Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാഇഫിൽ...

ത്വാഇഫിൽ റോസാപ്പൂക്കളുടെ വസന്തകാലം

text_fields
bookmark_border
ത്വാഇഫിൽ റോസാപ്പൂക്കളുടെ വസന്തകാലം
cancel
camera_alt

ത്വാഇഫിലെ റോസാപ്പൂത്തോട്ടങ്ങളിലെ കാഴ്ചകൾ (ഫയൽ ഫോട്ടോ)

ത്വാഇഫ്: സൗദി അറേബ്യയിലെ റോസാപ്പൂക്കളുടെ നഗരമായി അറിയപ്പെടുന്ന ത്വാഇഫിലെ കണ്ണഞ്ചിപ്പിക്കുന്ന പനിനീർ തോട്ടങ്ങൾക്കിത് വസന്തകാലം. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് എങ്ങും റോസാപ്പൂക്കൾ വിടർന്നുനിൽക്കും മനോരമ്യമായ കാഴ്ചയാൽ ത്വാഇഫ് മലമടക്കുകൾ സൗന്ദര്യമണിയുക. തോട്ടങ്ങളിൽനിന്ന് പൂക്കളുടെ വിളവെടുപ്പാരംഭത്തോടെ മാർച്ച് ആദ്യം മുതൽ തുടക്കംകുറിച്ച ‘റോസാപ്പൂമേള’ കാണാനും പൂക്കളും അനുബന്ധ ഉൽപന്നങ്ങളും വാങ്ങാനും ത്വാഇഫിലേക്ക് സന്ദർശകരുടെ ഒഴുക്കും തുടങ്ങിയിട്ടുണ്ട്.

തണുപ്പുകാലത്തിന്റെ അവസാനത്തോടെയാണ് റോസാ തൈകൾ നടുന്നത്. ചെടികൾ വെട്ടിയൊതുക്കുകയും ബലം കുറഞ്ഞതും ഉണങ്ങിയതുമായ കൊമ്പുകൾ മുറിക്കുകയും ചെയ്ത് പുഷ്പിക്കാൻ വിടും. ദിവസവും അഞ്ചു മുതൽ ആറു വരെ മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നന്നായി ജലസേചനം നടത്തിയാണ് മികച്ച ഫലം കൊയ്യുന്നത്. വസന്തകാലമായാൽ ത്വാഇഫ് നഗരം പിങ്ക് വർണമണിയും. 850ഓളം റോസാപ്പൂത്തോട്ടങ്ങളുണ്ട് ഇവിടെ. മാർച്ച് ആദ്യത്തിൽ റോസാപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിക്കും. തുടർന്ന് അഞ്ചു മുതൽ ഏഴ് ആഴ്ചവരെ വിളവെടുപ്പ് തുടരും. സീസൺ തുടങ്ങുന്നതിലെ വ്യത്യാസം അനുസരിച്ച് ഓരോ വർഷവും 10 മുതൽ 15 ദിവസം വരെ വിളവെടുപ്പിന് കാലതാമസം വരാറുണ്ട്. അതിരാവിലെയാണ് കർഷകർ തങ്ങളുടെ തോട്ടങ്ങളിൽനിന്ന് പൂക്കൾ ശേഖരിക്കുന്നത്. വെയിൽ കനത്താൽ വിളവെടുപ്പ് അവസാനിപ്പിക്കും. ചൂടടിച്ചാൽ പൂക്കൾ വാടി അതിന്റെ എണ്ണാംശം വറ്റിപ്പോയി പനിനീർ തൈലം വാറ്റിയെടുക്കാൻ കഴിയാതാവും.

മാർച്ച് പകുതി മുതൽ ഏപ്രിൽ പകുതിവരെയാണ് ‘ത്വാഇഫ് റോസ് സീസണി’ന്റെ കൃത്യമായ കാലയളവ്. അൽ ശഫ, അൽ ഹദ, ബനു സഅദ്, അന്നുഹദ എന്നീ പർവത മേഖലകളിലാണ് തോട്ടങ്ങളിലേറെയും. നല്ല സുഗന്ധമുള്ള ഉയർന്നതരം റോസാപുഷ്പങ്ങൾ ഉൽപാദിപ്പിക്കുന്ന ചെടികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. സീസണായാൽ സന്ദർശകരുടെ ഒഴുക്കെല്ലാം ഇവിടേക്കാണ്. ആഗോളതലത്തിൽതന്നെ വിപണിയിൽ ഏറ്റവും വിലകൂടിയ റോസാപ്പൂ തൈലവും മറ്റു ഉൽപന്നങ്ങളും ത്വാഇഫിൽനിന്ന് നിർമിക്കുന്നു. നഗരിയിലെ 2500 മീറ്റർ ഉയരത്തിലുള്ള ഗിരിമേഖലയിൽ വാദി മഹ്‌റം, അൽ ഹദ, അൽ ശഫ തുടങ്ങിയ താഴ്വരകളിലാണ് പിങ്ക് നിറത്തിലുള്ള റോസാപ്പൂ കൃഷി വ്യാപകമായി നടക്കുന്നത്.

റോസ് പൂക്കൾ കൃഷി ചെയ്യാനും പൂക്കളിൽനിന്ന് വിവിധ ഉൽപന്നങ്ങൾ നിർമിക്കാനും ധാരാളം പേർ സീസണിൽ ഇവിടെ സജീവമാണ്. റോസാപ്പൂക്കളിൽനിന്ന് വ്യത്യസ്ത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ത്വാഇഫ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം ഫാക്ടറികളും ഉണ്ട്.

സ്വദേശികളുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് റോസാപ്പൂ കാർഷിക വ്യവസായ മേഖലയിൽ ത്വാഇഫിൽ പ്രവർത്തിക്കുന്നത്. വേറിട്ട ഭൂപ്രകൃതിയും മിതമായ കാലാവസ്ഥയും കുന്നിൻപ്രദേശങ്ങളും റോസാപ്പൂ കൃഷിക്ക് ഇവിടെ നൂറുമേനി ഫലം കൊയ്യാൻ കളമൊരുക്കുന്നു.

പനിനീർ പൂക്കൾക്കു പുറമെ ആപ്രിക്കോട്ട്, പീച്ച്, മാതളനാരങ്ങ, അത്തിപ്പഴം, പ്ലംസ് തുടങ്ങി 20ഓളം പഴങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. വിവിധ തോട്ടങ്ങളിലെ വേറിട്ട കൃഷിരീതികളും സംവിധാനങ്ങളും സന്ദർശകർക്ക് അവാച്യമായ അനുഭൂതിയാണ് പകർന്നു നൽകുന്നത്. 30 ഇതളുകളുള്ള പിങ്ക് റോസ് ത്വാഇഫിന്റെ സമ്പദ്‍വ്യവസ്ഥയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്. ഇവയിൽനിന്ന് റോസ് വാട്ടർ, റോസ് ഓയിൽ, റോസ് പെർഫ്യൂം എന്നിവ ഉൽപാദിപ്പിക്കുന്നു. 900 റോസാപ്പൂത്തോട്ടങ്ങളും റോസാപ്പൂ ഉൽപന്നങ്ങൾക്കായുള്ള 20ലേറെ ഫാക്ടറികളും ഇവിടുണ്ട്.

ഓരോ വർഷവും 3.30 കോടി റോസാപ്പൂക്കളാണ് ഇവിടെനിന്നു വിളവെടുക്കുന്നത്. റോസാപ്പൂക്കളിൽ നിന്ന് 70ലധികം ഉൽപന്നങ്ങൾ നിർമിക്കുന്ന ഫാക്ടറികളും ത്വാഇഫിലെ വേറിട്ട കാഴ്ചയാണ്. ഇവിടത്തെ അപൂർവ റോസാപ്പൂ കൃഷിക്കും അതിന്റെ വൈവിധ്യങ്ങളായ മേൽത്തരം ഉൽപന്നങ്ങൾക്കും രാജ്യത്തെ കാർഷിക മന്ത്രാലയവും മറ്റു വിവിധ സർക്കാർ ഏജൻസികളും വർധിച്ച പിന്തുണയും പ്രോത്സാഹനവും നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twaifrosesspringtime
News Summary - The springtime of roses in Twaif
Next Story