Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇൗ വർഷം ഒരു കോടി ഉംറ...

ഇൗ വർഷം ഒരു കോടി ഉംറ വിസ; 2021ൽ ഒന്നരക്കോടി

text_fields
bookmark_border
ഇൗ വർഷം ഒരു കോടി ഉംറ വിസ; 2021ൽ ഒന്നരക്കോടി
cancel

ജിദ്ദ: കോടിക്കണക്കിന് ഉംറ വിസകൾ അനുവദിക്കുന്നതിന് ഹജ്ജ് മന്ത്രാലയം നടപടി തുട ങ്ങി. ഇൗ വർഷം മാത്രം ഒരുകോടി ഉംറ വിസ അനുവദിക്കാനാണ് പദ്ധതി. 2021ൽ ഒന്നര കോടി തീർഥാട കരെ സൗദിയിൽ എത്തിക്കും. 2030 ഒാടെ ഇത് മൂന്ന് കോടിയാക്കി ഉയർത്താനാണ് പദ്ധതി. ഇത്രയും തീർഥാടകരെ ഉൾക്കൊള്ളാൻ മക്കയിൽ വൻകിട ഹോട്ടലുകൾ ഉൾപ്പെടെ സൗകര്യങ്ങൾ സജ്ജമാവുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ സമുച്ചയം കഴിഞ്ഞ മാസം മക്കയിൽ പ്രവർത്തനം തുടങ്ങിയിരുന്നു. മക്കക്കടുത്ത് തീർഥാടകർക്ക് വിമാനത്താവളമുൾപ്പെടെ പദ്ധതിയും യാഥാർഥ്യമാവുന്നുണ്ട്. ഉംറ വിസയിലെത്തുന്നവരെ രാജ്യത്തെ എല്ലായിടങ്ങളിലും സന്ദർശിക്കാൻ അനുവദിക്കുന്ന നിയമവും ഇതോടനുബന്ധിച്ച് നടപ്പിലാവുന്നുണ്ട്. ടൂറിസം മേഖലയുടെ പ്രോത്സാഹനവും പദ്ധതിയുടെ ലക്ഷ്യമാണ്. വിഷൻ 2030െൻറ ഭാഗമാണ് ഉംറ പദ്ധതി വികസനവും.


ഇൗ വർഷം ഒരു കോടി ഉംറ വിസ അനുവദിക്കാനാണ് ഹജ്ജ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് ചീഫ് പ്ലാനിങ് ആൻഡ് സ്ട്രാറ്റജി ഒാഫിസർ ഡോ. അമർ അൽ മദ്ദ വ്യക്തമാക്കി. ഒാൺലൈനായാണ് വിസ അനുവദിക്കുക. അപേക്ഷകർക്ക് വിസ സ്റ്റാമ്പിങ്ങിനായി എംബസികളെയോ കോൺസുലേറ്റുകളേയോ സമീപിക്കേണ്ടി വരില്ല. ഇടനിലക്കാരായ ഏജൻസികൾ ഇല്ലാതെ ഉംറ വിസ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇൗ സംവിധാനം നിലവിലുണ്ട്. നിരവധി തീർഥാടകർ ഇ ട്രാക് സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. അഗോഡ, ബുക്കിങ്, മുസാഫിർ തുടങ്ങിയ ഒാൺലൈൻ ബുക്കിങ് ശൃംഖലകൾ വഴി തീർഥാടകർക്ക് ഹോട്ടൽ, യാത്ര തുടങ്ങിയ സൗകര്യങ്ങൾ നേരിട്ട് തെരഞ്ഞെടുക്കാം. തീർഥാടകർക്ക് മികച്ച സേവനം ഉറപ്പുവരുത്താനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉംറയോടൊപ്പം രാജ്യത്തെ ടൂറിസം യാത്രകളും തെരഞ്ഞെടുക്കാവുന്ന വിധത്തിലാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. തീർഥാടകർക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള സേവനങ്ങൾ ഒാൺലൈൻ വഴിയാക്കുന്നതോടെ ഇടനിലക്കാരോ ഏജൻസികളോ ഇല്ലാതെ സൗദിയിൽ വരാനാവും. വിവിധ നിരക്കിലുള്ള സർവിസ് പാക്കേജുകൾ തീർഥാടകർക്കായി ഒരുക്കുന്നുണ്ട്. പണമിടപാടുൾപ്പെടെ എല്ലാം ഒാൺലൈനായി ചെയ്യാം. കഴിഞ്ഞ വർഷം 70 ലക്ഷത്തോളം ഉംറ വിസ അനുവദിച്ചിരുന്നു. ഹജ്ജ് സീസൺ കഴിയുന്നതോടെ ഉംറ തീർഥാടകരുടെ വരവ് ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsumra visa
News Summary - umra visa-saudi-gulf news
Next Story