Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിനുനേരെ...

ദമ്മാമിനുനേരെ ഹൂതികളുടെ ആക്രമണശ്രമം; രണ്ടു പേർക്ക് പരിക്ക്

text_fields
bookmark_border
ദമ്മാമിനുനേരെ ഹൂതികളുടെ ആക്രമണശ്രമം; രണ്ടു പേർക്ക് പരിക്ക്
cancel
camera_alt

ഹൂതികൾ അയച്ച മിസൈൽ അവശിഷ്ടങ്ങൾ മൂലം കേടുപാടുകൾ വന്ന കെട്ടിടങ്ങളിലൊന്ന് 

ദമ്മാം: സമാധാന പാതയിലേക്കു മടങ്ങാനുള്ള അന്താരാഷ്ട്ര സമൂഹത്തിെൻറ ആഹ്വാനം നിരസിച്ച് ഇറാൻ പിന്തുണയുള്ള യമൻ വിമതരായ ഹൂതികളുടെ ആക്രമണശ്രമം സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിനു നേരെയും. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ദമ്മാമിനെ ലക്ഷ്യമാക്കി ഹൂതികൾ മിസൈലുകളും ഡ്രോണുകളും അയച്ചത്.

എല്ലാ മിസൈലുകളും ഡ്രോണുകളും സൗദി സഖ്യസേന നശിപ്പിച്ചു. ആകാശത്തുവെച്ച് തകർത്ത മിസൈലിെൻറ അവശിഷ്ടങ്ങൾ പതിച്ച് ദമ്മാം നഗരത്തിൽ ഒരാൺകുട്ടിക്കും പെൺകുട്ടിക്കും പരിക്കേറ്റതായും 14 വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായതായും സൗദി സഖ്യസേന വക്താവ് ബ്രിഗേഡിയർ തുർക്കി അൽ മാലികി സൗദി വാർത്ത ചാനലിൽ വെളിപ്പെടുത്തി.

ഹൂതി വിമതരുമായുള്ള ഏറ്റുമുട്ടലിൽ നേരത്തേയും ദമ്മാമിനെ കേന്ദ്രീകരിച്ച് ആക്രമണം നടന്നിരുന്നു. സൗദിയുടെ എണ്ണസ്രോതസ്സായ അരാംകോ പ്ലാൻറുകൾ സ്ഥിതിചെയ്യുന്നു എന്നതാണ് കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിടാൻ ഹൂതികളെ പ്രേരിപ്പിക്കുന്നത്. എന്നാൽ, ഇപ്പോൾ നടന്ന ആക്രമണങ്ങൾ അരാംകോ മേഖലക്ക് പുറത്താണെന്നും ഒരു തരത്തിലും കമ്പനി പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അരാംകോ വൃത്തങ്ങൾ അറിയിച്ചു. യമെൻറ ഔദ്യോഗിക ഭരണകൂടത്തെ പിന്തുണക്കുന്നു എന്നതാണ് വിമതരെ സൗദിക്കെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്. യമനിൽ സുസ്ഥിരവും സമാധാനവുമുള്ള ഭരണകൂടം നിലനിൽക്കാൻവേണ്ടിയാണ് സൗദി നിലകൊള്ളുന്നത്.

നജ്റാനിലെ തെക്കുപടിഞ്ഞാറൻ ഭാഗവും ജീസാനും ലക്ഷ്യമാക്കി ശനിയാഴ്ച ഹൂതികളുടെ മിസൈൽ ആക്രമണശ്രമം ഉണ്ടായി. ഏതാണ്ട് ഒരേ സമയത്തുതന്നെയാണ് മൂന്നു വ്യത്യസ്ത കേന്ദ്രങ്ങളിലേക്ക് ഒരുപോലെ ആക്രമണമുണ്ടായത്.

സൗദി വ്യോമ പ്രതിരോധ സേന മൂന്ന് ആക്രമണങ്ങളെയും നിഷ്പ്രഭമാക്കിയതായും അൽമാലികി പറഞ്ഞു. വെള്ളിയാഴ്ച രാവിലെയും വൈകീട്ടും ഹൂതികൾ സൗദിയിലേക്ക് ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ, അതിവിദഗ്ധമായി സൗദി നാവികസേന ഇതിനെയെല്ലാം പ്രതിരോധിച്ച് തകർത്തിരുന്നു.

സാധാരണ ജനങ്ങളെയും അവരുടെ താമസ സ്ഥലങ്ങളെയും ലക്ഷ്യമിടുന്ന ഹൂതികളുടെ ഹീനശ്രമങ്ങൾ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. സാമാന്യ മൂല്യങ്ങൾക്കും മാനുഷിക തത്ത്വങ്ങൾക്കും എതിരാണ് ഇത്തരം ആക്രമണങ്ങളെന്നും അൽ മാലികി പറഞ്ഞു. അതിർത്തി കടന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും സാധാരണ ജനസമൂഹത്തെ സംരക്ഷിക്കാനും കർശന നടപടികൾ സ്വീകരിക്കുമെന്ന് തുർക്കി അൽമാലികി പറഞ്ഞു.

ജനജീവിതങ്ങൾക്കിടയിലേക്ക് ഹൂതികൾ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) ശക്തമായി അപലപിക്കുകയും ആക്രമണങ്ങളെ പ്രതിരോധിച്ച സൗദി വ്യോമ പ്രതിരോധസേനയെ അഭിനന്ദിക്കുകയും ചെയ്തു. തങ്ങളുടെ ജനങ്ങളെയും ഭൂമിയെയും സംരക്ഷിച്ചു നിർത്തുന്നതിന് സൗദി കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും ഒ.ഐ.സി സെക്രട്ടറി ജനറൽ യൂസുഫ് അൽ ഉതൈമീൻ ശക്തമായ പിന്തുണ അറിയിച്ചു.

ഹൂതികളുടെ ആക്രമണങ്ങളെയും സൈന്യത്തിന് പണവും ആയുധങ്ങളും നൽകുന്നവരെയും സംഘടന അപലപിക്കുന്നുവെന്നും അൽ ഉതൈമീൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dammamHouthis attack
News Summary - The Houthis' attempt to attack Dammam; Two people were injured
Next Story