Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊഴിലാളികളുടെ...

തൊഴിലാളികളുടെ താമസച്ചട്ട ലംഘനം: 30 ദിവസം തടവും 10 ലക്ഷം റിയാൽ പിഴയും ശിക്ഷ

text_fields
bookmark_border
തൊഴിലാളികളുടെ താമസച്ചട്ട ലംഘനം: 30 ദിവസം തടവും 10 ലക്ഷം റിയാൽ പിഴയും ശിക്ഷ
cancel

ജിദ്ദ: തൊഴിലാളികളുടെ താമസച്ചട്ട ലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ. ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികൾ ഒന്നിച്ചുതാമസിക്കുന്നതിനുള്ള നിബന്ധനകളും ചട്ടങ്ങളും ലംഘിക്കുന്നവർക്ക് 30 ദിവസത്തെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷ നൽകുമെന്ന് സൗദി മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

പകർച്ചവ്യാധികൾ, പ്രകൃതിദുരന്തങ്ങൾ, ഭീകരാക്രമണങ്ങൾ, യുദ്ധങ്ങൾ തുടങ്ങിയ പ്രത്യേക പ്രതിസന്ധികളിൽ 180 ദിവസം വരെ ജയിൽ ശിക്ഷ വർധിപ്പിച്ചേക്കാം. ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ സംഖ്യ ഇരട്ടിയുമായേക്കാം. ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികളെ ഒന്നിച്ചു പാർപ്പിക്കുന്നതിന് താമസകേന്ദ്രത്തിന് ലൈസൻസ് ഉണ്ടായിരിക്കണമെന്ന് മന്ത്രാലയത്തിെൻറ ചട്ടങ്ങൾ അനുശാസിക്കുന്നു.

തൊഴിലാളികളുടെ അത്തരം താമസസ്ഥലങ്ങൾ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ആഭ്യന്തര, മുനിസിപ്പൽ, ഗ്രാമീണ കാര്യങ്ങൾ, ആരോഗ്യം, മാനവ വിഭവശേഷി, സാമൂഹിക വികസനം, ഭവന നിർമാണം എന്നീ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സ്ഥിരം സമിതി മന്ത്രാലയം രൂപവത്കരിക്കും. താമസകേന്ദ്രങ്ങളിൽ റെയ്ഡുകൾ നടത്താനും നിയമലംഘനങ്ങൾ കണ്ടെത്താനും ഉചിതമായ പിഴ ഈടാക്കുകയോ കേന്ദ്രം അടച്ചുപൂട്ടേണ്ട ആവശ്യമുണ്ടോ ഇല്ലയോ തുടങ്ങിയ നിർദേശങ്ങളോടെ മുനിസിപ്പൽകാര്യ മന്ത്രാലയത്തിലേക്ക് റഫർ ചെയ്യാനും സമിതിക്ക് അധികാരമുണ്ട്.

കെട്ടിടങ്ങളുടെ പരിശോധന, തുടർനടപടികൾ, നിരീക്ഷണങ്ങൾ എന്നിവ ഏറ്റെടുക്കാൻ തയാറുള്ള സ്ഥാപനങ്ങളിൽനിന്ന് മന്ത്രാലയത്തിെൻറ 'ബലദി' ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ അടിസ്ഥാനപരമായി ചില യോഗ്യതകൾ നിശ്ചയിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ മൂന്നോ അതിലധികമോ എൻജിനീയർമാർ, കുറഞ്ഞത് അഞ്ച് സാങ്കേതിക വിദഗ്ധർ എന്നിവർ ഉണ്ടാവണം. മനുഷ്യവിഭവ, സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെട്ട സ്വദേശിവത്കരണം പൂർത്തിയാക്കിയിരിക്കണം. മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് സൗദിയിൽ അവിദഗ്ധ മേഖലയിൽ 163 ലക്ഷം തൊഴിലാളികളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punishmentViolation of labor law
Next Story