മാപ്പിളപ്പാട്ടുകള്‍ക്ക് പുതിയ ഇശലുകള്‍ ഉണ്ടാവണം –ടി.കെ. ഹംസ
text_fieldsജിദ്ദ: മാപ്പിളപ്പാട്ടുകള്‍ക്ക് പുതിയ ഇശലുകള്‍ രൂപപ്പെട്ടു വരണമെന്നും നിലവിലുള്ള ഇശലുകള്‍ നമ്മുടെ പൂർവികര്‍ ഉണ്ടാക്കിയതാണെന്നും പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും മുന്‍ മന്ത്രിയുമായ ടി.കെ. ഹംസ. സൗദിയുടെ വിവിധ ഭാഗങ്ങളിൽ സംഘടനാ പരിപാടികളില്‍ പങ്ക െടുത്ത ശേഷം ഉംറ നിർവഹിക്കാൻ ജിദ്ദയിലെത്തിയ അദ്ദേഹം ഗൾഫ്മാധ്യമത്തോട് സംസാരിക ്കുകയായിരുന്നു. പുതിയ ഇശലുകള്‍ രൂപപ്പെടുത്തുന്നതിൽ പുതുതലമുറക്ക് സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പുരുഷന് പുരുഷന് ആ വുന്നതുപോലെ ഗദ്യം ഗദ്യമാവുന്നതു പോലെ ഗാനം ഗാനവുമാകണം. അതിന് ഇശലുകള്‍ അനിവാര്യമാണ്. മാപ്പിളപ്പാട്ടും കർണാടക സംഗീതവും ഒന്നാണെന്ന് കരുതുന്നത് അബദ്ധമാണ്. മാപ്പിളപ്പാട്ടുകളെ കർണാടക സംഗീതവുമായി കൂട്ടികലര്‍ത്തുമ്പോള്‍ മാപ്പിളപ്പാട്ടിെൻറ തനിമ നഷ്ടപ്പെടുന്നു.
മാപ്പിളപ്പാട്ടിെൻറ പാരമ്പര്യം അറബി പാരമ്പര്യമല്ല. അറബി പാരമ്പര്യമുള്ള ഏതാനും ഇശലുകള്‍ കണ്ടു എന്ന് വരാം. അറബി വര്‍ത്തക പ്രമാണിമാരിലൂടെയാണ് ഇസ്ലാം കേരളത്തിലെത്തിയത്. അവരുടെ ജീവിത രീതിയിലും പ്രബോധന രീതിയിലും ആകൃഷ്ടരായിട്ടായിരുന്നു ചേരമാന്‍ പെരുമാള്‍ ഉള്‍പ്പടെ നിരവധി കേരളീയര്‍ ഇസ്ലാം ആശ്ലേഷിച്ചത്. അറേബ്യയിലെ അടിമത്ത സംസ്കാരത്തിനെതിരെ പോരാടിയ മഹാനായിരുന്നു പ്രവാചകന് മുഹമ്മദ്. നീഗ്രോകളും സ്ത്രീകളും ഒട്ടകങ്ങളും അടിമത്വത്തിെൻറ ജീവിക്കുന്ന ഇരകളായിരുന്നു.
ചാതുര്‍വര്‍ണ്യം നില നിന്നിരുന്ന കേരളീയ സമൂഹത്തിന് ഇസ്ലാമിെൻറ സമത്വവും സാഹോദര്യവും കുളിരായി അനുഭവപ്പെടുകയുണ്ടായി. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാമെന്നതും ഒരേ വരിയില്നിന്നുകൊണ്ട് ആരാധന നിർവഹിക്കാമെന്നതും അന്നത്തെ പീഡിത സമൂഹത്തെ ഇസ്ലാമിലേക്ക് ആകർഷിച്ചു. അവരെയാണ് മാപ്പിളമാര്‍ എന്ന് വിളിച്ചിരുന്നത്. വന്നവര്‍ എന്നാണ് അതിനർഥം. മാപ്പിളപ്പാട്ടിെൻറ തുടക്കം അവരില്‍നിന്നായിരുന്നു. ഇശലിെൻറ ഭംഗി ഈണമാണ്. അത് ഹാര്‍മോണിയം ഉപയോഗിച്ച് സരിഗമയിലേക്ക് മാറ്റുമ്പോള്‍ അതിെൻറ തനിമ നഷ്ടപ്പെടുന്നു.
ഈണം കേള്‍ക്കുമ്പോള്‍ വൈദ്യുത തരംഗംപോലെ ഒരു വികാരം ഉള്ളിലുണ്ടാവുന്നു. അത് കളയരുതെന്നാണ് പുതുതലമുറയോട് പറയാനുള്ളത്. അതുപോലെ ഇസ്ലാമിലെ സുപ്രധാന യുദ്ധമായ ബദ്ര് രംഗം ആധുനിക കവിതയിലെഴുതിയാല് ആ വികാരം പകര്‍ത്താനാവില്ല. മാപ്പിളപ്പാട്ടുകള്‍ക്ക് അനേകം പ്രത്യേകതകളുണ്ട്. അത് പാണനും പുലയനും എഴുതിയതാണ്. ആദ്യം പടപ്പാട്ട് എഴുതിയത് മുഹിയിദ്ദീന്‍ പുലയവര് ആയിരുന്നു. കേരളത്തില്‍ പിണറായിയുടെ നേതൃത്വത്തിലുള്ള ഇടത്പക്ഷ സര്‍ക്കാര്‍ നല്ല ഭരണമാണ് കാഴ്ചവെക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളുടെ പഠന നിലവാരം ഉയര്‍ത്തിയതോടെ അഞ്ച് ലക്ഷം കുട്ടികളാണ് പുതുതായി കടന്നുവന്നത്. സര്‍ക്കാര്‍ ആശുപത്രികളിലേക്കും രോഗികളുടെ പ്രവാഹമാണ്.
ഭവനമില്ലാത്തവര്‍ക്ക് ഭവന നിർമാണവും പ്രളയക്കെടുതിയിലകപ്പെട്ടവര്‍ക്ക് സഹായവും ചെയ്തു. ജി.എസ്.ടി ഇനത്തില്‍ കേന്ദ്രത്തില്‍നിന്ന് 1600 കോടി സംസ്ഥാന സര്‍ക്കാറിന് കിട്ടാനുണ്ട്. അഴിമതിരഹിത ഭരണമാണ് കേരളത്തിലുള്ളത്. മാവോവാദികള്‍ ആദിവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാഷിസത്തിനെതിരെ എല്ലാവരും യോജിച്ച പോരാട്ടം നടത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ മതേതരത്വത്തിെൻറ ഭാവി അപകടത്തിലാവും. കോണ്‍ഗ്രസും മുസ്ലിം ലീഗും ബി.ജെ.പിയെ സഹായിച്ചതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. നരേന്ദ്ര മോദി മറ്റുള്ളവരെ ഭരണം ഏല്പിച്ച് ലോകം ചുറ്റുകയാണ്. ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങള്‍ ആ സന്ദര്‍ശന ബന്ധത്തിലൂടെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഒരു ഹജ്ജും എട്ട് ഉംറയും നിർവഹിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട് തനിക്ക്. ഇടതുപക്ഷം ഒരിക്കലും മതത്തിനെതിരല്ല. ഇൗ സന്ദർശനത്തിലും വിശുദ്ധനഗരിയിലെ ഇബ്രാഹീം മഖാമിലിരുന്ന് അകമഴിഞ്ഞ് പ്രാർഥിക്കണം - ടി.കെ. ഹംസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.