Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജോലിക്കിടയിൽ...

ജോലിക്കിടയിൽ പരിക്കേറ്റ കൊല്ലം സ്വദേശിയെ നാട്ടിലെത്തിച്ചു

text_fields
bookmark_border
ജോലിക്കിടയിൽ പരിക്കേറ്റ കൊല്ലം സ്വദേശിയെ   നാട്ടിലെത്തിച്ചു
cancel

റിയാദ്: ജോലിക്കിടെ പരിക്കേറ്റ് കിടപ്പിലായ മലയാളിയെ സാമൂഹിക പ്രവർത്തകർ നാട്ടിലെത്തിച്ചു. കൊല്ലം ശൂരനാട് സ്വദേശി പ്രസന്നൻ കൊച്ചുകുഞ്ഞാണ് റിയാദിലെ കേളി കലാ സാംസ്കാരിക വേദിയുടെ ഇടപെടലിൽ നാടണഞ്ഞത്. അൽഖർജ് ന്യൂ സനാഇയ്യയിൽ നാലു വർഷത്തിലധികമായി വർക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു പ്രസന്നൻ. ജോലിക്കിടയിൽ ഇരുമ്പ് കഷണം കാലിൽ തറച്ചുകയറുകയും ശരിയായ ചികിത്സ ലഭിക്കാഞ്ഞതിനെ തുടർന്ന് കാലിൽ പഴുപ്പ് കയറി കാൽ മുറിച്ചുമാറ്റേണ്ട അവസ്ഥയിലാവുകയും ചെയ്തു.

വിദഗ്ധ ചികിത്സക്കായി നാട്ടിൽ പോകാൻ ശ്രമിച്ചെങ്കിലും നാലു വർഷമായി സ്പോൺസർ ഇഖാമ പുതുക്കുകയോ എക്‌സിറ്റ് റീഎൻട്രി വിസ നൽകുകയോ ചെയ്യാത്തതിനാൽ അതിന് സാധിച്ചില്ല. തുടർന്നാണ് കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകരെ സമീപിച്ച് നാട്ടിൽ പോകാൻ സഹായം തേടിയത്. കേളി പ്രവർത്തകർ സ്പോൺസറെ സമീപിച്ചെങ്കിലും ഭാരിച്ച സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കേണ്ടിവരുമെന്നു ഭയന്ന് സഹകരിക്കാൻ തയാറായില്ല. തുടർന്ന് ഇന്ത്യൻ എംബസിയുമായും സൗദി തൊഴിൽകാര്യ വകുപ്പുമായും ബന്ധപ്പെട്ട് നാട്ടിൽ പോകാനാവശ്യമായ രേഖകൾ തയാറാക്കുകയായിരുന്നു. കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനിയുടെ നേതൃത്വത്തിലാണ് പ്രസന്നനെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:native
Next Story