Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅസാധാരണ...

അസാധാരണ ഒട്ടകപ്രേമം: ഒട്ടകപ്പന്തയ മെഡൽ സ്വപ്നംകണ്ട് സൗദി ബാലൻ

text_fields
bookmark_border
അസാധാരണ ഒട്ടകപ്രേമം:  ഒട്ടകപ്പന്തയ മെഡൽ   സ്വപ്നംകണ്ട് സൗദി ബാലൻ
cancel
camera_alt

തബൂക്കിലെ 13 വയസ്സുകാരനായ മുഹമ്മദ് ഹിജാൻ ഒട്ടകങ്ങളുമായി പരിശീലനത്തിൽ

യാംബു: കുട്ടിക്കാലം മുതൽ ഒട്ടകങ്ങളോട് കടുത്ത പ്രണയമാണ് മുഹമ്മദ് ഹിജാൻ തുർക്കി അൽഹത്വി എന്ന സൗദി ബാലന്. നാലുവയസ്സ് മുതൽ തുടങ്ങിയതാണ് ഈ കമ്പം. ഒട്ടകയോട്ട പന്തയക്കാരനായ പിതാവിൽനിന്ന് പകർന്നതാണ് ഇപ്പോൾ 13 വയസ്സുള്ള മുഹമ്മദ് ഹിജാന് ഒട്ടകപ്രേമം. പിതാവിെൻറ ഒട്ടകങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നതും മെഡലുകൾ വാരിക്കൂട്ടുന്നതും പരിപാലിക്കുന്നതും കണ്ടാണ് മുഹമ്മദ് ഹിജാൻ വളർന്നത്.

അതുകൊണ്ട് തന്നെ ഇഷ്ടമുള്ള ഒട്ടകങ്ങളെ പരിപാലിച്ച് വളർത്തി ചാമ്പ്യന്മാരാക്കി വളർത്തി മെഡൽ സ്വന്തമാക്കുമെന്ന ദൃഢനിശ്ചയത്തിലാണ് തബൂക്ക് സ്വദേശിയായ മുഹമ്മദ് ഹിജാൻ. ഇൗ അസാധാരണ ഒട്ടക കമ്പത്തിെൻറ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിതാവിൽനിന്ന് കണ്ട് പഠിച്ചും അദ്ദേഹത്തിൽനിന്നുതന്നെ പരിശീലനം നേടിയുമാണ് ഒട്ടകങ്ങെള പരിപാലിക്കുന്ന രീതിയൊക്കെ സ്വായത്തമാക്കിയത്. ഒട്ടകയോട്ട മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.

പ്രമുഖ അറബ് ടെലിവിഷൻ ചാനലായ 'റൊട്ടാന ഖലീജിയ'മുഹമ്മദ് ഹിജാനുമായി നടത്തിയ അഭിമുഖം ഏറെ പ്രചാരം നേടി. തുടക്കത്തിൽ ഇടപഴകാൻ ചെറിയ ഭയം തോന്നിയെങ്കിലും ഇപ്പോൾ ഏത് ഒട്ടകത്തെയും മെരുക്കാനും അവയുടെ പുറത്തേറി ഒട്ടകയോട്ടം നടത്താനും തനിക്ക് കഴിയുമെന്ന് മുഹമ്മദ് ഹിജാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെൻറ വലിയ സ്വപ്നം ഒട്ടകയോട്ട മത്സരത്തിൽ മെഡൽ വാങ്ങുകയാണെന്നും ചാനലിലെ അഭിമുഖത്തിൽ സൗദി ബാലൻ പറഞ്ഞു.

സൗദി യുവതക്ക് സ്വപ്നം കാണാനും സാക്ഷാത്കരിക്കാനും എല്ലാ അവസരങ്ങളുെമാരുക്കുന്ന സൗദി കിരീടാവകാശിക്ക്‌ എല്ലാ ആശംസകളും നേരുന്നതായും ഈ ഒട്ടകക്കമ്പക്കാരൻ കൂട്ടിച്ചേർത്തു. മകെൻറ ഒട്ടകക്കമ്പം മനസ്സിലാക്കിയ പിതാവ് മുഹമ്മദ് തുർക്കീ അൽഹത്വി പ്രത്യേക പരിശീലനത്തിന് സാഹചര്യമൊരുക്കി. മകനെ ഒട്ടകവളർത്തലിൽ 'പ്രഫഷനൽ' ആക്കാനും ഒട്ടകപ്പന്തയങ്ങളിൽ പങ്കെടുപ്പിച്ച് അതിൽ മികവ് ഉണ്ടാക്കാനും വേണ്ടതെല്ലാം താൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതിനായി പ്രത്യേക പരിശീലനം ഒട്ടകങ്ങൾക്കും നൽകിവരുന്ന ഇദ്ദേഹം വരാനിരിക്കുന്ന ഒട്ടകയോട്ട മത്സരങ്ങളിൽ മകെൻറ നല്ല പ്രകടനങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:camel lovecamel run
News Summary - Unusual camel love: In the singles medal saudi boy in a dream
Next Story