Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘വിഷൻ 2030’ വിജയം...

‘വിഷൻ 2030’ വിജയം രാജ്യങ്ങളുടെ പരിവർത്തനത്തിന്റെ ഉദാഹരണം -ഐ.എം.എഫ് ഡയറക്ടർ

text_fields
bookmark_border
Riyadh world economic forum
cancel
camera_alt

റിയാദിൽ നടന്നുവരുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഇൻറർനാഷനൽ മോണിറ്ററി ഫണ്ട് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ സംസാരിക്കുന്നു

റിയാദ്: സൗദിയിലെ ‘വിഷൻ 2030’ന്റെ വിജയം രാജ്യങ്ങളുടെ പരിവർത്തനത്തിനുള്ള കഴിവിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് ഇന്‍റർനാഷനൽ മോണിറ്ററി ഫണ്ട് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ പറഞ്ഞു. ‘ആഗോള വികസനത്തിനായുള്ള ഒരു പുതിയ ദർശനം’ എന്ന തലക്കെട്ടിൽ റിയാദിൽ നടന്നുവരുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഒരു സെഷനിലാണ് ജോർജീവ ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക വളർച്ചയുടെ ഫലങ്ങൾ എല്ലാ രാജ്യങ്ങളിലും വിതരണം ചെയ്യണം. കാരണം രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക പ്രകടനത്തിൽ വലിയ വ്യത്യാസമുണ്ട്. ലോകമെമ്പാടുമുള്ള 800 ദശലക്ഷം ആളുകൾ ഇപ്പോൾ പട്ടിണി അനുഭവിക്കുന്നുണ്ടെന്നും ജോർജീവ വിശദീകരിച്ചു. വളർച്ചയുടെ നേട്ടങ്ങൾ ലോകത്തെ മറ്റ് മേഖലകളിലേക്ക് പങ്കിടുന്നതിൽ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു. ആവർത്തിച്ചുള്ള ആഘാതങ്ങൾക്കിടയിലും പ്രതിസന്ധികളെ നേരിടുന്നതിൽ ആഗോള സമ്പദ്‌വ്യവസ്ഥ അതിന്‍റെ പ്രതിരോധശേഷി തെളിയിച്ചു. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കും അതിനുമുമ്പ് ഏഷ്യൻ പ്രതിസന്ധിക്കും ശേഷം കൃത്യമായ നികുതി നയങ്ങൾ രാജ്യങ്ങൾ ഗൗരവമായെടുത്തതാണ് ഇതിനു കാരണമെന്നും ജോർജീവ പറഞ്ഞു.

ലോകം രണ്ട് പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ആദ്യത്തേത് കഴിഞ്ഞ വർഷം സാമ്പത്തിക വളർച്ച 3.2 ശതമാനം ആയിരുന്നെങ്കിലും ചരിത്രപരമായ മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത് ദുർബലമാണ്. രണ്ടാമത്തെ പ്രശ്നം ലോകത്തിലെ രാജ്യങ്ങൾ തമ്മിലുള്ള വലിയ അന്തരമാണ്.അവയിൽ ചിലത് നല്ല വളർച്ച കൈവരിക്കുന്നു, മറ്റുള്ളവ പിന്നിലാണ്. ഈ രണ്ട് പ്രശ്‌നങ്ങളും പരിഹരിച്ചില്ലെങ്കിൽ ഭാവിയിൽ നമുക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഈ ദശകം അസ്ഥിരമാണെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിച്ചേക്കാം. അതിനാൽ പരിവർത്തനങ്ങളുടെ ഒരു ദശാബ്ദമായി അതിനെ ചരിത്രപരമായി വിശേഷിപ്പിക്കേണ്ടതുണ്ടെന്നും ജോർജീവ പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും പൊതുധനകാര്യ നയങ്ങളോടുള്ള ഉത്തരവാദിത്തവും കെട്ടിപ്പടുക്കുന്നത് തുടരേണ്ടതുണ്ട്. സാങ്കേതിക വിദ്യയുടെ ശക്തി അഴിച്ചുവിടുകയും മനുഷ്യ മൂലധനവുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അപ്പോൾ വ്യത്യസ്‌ത അവസരങ്ങൾക്കും ജോലികൾക്കുമിടയിൽ കൂടുതൽ വഴക്കത്തോടെ നീങ്ങാൻ സാധിക്കുമെന്നും ജോർജീവ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Economic ForumSaudi Arabia-Vision 2030
News Summary - Vision 2030
Next Story