ വരുന്നവരാണ് കത്തുകൾ കൊണ്ടുവരുന്നത്. കത്ത് ഇടുന്നതിന് വേണ്ടി അവിടെ ഒരു പെട്ടി തന്നെ സ്ഥാപിച്ചിരുന്നു. നാട്ടിൽ നിന്ന് വരുന്നവരെ കാത്ത് ഈ പെട്ടിക്ക് ചുറ്റും ആൾക്കാർ കറങ്ങി നടക്കുമായിരുന്നു. നാട്ടിൽ നിന്ന് വന്ന കത്ത് കിട്ടി പൊട്ടിച്ച് വായിക്കുേമ്പാഴുണ്ടാകുന്ന പ്രതിഫലനങ്ങൾ ഒാരോ മുഖങ്ങളിൽ നിന്നും വായിച്ചെടുക്കാമായിരുന്നു. ചിലപ്പോൾ അത് സങ്കടമായിരിക്കാം. അല്ലെങ്കിൽ സന്തോഷം. േഫാണിലൂടെ വീട്ടിലേക്ക് വിളിക്കണമെങ്കിൽ കോയിൻ ബുത്തിൽ മണിക്കൂറുകൾ കാത്തുനിൽക്കണം. ഒരു മിനുട്ട് വിളിക്കുേമ്പാഴേക്കും 10 റിയാൽ കഴിഞ്ഞിരിക്കും. ഇഖാമ കൊടുത്തുള്ള ഫോൺ വിളിക്ക് 40 മുതൽ 50 റിയാൽ വരെയാണ്.

ആഴ്ചയിലൊരു ദിവസം ബത്ഹയിലെത്തുേമ്പാഴാണ് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കാറ്. അക്കാലത്ത് പ്രവാസി സംഘടനകൾ വിരലിലെണ്ണാൻ പോലുമുണ്ടായിരുന്നില്ല. എന്നാൽ മുസ്ലിം ലീഗിെൻറ പ്രവാസി സംഘടനയായ കെ.എം.സി.സി അന്നേ സജീവമാണ്. േഹാട്ട് ആൻഡ് കൂളെന്ന ലഘുഭക്ഷണശാലയുടെ അടുത്തുള്ള പ്രസിദ്ധമായ ഒരു കല്ലുണ്ട്. സംഘടനാപ്രവർത്തനവും വഴക്കും രാഷ്ട്രീയ ചർച്ചകളും അവിടെയാണ് നടന്നിരുന്നത്. പിന്നെ സിറ്റി േഹാട്ടലിനടുത്തേക്ക് മാറി. ഇപ്പോഴത്തെ ബത്ഹ കോമേഴ്സ്യൽ സെൻറർ നിൽക്കുന്നിടം ഒഴിഞ്ഞുകിടന്നതിനാൽ അവിടെയായിരുന്നു അന്ന് ഫുട്ബാൾ കളി. അന്ന് പ്രവാസികളിൽ ഏതാണ്ടെല്ലാവരും ബാച്ചിലർമാരായിരുന്നു. ഒരു മുറിയിൽ 10 മുതൽ 20വരെ ആളുകൾ തിങ്ങിപാർത്തിരുന്നു. ജോലിക്ക് പോകുന്നവർ േപാകും, മറ്റുള്ളവർ ഉറങ്ങും. സൗദി ചാനൽ മാത്രമാണ് അന്ന് ടി.വി തുറന്നാൽ കാണുക. ആഴ്ചയിൽ ഒരു ദിവസം വരുന്ന ഗുസ്തി കാണാൻ എല്ലാവരും ടി.വിയുടെ മുമ്പിൽ തടിച്ചുകൂടും. ആഴ്ചയിൽ ഒരു ഹിന്ദി സിനിമയും ഉണ്ടാവുമായിരുന്നു. ഒരേ ഹിന്ദി സിനിമ തന്നെ 20 പ്രാവശ്യമെങ്കിലും കാണാത്തവർ അന്നുണ്ടാവില്ല. ടി.വിയും വീസിയാറും അഞ്ച് സിനിമകളുടെ കസറ്റുകളും കൂടി 150 റിയാലിന് അന്ന് വാടകക്ക് കിട്ടുമായിരുന്നു. ബത്ഹയിൽ അന്ന് അത്തരം കസറ്റ് കടകൾ നിറയെയുണ്ടായിരുന്നു. താജ്മാൾ വീഡിയോ, ലക്കി വീഡിയോ, മുംതാസ് വീഡിയോ തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട കസറ്റുകടകൾ.

1990ന് ശേഷമാണ് പ്രവാസികളുടെ കുടുംബങ്ങൾ വന്ന് തുടങ്ങുന്നത്. ഇന്ത്യയിൽ നിന്നുള്ള പ്രധാന രാഷ്ട്രീയ നേതാക്കളിൽ ഇബ്രാഹിം സുലൈമാൻ സേട്ടാണ് ആദ്യമായി റിയാദിലും ബത്ഹയിലുമെത്തിയത്. ആദ്യമായി മലയാളികൾ ബത്ഹയിൽ ഗാനമേള സംഘടിപ്പിച്ചത് സി.എച്ച് സ്മാരക വേദിയായിരുന്നു. പാട്ടുപാടുന്ന ആളുകളുടെ കൂട്ടായ്മയായ സഹ്യ കാലാവേദിയാണ് ആദ്യമായി റിയാദിൽ പിറവിയെടുത്ത സാംസ്കാരിക സംഘടന. ഇപ്പോൾ സംഘടനകളുടെയും പരിപാടകളുടെയും ബഹളമാണ് ബത്ഹയിൽ. അന്ന് നാട്ടിൽ പോകുന്നതും വളരെ പ്രയാസമായിരുന്നു. ഇവിടെ നിന്ന് മുബൈയിൽ ഇറങ്ങി ബസിൽ കയറി മൂന്ന് ദിവസം കഴിഞ്ഞാണ് നാട്ടിൽ എത്തുന്നത്. നാട്ടിലെത്തിയാൽ ഗൾഫുകാരനെ കാണാൻ ആൾക്കാർ തടിച്ചുകൂടും. ഗൾഫുകാരെൻറ അത്തറിെൻറ ആ മണവും പത്രാസും ഇന്ന് ഒരു ഓർമയായി മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Batha Supplementബത്ഹ സപ്ലിമെൻറ്memories of BathaBATHA SPECIAL
News Summary - waiting for the letters from homeland - Batha Supplement
Next Story