Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 2:11 PM IST Updated On
date_range 23 Nov 2017 2:11 PM ISTരണ്ട് മാസത്തിനിടയിൽ പത്ത് ലക്ഷത്തോളം ഉംറ തീർഥാടകരെത്തി
text_fieldsbookmark_border
ജിദ്ദ: രണ്ട് മാസത്തിനിടയിൽ (സഫർ, മുഹർറം) പത്ത് ലക്ഷത്തോളം ഉംറ തീർഥാടകരെത്തിയതായി ഹജ്ജ്^ഉംറ മന്ത്രാലയം വ്യക്തമാക്കി. തീർഥാടകരുടെ എണ്ണത്തിൽ മുൻവർഷം ഇതേ കാലയളവിനേക്കാൾ 30 ശതമാനം വർധനവുണ്ട്. 935230 പേരാണ് രണ്ട് മാസത്തിനകമെത്തിയത്.ആഭ്യന്തര മന്ത്രാലയം, വിദേശ മന്ത്രാലയം എന്നിവയും ഉംറ സേവന കമ്പനികളുമായും സഹകരിച്ച് സീസൺ ജോലികൾ പുരോഗമിക്കുന്നതായി ഹജ്ജ് മന്ത്രാലയം പറഞ്ഞു. തീർഥാടകരുടെ സേവനത്തിനായി സാധ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉംറ കാര്യങ്ങൾക്കായി ഇലക്ട്രോണിക് സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. ഇ ട്രാക്കിനെ ഉംറ കമ്പനികളുടെ ‘മുഖാആത്’ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 4000 വിദേശ ഉംറ എജൻസികളും 800 പ്രാദേശിക ഉംറ ടൂർ ഒാപറേറ്റർമാരുമുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെ ഉംറക്കെത്തിക്കാനുള്ള നടപടികൾ തുടരുന്നതായും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദെൻറ നിർദേശങ്ങൾ പിന്തുടർന്ന് ഉംറ മേഖല കൂടുതൽ വ്യവസ്ഥാപിതമായി വികസിപ്പിച്ചു വരികയാണ്. സാമ്പത്തിക ഉന്നമനവും ഉംറ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും ആഭ്യന്തര വിമാന സർവീസ് വരുമാനം കൂട്ടുകയുമാണ് മന്ത്രാലയം ഇതിലൂടെയെല്ലാം ലക്ഷ്യമിടുന്നതെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story