ജീവിതത്തിെൻറ വിജയ ഗോളടിക്കാൻ ഇന്ത്യൻ താരം സൗദിയിലെ കളിക്കളത്തിൽ
text_fieldsദമ്മാം: കളിക്കളത്തിൽ മികച്ച നേട്ടങ്ങൾ ആവർത്തിച്ചിട്ടും ജീവിതത്തിൽ വിജയ ഗോളടിക് കാൻ ഇന്ത്യൻ ഫുട്ബാളിലെ യുവതാരം സൗദിയിലെ മൈതാനത്ത് പന്തുതട്ടുന്നു. ഇന്ത്യൻ ഫുട്ബാ ൾ അണ്ടർ 17 ടീമിലെ കളിക്കാരനായിരുന്ന ഇടുക്കി, മൂന്നാർ, പള്ളിവാസൽ കാരിക്കൽ വീട്ടിൽ വിഷ ്ണുവാണ് (21) ഇപ്പോൾ സൗദിയിലെ മലയാളി ക്ലബിനുവേണ്ടി ബൂട്ടണിയുന്നത്. ദമ്മാം ഫുട്ബാൾ അ സോസിയേഷനു കീഴിലുള്ള യൂത്ത് ഇന്ത്യ ക്ലബിലെ കളിക്കാരനാണ് വിഷ്ണു ഇപ്പോൾ. പിതാവ് മ നോജ് മികച്ച ഫുട്ബാൾ കളിക്കാരനായിരുന്നു.
അതുതന്നെയാവണം വിഷ്ണുവിെൻറ രക്ത ത്തിലും ഫുട്ബാൾ കമ്പം പടരാൻ കാരണം. നാട്ടിലെ മൈതാനങ്ങളിൽ പന്തുതട്ടി വളർന്ന വിഷ്ണുവിനെ ഫുട്ബാൾ റഫറിയായിരുന്ന പ്രതീഷാണ് ജില്ല ടീമിെൻറ പരിശീലന കേന്ദ്രത്തിൽ കോച്ചുമാരായ സലീം കുട്ടിയുടെയും ബിനോയിയുടെയും അടുത്ത് എത്തിക്കുന്നത്. ദിവസം അഞ്ചു മണിക്കൂർ ബസിൽ യാത്ര ചെയ്താണ് തൊടുപുഴയിലുള്ള പരിശീലന ക്യാമ്പിൽ വിഷ്ണു ദിനവും എത്തിക്കൊണ്ടിരുന്നത്. സെലക്ഷൻ ലഭിച്ചശേഷമാണ് ഇത്രയേറെ ത്യാഗം സഹിച്ചാണ് വിഷ്ണു ക്യാമ്പിലെത്തുന്നതെന്ന് എല്ലാവരും അറിഞ്ഞത്.
അവിടെനിന്നങ്ങോട്ട് വിഷ്ണുവിേൻറത് ഉയരങ്ങളിലേക്കുള്ള യാത്രകളായിരുന്നു. മികച്ച മിഡ്ഫീൽഡറായ വിഷ്ണുവിന് അതിവേഗം കേരള ടീമിലും ഇടം കിട്ടി. അവിടെ കൊക്കക്കോള കപ്പിനുവേണ്ടിയുള്ള മത്സരത്തിലെ മികച്ച പ്രകടനം മുൻനിർത്തിയാണ് അതിപ്രശസ്തമായ സുബ്രതോ കപ്പ് കളിക്കാനുള്ള അണ്ടർ 17 ഇന്ത്യൻ ടീമിൽ വിഷ്ണു ഇടം പിടിച്ചത്. അന്ന് ബ്രസീലുമായുള്ള കളിയിൽ രണ്ടു ഗോളുവീതം നേടി ഇരു ടീമുകളും ഒപ്പമെത്തി. പിന്നീട് പെനാൽട്ടി ഷൂട്ടൗട്ടിലാണ് ഇന്ത്യൻ ടീം റണ്ണേഴ്സപ്പായത്. മികച്ച പ്രകടനമാണ് ഇൗ കളിയിൽ വിഷ്ണു പുറത്തെടുത്തത്.
സുബ്രതോ കപ്പ് കളിച്ച തനിക്ക് മലപ്പുറത്തുനിന്ന് കിട്ടിയ സ്വീകരണങ്ങൾക്ക് കണക്കില്ലായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. കുടിലുപോലുള്ള വീട്ടിൽ ട്രോഫികളും ഷീൽഡുകളും വെക്കാൻ ഇടമില്ലാതായി. തുടർന്ന് വീണ്ടും നാഗ്പൂരിലെ ഇന്ത്യൻ ടീമിലെത്താൻ ക്ഷണം കിട്ടി. സ്കോട്ട്ലൻഡുകാരൻ കോച്ചിന് വിഷ്ണുവിൽ വലിയ പ്രതീക്ഷയായിരുന്നു. പരിശീലനം മുന്നേറുന്നതിനിടയിലാണ് പിതാവ് ആശുപത്രിയിലാകുന്നത്. പരിശീലനം ഒഴിവാക്കി നാടുപിടിക്കുകയല്ലാതെ മറ്റൊരു വഴിയും വിഷ്ണുവിെൻറ മുന്നിൽ ഉണ്ടായിരുന്നില്ല. പക്ഷേ, വീട്ടിലെ സാഹചര്യങ്ങൾ വിഷ്ണുവിനെ തിരികെ പോകാൻ അനുവദിക്കുന്നതായിരുന്നില്ല. ഇത്രയൊക്കെ ഇന്ത്യൻ ടീമിനു വേണ്ടി കളിച്ച കളിക്കാരന് കിട്ടിയിരുന്നത് 5000 രൂപ പ്രതിഫലം മാത്രമായിരുന്നു.
പ്രാരബ്ധങ്ങളിൽ കുടുങ്ങിപ്പോയ വിഷ്ണുവിനെ കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നു. ഡൽഹിയിലെ ആം ആദ്മി പാർട്ടി നേതാവുമുതൽ നാട്ടിലെ അനവധി രാഷ്ട്രീയ സംഘടനക്കാർ വരെ വിളിച്ച് എല്ലാം ഞങ്ങളേറ്റുവെന്ന് ഉറപ്പു കൊടുത്തു. ചിലരൊക്കെ നേരിട്ട് വീട്ടിലെത്തി വിഷ്ണുവിനെ നിർത്തി ഫോേട്ടയെടുത്ത് പത്രത്തിൽ കൊടുത്ത് തടിതപ്പി. ആഴ്ചകൾ കാത്തിരുന്നിട്ടും ഒന്നും സംഭവിക്കാതെ കടന്നു പോയതോടെയാണ് വിഷ്ണു മറ്റു മാർഗങ്ങൾ തേടിയത്. സുഹൃത്തും ഫുട്ബാൾ കോച്ചുമായ അലിയാണ് സൗദിയിൽ യൂത്ത് ഇന്ത്യ ക്ലബിൽ കളിക്കാനുള്ള അവസരമുണ്ടെന്ന് അറിയിച്ചത്.
മറ്റൊന്നുമാലോചിക്കാതെ വിഷ്ണു സൗദിയിലേക്ക് വിമാനം കയറി. ഇപ്പോൾ താൻ സ്നേഹ സൗഹൃദങ്ങളുെട സാന്ത്വനത്തിൽ ജീവതത്തിലേക്ക് തിരികെ കയറുകയാെണന്ന് വിഷ്ണു പറയുന്നു. ദിവസവും പരിശീലനം, മികച്ച ടൂർണെമൻറുകൾ. താൻ ഹാപ്പിയാണ് -വിഷ്ണു പറഞ്ഞു. രണ്ടുമൂന്നു വർഷം കൊണ്ട് ജീവിതം നേരെയാക്കണം. പിതാവ് മനോജിനും മാതാവ് ശ്രീദേവിക്കും അനുജത്തി അപർണക്കും തണലാകണം. പിന്നെ തിരികെപ്പോയി വീണ്ടും ഇന്ത്യക്കുവേണ്ടി ബൂട്ടണിയണം. വിഷ്ണുവിെൻറ ആഗ്രഹങ്ങൾ ഇത്രമാത്രം. കുറഞ്ഞകാലം കൊണ്ട് ദമ്മാമിലെ ഫുട്ബാൾ ആരാധകരുടെ പ്രിയ മിത്രമായി വിഷ്ണു മാറിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.