Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ടൂറിസ ...

സൗദിയിൽ ടൂറിസ വരുമാനത്തിൽ വൻ കുതിപ്പ്

text_fields
bookmark_border
സൗദിയിൽ ടൂറിസ    വരുമാനത്തിൽ വൻ കുതിപ്പ്
cancel
camera_alt

അൽഉല പൗരാണിക നഗരത്തിൽ ടൂറിസ്റ്റുകൾ (ഫയൽ ചിത്രം)

യാംബു: ടൂറിസം മേഖലയിൽ വൻ കുതിപ്പിൽ സൗദി അറേബ്യ. ഈ വർഷം ആദ്യ മൂന്നു മാസത്തെ ടൂറിസം രംഗത്തുനിന്നുള്ള വരുമാനം 22.8 ശതകോടി നേടി രാജ്യം റെക്കോഡ് സൃഷ്ടിച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.6 ശതകോടി റിയാൽ മാത്രമായിരുന്നു വരുമാനം. ഈ വർഷം ഇതേ കാലയളവിൽ വിദേശ ടൂറിസ്റ്റുകൾ രാജ്യത്ത് നടത്തിയ ധനവിനിയോഗം 225 ശതമാനമായി ഉയരുകയായിരുന്നു.

സൗദി സെൻട്രൽ ബാങ്കിന്റെ (സാമ) കണക്ക് പ്രകാരം കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 37 ശതകോടി റിയാലിലെത്തി വൻ മുന്നേറ്റമാണ് ഈ വർഷം ഉണ്ടാക്കിയത്. വിദേശികളിൽ നിന്നുള്ള ടൂറിസം വരുമാനത്തിലെ അസാധാരണ വളർച്ചയിലൂടെ രാജ്യത്ത് ഈ മേഖല വൻ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു. ടൂറിസം മേഖലയിൽ ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യമാണ് സൗദി. സൗദിയുടെ ചരിത്രത്തിൽ വിദേശ ടൂറിസ്റ്റുകൾ ഏറ്റവുമധികം ധനവിനിയോഗം നടത്തിയ വർഷം 2022 ആണ്. ഈ വർഷം അവസാനിക്കുന്നതോടെ റെക്കോഡ് വർധനക്കായിരിക്കും രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെയും ദേശീയ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതിൽ അതിന്റെ നിർണായക പങ്കിന്റെയും ഫലമാണ് ടൂറിസം മേഖലയിലെ കുതിപ്പിന് ആക്കം കൂട്ടിയത്. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ലെ ലക്ഷ്യങ്ങളിൽ ടൂറിസം മേഖലയിലെ വിവിധ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞതും വൻ നേട്ടമാണ്.

സൗദി ഭരണകൂടത്തിന്റെ ശക്തമായ പിന്തുണയോടെ ടൂറിസം മന്ത്രാലയത്തിന്റെ മികവുറ്റ ഓരോ പദ്ധതികളും ഏറെ വളർച്ച നേടിയതും വിവിധ സർക്കാർ ഏജൻസികളുടെ വർധിച്ച പിന്തുണ നേടാൻ കഴിഞ്ഞതും വൻ പുരോഗതിക്ക് വഴിവെച്ചു. സമീപകാലത്ത്, ടൂറിസം വ്യവസായത്തിൽ സൗദി ശ്രദ്ധേയമായ നാഴികക്കല്ലുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടൂറിസം വരുമാന സൂചികയിൽ രാജ്യം ശ്രദ്ധേയമായ 16 സ്ഥാനങ്ങൾ നേടി. 2022ൽ ആഗോളതലത്തിൽ തന്നെ രാജ്യം ടൂറിസം വരുമാന സൂചികയിൽ മുന്നിലെത്തി.

2019ൽ 27ാം സ്ഥാനത്തുനിന്ന് ഗണ്യമായ കുതിച്ചുചാട്ടമാണ് സൗദി ഉണ്ടാക്കിയത്. അന്താരാഷ്ട്ര തലത്തിൽ സൗദി ഏറെ മികവ് തുടരുന്ന ഘട്ടത്തിലാണിപ്പോൾ. ഏകദേശം 78 ലക്ഷം സഞ്ചാരികൾ രാജ്യത്ത് ഈ വർഷമെത്തി. ഈ വർഷം സമാനതകളില്ലാത്ത ത്രൈമാസ പ്രകടനമാണ് രേഖപ്പെടുത്തിയത്. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ശ്രദ്ധേയമായ 64 ശതമാനം വളർച്ചയാണിത്. തൽഫലമായി ലോക വിനോദസഞ്ചാര സംഘടന 2023 മേയ് മാസം പുറത്തുവിട്ട കണക്കുകൾ പ്രകാരം അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വളർച്ചനിരക്കിന്റെ കാര്യത്തിൽ രാജ്യം ആഗോള തലത്തിൽ രണ്ടാം സ്ഥാനം നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:incomeincreasetourismSaudi
News Summary - Tourism-Saudi-income increas
Next Story