Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൈശുദ്ധിയുടെ...

കൈശുദ്ധിയുടെ വിലയും യാഥാർഥ്യങ്ങളും: ആദർശജീവിതം പതറുന്നിടം

text_fields
bookmark_border
കൈശുദ്ധിയുടെ വിലയും യാഥാർഥ്യങ്ങളും: ആദർശജീവിതം പതറുന്നിടം
cancel
camera_alt

ഫിറോസ് കൊയിലാണ്ടി, ജിദ്ദ

പതിറ്റാണ്ടുകളോളം അധികാരത്തിെൻറ ഉന്നതശ്രേണികളിൽ വിരാജിച്ചിട്ടും അഴിമതിയുടെ ഒരു കറ പോലും പുരളാത്ത ജീവിതങ്ങൾ സമകാലിക പൊതുമണ്ഡലത്തിൽ വിരളമാണ്. രാഷ്ട്രീയ പാരമ്പര്യവും കൈശുദ്ധിയും മുറുകെപ്പിടിച്ച് ജനസേവനം ജീവിതവ്രതമാക്കിയവർ നമുക്കിടയിലുണ്ട്. എന്നാൽ, അധികാരമുപയോഗിച്ച് സ്വത്തുക്കൾ കുന്നുകൂട്ടി സുരക്ഷിതരാകാൻ ശ്രമിക്കാത്ത ഇത്തരം ആദർശനിഷ്ഠയുള്ള വ്യക്തികൾപോലും പിൽക്കാലത്ത് വലിയ സാമ്പത്തിക പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നത് നാം കാണുന്നു. സ്വന്തം വീട് പോലും ജപ്തിയുടെ നിഴലിലാകുന്ന അവസ്ഥയിലേക്ക് അവർ എത്തപ്പെടുമ്പോൾ, അത് കേവലം ഒരു വ്യക്തിയുടെ വീഴ്ചയല്ല; മറിച്ച്, സഹജീവിയുടെ പ്രയാസം തിരിച്ചറിയാൻ വൈകുന്ന ഒരു സമൂഹത്തിെൻറ കൂടി പരാജയമാണ്. അന്തസ്സോടെ പ്രയാസങ്ങൾ ഉള്ളിലൊതുക്കുന്നവരെക്കുറിച്ച് ഖുർആൻ നൽകുന്ന ഒരു നിരീക്ഷണമുണ്ട്: ‘അറിയാത്തവർ അവരെ കണ്ടാൽ ധനികരാണെന്ന് വിചാരിച്ചുപോകും; അവരുടെ ആഭിജാത്യം കാരണം.

എന്നാൽ അവരുടെ അടയാളങ്ങൾ കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവർ ജനങ്ങളോട് ഒട്ടിപ്പിടിച്ച് ചോദിക്കുകയില്ല.’ നമ്മുടെ കൂടെയുള്ളവരുടെ മുഖത്തെ മ്ലാനതയും പെരുമാറ്റത്തിലെ മാറ്റങ്ങളും തിരിച്ചറിയാൻ സാധിക്കുന്നവനായിരിക്കണം ഒരു സഹപ്രവർത്തകൻ. ‘തെൻറ സഹോദരെൻറ പ്രയാസങ്ങളിൽ അവനെ സഹായിക്കുന്നവനെ ദൈവവും സഹായിക്കുന്നു’ എന്ന പ്രവാചക വചനം മാനവികതയുടെ വലിയൊരു പാഠമാണ് മുന്നോട്ടുവെക്കുന്നത്. പ്രയാസങ്ങൾ പുറത്തുപറയാത്ത ആദർശശാലികളെ ചേർത്തുപിടിക്കേണ്ടത് ആത്മബന്ധങ്ങളുടെ വലിയ കടമയാണ്.

സാമ്പത്തിക പരിമിതികളെ മറികടക്കാൻ കടം വാങ്ങേണ്ടി വരുന്നത് കുറ്റകരമല്ലെങ്കിലും, കടബാധ്യതകളെ അതീവ ജാഗ്രതയോടെ കാണേണ്ടതുണ്ട്. പാപത്തിൽനിന്നും കടബാധ്യതയിൽനിന്നും കാവൽ ചോദിക്കുന്ന പ്രാർഥനകൾ പ്രവാചക വചനങ്ങളിൽ കാണാം. തിരിച്ചടക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്ത ബാധ്യതകൾ ഏറ്റെടുക്കുന്നത് പിൽക്കാലത്ത് വലിയ മാനസിക വിഷമങ്ങൾക്കും കുടുംബത്തിെൻറ തകർച്ചക്കും കാരണമാകും. ഇവിടെ ഏറ്റവും ഗൗരവമായി കാണേണ്ടത് പലിശയുമായി ബന്ധപ്പെട്ട ഇടപാടുകളാണ്. പലിശ എന്നത് കേവലം ഒരു സാമ്പത്തിക കെണിയല്ല, മറിച്ച് സ്രഷ്ടാവുമായുള്ള യുദ്ധപ്രഖ്യാപനമായാണ് ഇസ്‌ലാം അതിനെ വിശേഷിപ്പിക്കുന്നത്.

പലിശ അധിഷ്ഠിതമായ വായ്പകൾ ഒരു വ്യക്തിയെ കടക്കെണിയുടെ അഗാധ കയങ്ങളിലേക്ക് തള്ളിയിടും. തുടക്കത്തിൽ ലളിതമെന്ന് തോന്നുമെങ്കിലും അത് ജീവിതത്തിലെ അനുഗ്രഹം ഇല്ലാതാക്കുകയും മനഃസമാധാനം കെടുത്തിക്കളയുകയും ചെയ്യും. ഒരു വീട് പണിയുമ്പോഴോ ജീവിതസൗകര്യങ്ങൾ ഒരുക്കുമ്പോഴോ സ്വന്തം വരുമാനപരിധിക്കുള്ളിൽ നിന്നുകൊണ്ട് കാര്യങ്ങൾ ക്രമീകരിക്കുക എന്നത് ഒരു സാമൂഹിക ബാധ്യത കൂടിയാണ്. വരുമാനത്തിനപ്പുറമുള്ള ജീവിതശൈലി ഒടുവിൽ പലിശയുടെയും ജപ്തിയുടെയും ഗർത്തങ്ങളിലേക്കാണ് നമ്മെ എത്തിക്കുക. കൈവിട്ടുപോകുന്ന ആർഭാടങ്ങൾ ഒരു ഘട്ടത്തിൽ നമ്മെ കടക്കെണിയിലാക്കുമ്പോൾ, അത് വ്യക്തിയുടെ മാത്രമല്ല, ആ കുടുംബത്തിെൻറയും സമൂഹത്തിെൻറയും ആത്മവീര്യത്തെ ബാധിക്കും. സൗമ്യമായ ജീവിതവും മിതവ്യയവുമാണ് സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം. ആദർശ ശുദ്ധിയോടെ ജീവിക്കുന്നവർ സാമ്പത്തികമായി കഷ്ടപ്പെടുന്നത് കാണുമ്പോൾ അവരെ ആശ്വസിപ്പിക്കാനും ചേർത്തുപിടിക്കാനുമുള്ള ശ്രമങ്ങൾ ഏറെ അഭിനന്ദനീയമാണ്.

പ്രയാസമനുഭവിക്കുന്ന സഹോദരന് ആശ്വാസം നൽകുന്നത് മഹത്തായ കർമമാണ്. അതോടൊപ്പം തന്നെ, ഓരോ വ്യക്തിയും പലിശ പോലുള്ള വിപത്തുകളിൽനിന്ന് വിട്ടുനിൽക്കാനും സ്വന്തം സാമ്പത്തിക കാര്യങ്ങളിൽ മിതത്വവും സൂക്ഷ്മതയും പുലർത്താനും ശ്രദ്ധിക്കണം. അഴിമതിയില്ലാത്ത പൊതുപ്രവർത്തകർക്ക് അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഒരുക്കുക എന്നത് ഒരു സംസ്കാര സമ്പന്നമായ സമൂഹത്തിെൻറ ഉത്തരവാദിത്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:handwashIdealvalueIndian Realities
News Summary - The Value and Realities of Handwashing: Where Ideal Living Leaves
Next Story