Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെങ്കടലിെൻറ...

ചെങ്കടലിെൻറ ചരിത്രഗാഥയുമായി ജിദ്ദയിലെ ‘റെഡ് സീ മ്യൂസിയം’

text_fields
bookmark_border
ചെങ്കടലിെൻറ ചരിത്രഗാഥയുമായി ജിദ്ദയിലെ ‘റെഡ് സീ മ്യൂസിയം’
cancel
camera_alt

ജിദ്ദയിലെ റെഡ് സീ മ്യൂസിയം

ജിദ്ദ: സൗദി അറേബ്യയുടെ സാംസ്കാരിക മന്ത്രാലയം വിഷൻ 2030-െൻറ ഭാഗമായി ജിദ്ദയിലെ ചരിത്രനഗരമായ അൽബലദിൽ ഒരുക്കിയ ‘റെഡ് സീ മ്യൂസിയം’ ആഗോള സഞ്ചാരികളുടെയും ചരിത്രപ്രേമികളുടെയും ശ്രദ്ധാകേന്ദ്രമാകുന്നു. യുനെസ്കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച അൽബലദിലെ ചരിത്രപ്രസിദ്ധമായ ‘ബാബ് അൽബന്ത്’ കെട്ടിടത്തിലാണ് ഈ വിജ്ഞാന വിരുന്ന് ഒരുക്കിയിരിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് സമുദ്രമാർഗം എത്തുന്ന തീർത്ഥാടകർക്ക് പുണ്യനഗരങ്ങളിലേക്കുള്ള പ്രധാന പ്രവേശന കവാടമായിരുന്നു ഈ കെട്ടിടം എന്നത് മ്യൂസിയത്തിെൻറ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

മ്യൂസിയത്തിനകത്തുള്ള 400 കിലോ തൂക്കമുള്ള പുരാതന ഇരുമ്പ് നങ്കൂരത്തിെൻറ അവശിഷ്ടങ്ങൾ,

ചെങ്കടലിെൻറ സാംസ്കാരിക പൈതൃകം, സുദീർഘമായ നാവിക ചരിത്രം, ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ കോർത്തിണക്കി 23 ഗാലറികളിലായാണ് പ്രദർശനം സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെയും കലാപരമായ രൂപകൽപ്പനയുടെയും സഹായത്തോടെ ചെങ്കടലിെൻറ ചരിത്രം ഇവിടെ പുനർജനിക്കുന്നു.

അമൂല്യമായ ശേഖരങ്ങൾ

18-ാം നൂറ്റാണ്ടിൽ ഉംലൂജ് തീരത്ത് തകർന്ന കപ്പലിൽ നിന്ന് കണ്ടെടുത്ത ചൈനീസ് പോർസലൈൻ പാത്രങ്ങൾ, പുരാതന നാവികർ ദിശ കണ്ടെത്താൻ ഉപയോഗിച്ചിരുന്ന മാപ്പുകൾ, ആസ്ട്രോലേബുകൾ എന്നിവ സന്ദർശകർക്ക് വിസ്മയകരമായ കാഴ്ചയാണ്. കൂടാതെ, പുരാതന ആഭരണങ്ങൾ, ചെങ്കടലിലെ പവിഴപ്പുറ്റുകളുടെയും അപൂർവ കടൽജീവികളുടെയും മാതൃകകൾ, ഹജ്ജ് തീർത്ഥാടനത്തിെൻറ ചരിത്രം വിളിച്ചോതുന്ന പഴയകാല ചിത്രങ്ങൾ, കൈയ്യെഴുത്തുപ്രതികൾ എന്നിവയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. സമുദ്ര വ്യാപാരം, തീർത്ഥാടന യാത്രകൾ, സവിശേഷമായ ജൈവവൈവിധ്യം എന്നിങ്ങനെ ഏഴ് വ്യത്യസ്ത പ്രമേയങ്ങളിലായാണ് ഗാലറികൾ ക്രമീകരിച്ചിരിക്കുന്നത്. മ്യൂസിയത്തിെൻറ താഴത്തെ നിലയിൽ സ്ഥാപിച്ചിട്ടുള്ള 400 കിലോ തൂക്കമുള്ള പുരാതന ഇരുമ്പ് നങ്കൂരം ഈ മേഖലയിലെ നാവിക കരുത്തിെൻറ പ്രതീകമായി നിലകൊള്ളുന്നു.

നിലവിൽ മ്യൂസിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ‘സങ്കൻ ട്രഷേഴ്സ്’ എന്ന പ്രത്യേക പ്രദർശനം സന്ദർശകർക്ക് നവ്യമായ അനുഭവമാണ് നൽകുന്നത്. ചെങ്കടലിെൻറ ആഴങ്ങളിൽ ഒളിഞ്ഞുകിടന്നിരുന്ന പുരാതന നാണയങ്ങളും മൺപാത്രങ്ങളും ഉൾപ്പെടെയുള്ള ചരിത്രശേഖരങ്ങൾ മേയ് 29 വരെ ഇവിടെ കാണാൻ സാധിക്കും. വെറുമൊരു മ്യൂസിയം എന്നതിലുപരി, സമകാലിക സൗദി കലാകാരന്മാരുടെ ഇൻസ്റ്റലേഷനുകളും ഡിജിറ്റൽ സ്ക്രീനുകളും പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും ഇതിെൻറ ഭാഗമാണ്. ജിദ്ദയുടെ സാംസ്കാരിക-വിനോദസഞ്ചാര മേഖലയിൽ വലിയൊരു വിപ്ലവമായി മാറുകയാണ് ഈ റെഡ് സീ മ്യൂസിയം.

സന്ദർശന വിവരങ്ങൾ

സമയം: രാവിലെ 10 മുതൽ രാത്രി 10 വരെ (തിങ്കൾ ഒഴികെ). പ്രത്യേകം പരിശീലനം നേടിയ ഗൈഡുകളുടെ സേവനം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:historyRed SeaJeddahmuseums
News Summary - The Red Sea Museum in Jeddah with the history of the Red Sea
Next Story