Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ: ഹറം...

ഉംറ: ഹറം മത്വാഫിലേക്ക് ഞായറാഴ്ച മുതൽ തീർഥാടകർക്ക് മാത്രം പ്രവേശനം

text_fields
bookmark_border
ഉംറ: ഹറം മത്വാഫിലേക്ക് ഞായറാഴ്ച മുതൽ തീർഥാടകർക്ക് മാത്രം പ്രവേശനം
cancel

ജിദ്ദ: കോവിഡിനെ തുടർന്ന് നിർത്തിവെച്ച ഉംറ തീർഥാടനം ഞായറാഴ്ച പുനരാരംഭിക്കുേമ്പാൾ അന്ന് മുതൽ മക്ക മസ്ജിദുൽ ഹറാമിലെ മത്വാഫിലേക്ക് (കഅ്ബക്കു ചുറ്റുമുള്ള മുറ്റം) ത്വവാഫ് ചെയ്യുന്നവർക്ക് മാത്രമായിക്കും പ്രവേശനം. ഇതുസംബന്ധിച്ച തീരുമാനം ഇരുഹറം കാര്യാലയ മോധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പുറപ്പെടുവിച്ചു.

തീർഥാടകർക്ക് ഉംറ കർമങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ സൗകര്യമൊരുക്കുന്നതിനാണിത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മികച്ച രീതിയിലാക്കാനും ആരോഗ്യസുരക്ഷയും സുഖസൗകര്യവും ഉറപ്പുവരുത്താനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.

ആരോഗ്യ മുൻകരുതലിെൻറ ഭാഗമായി മത്വാഫിൽനിന്ന് കാർപറ്റുകൾ മാറ്റി. ത്വവാഫിന് പ്രത്യേക ട്രാക്കുകൾ നിശ്ചയിച്ചു. മുഴുവൻസമയ അണുമുക്തമാക്കലിന് 450 തൊഴിലാളികളെ ഒരുക്കി. ഹറമിെൻറ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 300 സോപ്പ് ബോക്സുകളിലേക്ക് സാനിറ്റൈസറുകൾ എത്തിക്കുന്നതിനും സംസം ബോട്ടിലുകൾ അണുമുക്തമാക്കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ തീർഥാടകരെ ഹറമിൽ സ്വീകരിക്കുന്നതിെൻറ പരീക്ഷണം (ട്രയൽ) ഇരുഹറം കാര്യാലയം സംഘടിപ്പിച്ചു. ഇരുഹറം കാര്യാലയ മേധാവി, വകുപ്പ് മേധാവികൾ, ഉംറ സംഘങ്ങൾക്ക് നിശ്ചയിച്ച ലീഡർമാർ, സേവന വിഭാഗം മേധാവികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ട്രയൽ നടന്നത്. ഹറമിനകത്തേക്കും പുറത്തേക്കുമുളള തീർഥാടകരുടെ പോക്കുവരവുകൾ, അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ, ത്വവാഫ്, സയ്അ് തുടങ്ങിയവ ട്രയൽ നടന്നതിലുൾപ്പെടും. ഹറമിലെ ഒരുക്കങ്ങൾ മേധാവികൾ നേരിട്ട് വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahHaram Mataf
Next Story