ഹുതികൾക്ക് കനത്ത തിരിച്ചടി നൽകും -സഖ്യസേന
text_fieldsഅൽഖോബാർ: ഹുതി വിമതർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് സൗദി സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് സൗദി ജനവാസമേഖലയിലേക്ക് ഹൂതികൾ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലും അയച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ സഖ്യസേന ശക്തമായ തിരിച്ചടി നൽകേണ്ടി വരും. യമനിലെ സാധാരണ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്തലും സഖ്യസേനയുടെ ഉത്തരവാദിത്തമാണ്. തിരിച്ചടികൾ അവരെ ബാധിക്കാതെ നോക്കേണ്ടതുണ്ട്. അൽഖോബാറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേണൽ തുർക്കി അൽമാലികി. ദഹ്റാനിൽ സമാപിച്ച അറബ് ഉച്ചകോടി ഇറാെൻറ സഹായത്തോടെ ഹൂതികൾ സൗദിക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ചിട്ടുണ്ട്. സമ്മിറ്റിന് എത്തിയ വിദേശ മാധ്യമങ്ങളുടെ മുന്നിൽ ഇറാൻ നിർമിത ഡ്രോണുകളുടെയും അവശിഷ്ടങ്ങളും ചിത്രങ്ങളും അദ്ദേഹം പ്രദർശിപ്പിച്ചു.
119 ബാലിസ്റ്റിക് മിസൈലുകൾ യമനിൽ നിന്ന് സൗദിയിലേക്ക് അയച്ചിട്ടുണ്ട്. മിസൈലുകൾ ഭൂരിഭാഗവും അയക്കുന്നത് സഇദയിൽ നിന്നാണ്. 737 ഹുതി വിമത കേന്ദ്രങ്ങൾ സംഖ്യസേന തകർത്തു. അൽമഖായിൽ യമൻ സൈന്യം മുന്നേറി കൊണ്ടിരിക്കുകയാണ്. ഹിദൈദ തുറമുഖത്തിന് 80 കിലോമീറ്ററിനടുത്ത് യമൻ സൈന്യം എത്താറായിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഹുതികൾക്ക് ആയുധങ്ങളും പൈലറ്റില്ല വിമാനങ്ങളും നൽകുന്നത് ഇറാനാണ്.
പൈലറ്റില്ല വിമാനം തങ്ങളുടേതാണെന്നാണ് ഹുതികൾ അവകാശപ്പെടുന്നത്. എന്നാൽ ഇത് ഇറാൻ നിർമിതമാണെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. ഇറാെൻറ ‘അബാബീൽ’ എന്ന ഡ്രോണിെൻറ പതിപ്പാണിത്. കഴിഞ്ഞ ദിവസം അബ്ഹയിലേക്ക് ഹൂതികൾ അയച്ച പൈലറ്റില്ലാവിമാനത്തിെൻറ അവശിഷ്ടങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. സൻആ വിമാനത്താവളം ഹൂതികൾ സൈനിക കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. പൈലറ്റില്ല വിമാനമയക്കുന്നതിനും അവ സൂക്ഷിക്കുന്നതിനും പരിശീലനങ്ങൾക്കും ഇൗ വിമാനത്താവളമാണ് ഉപയോഗിക്കുന്നത്.
ഇതോടെ വിമാനത്താവളത്തിെൻറ അന്താരാഷ്ട്ര സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. ഏപ്രിൽ 11ന് സൻആ വിമാനത്താവളത്തിൽ നിന്നാണ് അബ്ഹ വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോൺ അയച്ചതെന്ന് വ്യക്തമാണ്. ഇത് സൗദി േവ്യാമസേന തകർക്കുകയായിരുന്നു. സൻആ വിമാനത്താവളത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ സഖ്യസേനയുടെ ശക്തമായ നിരീക്ഷണത്തിലാണെന്ന് വക്താവ് പറഞ്ഞു. യമനിെൻറ അകം ശുദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ‘മിതി’ പട്ടണം പൂർണമായും കീഴടക്കാൻ യമൻ സേനക്ക് കഴിഞ്ഞു. യമൻ പതാക ഗവൺമെൻറ് ആസ്ഥാനത്ത് ഉയർത്തി ^അദ്ദേഹം അറിയിച്ചു. സഇദയിലും മറ്റും സംയുക്ത സേന നടത്തിയ സൈനിക നടപടികളുടെ വീഡിയോയും വക്താവ് പ്രദർശിപ്പിച്ചു. അൽഖോബറിലെ സ്വകാര്യ ഹോട്ടലിലായിരുന്നു വാർത്താസമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.