Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയമ ലംഘകരെ...

നിയമ ലംഘകരെ കണ്ടെത്താൻ ഊർജിത പരിശോധന

text_fields
bookmark_border
നിയമ ലംഘകരെ കണ്ടെത്താൻ ഊർജിത പരിശോധന
cancel

യാംബു: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചുകഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായിത്തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ 19,199ലേറെ വിദേശ തൊഴിലാളികളാണ് അറസ്റ്റിലായത്. ഫെബ്രുവരി എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ 11,742 ഇഖാമ നിയമലംഘകരും 4,103 അതിർത്തി സുരക്ഷാ ചട്ടലംഘകരും 3,354 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്.

അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 916 ആയി. ഇവരിൽ 46 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 101 പേരെ സുരക്ഷാവകുപ്പ് പിടികൂടി. നിയമലംഘനങ്ങൾക്കായി നിലവിൽ വിവിധ ഘട്ടങ്ങളിലായി നിയമനടപടികൾ നേരിടുന്നവരുടെ ആകെ എണ്ണം 52,411 പുരുഷന്മാരും 5,121 സ്ത്രീകളും ഉൾപ്പെടെ ആകെ 57,532 പേരാണ്.

9,813 നിയമലംഘകരെയാണ് നാടുകടത്തിയത്. 50,525 നിയമലംഘകരുടെ കേസ് യാത്രാരേഖകൾ ലഭിക്കുന്നതിന് അതതു രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്.

1,592 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റു ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽവരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു മുന്നറിയിപ്പുനൽകി. നിയമലംഘനം ശ്രദ്ധയിൽപെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolatorsSaudi
News Summary - Vigorous checks to detect violators
Next Story