Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅക്ഷരദീപത്തിൽ...

അക്ഷരദീപത്തിൽ തിളങ്ങി പ്രവാസി എഴുത്തുകാരൻ കമറുദ്ദീൻ വലിയത്ത്

text_fields
bookmark_border
അക്ഷരദീപത്തിൽ തിളങ്ങി പ്രവാസി എഴുത്തുകാരൻ കമറുദ്ദീൻ വലിയത്ത്
cancel
camera_alt

കമറുദ്ദീൻ വലിയത്തു

റിയാദ്: പ്രവാസി എഴുത്തുകാരെൻറ രചനകളാൽ സമ്പന്നമായി 'അക്ഷരദീപം' എന്ന പുസ്തകം. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പ്രകാശനം ചെയ്ത പുസ്തകത്തിൽ ഏറിയ പങ്കും പ്രവാസിയായ കമറുദ്ദീൻ വലിയത്തിെൻറ രചനകൾ. കൊല്ലം ശാസ്‌താംകോട്ട ഐ.സി.എസ് സ്വദേശിയായ കമറുദ്ദീൻ വലിയത്ത് ദമ്മാമിലാണ് നിലവിലുള്ളത്. അക്ഷരദീപം കലാസാഹിത്യ വാട്സ് ആപ് കൂട്ടായ്മയാണ് പുസ്‌തകത്തിെൻറ അണിയറശിൽപികൾ. 15ഓളം എഴുത്തുകാരുടെ രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച അക്ഷരദീപത്തിൽ കമറുദ്ദീെൻറ മൂന്ന് കഥകളും 10 കവിതകളും ഉണ്ട്. പ്രവാസത്തിലെ ഒറ്റപ്പെടലുകളും ഉയർച്ചയും തളർച്ചയും വരച്ചു കാട്ടുന്നുണ്ട് കവിതകളിൽ. എഴുത്തിെൻറ ലോകത്ത് കമറുദ്ദീെൻറ കഥകളിൽ പുതുമ നമുക്ക് കാണാനാകും. ദൈവങ്ങൾക്കൊരു കത്ത്, വിധിയുടെ വികൃതി തുടങ്ങിയ കഥകൾ ആരെയും ഇരുത്തിച്ചിന്തിപ്പിക്കും. പ്രവാസി പറയാതെ പറഞ്ഞുപോകുന്ന വേദനകളും അനുഭവിക്കുന്ന ആത്മസംഘർഷങ്ങളും കോറിയിടുന്നുണ്ട് രചനകളിൽ. പുസ്തകത്തിെൻറ പകുതിയോളം കമറുദ്ദീെൻറ സംഭാവനയാണ് എന്നുതന്നെ പറയാം. സ്‌കൂൾ പഠനകാലം മുതൽ എഴുത്തിനോടും കലയോടും കമ്പമുള്ള കമറുദ്ദീൻ പ്രവാസലോകത്തും അതിനെ പിന്തുടരുന്നുണ്ട്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിെൻറ കീഴിെല മദ്രാസ് എച്ച്.വി.എഫിൽ പരിശീലനം ലഭിച്ച കമറുദ്ദീൻ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. കഥക്കും കവിതക്കുമൊപ്പം ആനുകാലിക വിഷയങ്ങളിൽ ലേഖനങ്ങളും കുറിപ്പുകളും എഴുതുന്നുണ്ട്. നല്ലൊരു നാടക നടൻ കൂടിയാണ് ഇദ്ദേഹം. പ്രവാസലോകത്തും നാട്ടിലും നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എഴുത്തിന് പിന്തുണയുമായി ഭാര്യ മുംതാസ് ബീഗവും മക്കളായ ഹിസാന, സുഹാന, ഹംദ എന്നിവർ കൂടെയുണ്ട്. പിതാവ്: വലിയത്തു വി.എസ്. നൂറുദ്ദീൻ കുട്ടി. മാതാവ്: സുലേഖ ബീവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:writer
News Summary - The letter was written in the light of an expatriate writer.
Next Story