Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെട്രോളിയം മേഖലയിലെ...

പെട്രോളിയം മേഖലയിലെ വിദേശകമ്പനികൾക്ക് 85 ശതമാനം വരെ നികുതി

text_fields
bookmark_border

റിയാദ്: സൗദി പെട്രോളിയം മേഖലയിലെ വിദേശകമ്പനികളുടെ വരുമാനത്തിന് 85 ശതമാനം വരെ നികുതി ചുമത്താന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. കമ്പനികളുടെ മുതല്‍ മുടക്കിെൻറ തോതനുസരിച്ചാണ് നികുതി കണക്കാക്കുക. 
കൂടുതല്‍ മുതല്‍മുടക്കുള്ള ഭീമന്‍ കമ്പനികള്‍ക്ക് 45 ശതമാനം നികുതി ചുമത്തുമ്പോള്‍ ചെറുകിട സംരംഭങ്ങള്‍ക്ക് 85 ശതമാനം നികുതിയാകും ബാധകമാവുക. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് ഈ അനുപാതം നടപ്പാക്കുന്നതെന്നും ശൂറ കൗണ്‍സില്‍ വിശദീകരിച്ചു. 
വിദേശ നിക്ഷേപ തോത് വര്‍ധിപ്പിക്കലും ഇതിെൻറ ലക്ഷ്യമാണ്. എന്നാല്‍ എണ്ണയിതര മേഖലയിലെ നിക്ഷേപങ്ങളുടെ വരുമാനത്തിന് 20 ശതമാനം മാത്രമാണ് നികുതി. സൗദി വിഷന്‍ 2030െൻറ ഭാഗമായി എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുക, വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നിവ ഇൗ മേഖലയിലെ നികുതി കുറക്കുന്നതിെൻറ ലക്ഷ്യമാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxmalayalam newssaudi newspetroleum sector
News Summary - upto 85% tax for foreign companies in petroleum sector-saudi-guflnews
Next Story