ഒരു പോർട്ടറുടെ നന്മ
text_fieldsഒമ്പതു വർഷം മുമ്പ് ഞങ്ങൾ അവധി കഴിഞ്ഞ് റിയാദിൽ തിരിച്ചെത്തിയ സമയം. വന്നിട്ട് ഒരു മാസമായിക്കാണും. അപ്പോഴാണ് നാല് പാസ്േപാർട്ട് കിട്ടിയിട്ടുണ്ടെന്നു പറഞ്ഞ് എയർപോർട്ടിൽ നിന്നും ഓഫിസിലേക്ക് വിളിവരുന്നത്. പാസ്പോർട്ട് നഷ്്ടപ്പെട്ട കാര്യം അറിയുന്നതുതന്നെ അപ്പോഴാണ്. എയർപോർട്ടിൽ പോയി പാസ്പോർട്ട് വാങ്ങി വന്നപ്പോൾ അതിെൻറ കൂടെ എയർപോർട്ടിൽ ഏൽപിച്ചയാളുടെ ഇഖാമ കോപ്പിയും മൊബൈൽ നമ്പറും പിൻ ചെയ്തിട്ടുണ്ടായിരുന്നു. ഞങ്ങൾ ആ നമ്പറിലേക്ക് വിളിച്ച് പരിചയപ്പെട്ടു. പേര് സാബിർ, എയർപോർട്ടിൽ പോർട്ടറായി ജോലി ചെയ്യുന്നു. സ്വദേശം നേപ്പാൾ. ബിഹാറിൽ നിന്നും നേപ്പാളിലേക്ക് കുടിയേറിയതാണ്. ഞങ്ങൾ ആരാണെന്നും ഒന്ന് കാണണമെന്നും പറഞ്ഞു.
അടുത്ത ദിവസം തന്നെ ഞങ്ങൾ എയർപോർട്ടിലേക്ക് കാണാൻപോയി. നേരിട്ട് കണ്ട് നന്ദി അറിയിക്കുന്നതോടൊപ്പം എന്തെങ്കിലും കൊടുക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. എയർപോർട്ടിൽ എത്തി ഞങ്ങളെ കണ്ടതേയുള്ളൂ പരിചയപ്പെടാൻ തുടങ്ങും മുമ്പ് ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് നേരെ കൂട്ടികൊണ്ടു പോയത് അവിടെയുള്ള കോഫി ഷോപ്പിലേക്കാണ്. കോഫീ ഷോപ്പിൽ എത്തിയപ്പോൾ കോഫിക്ക് പുറമെ, സാൻഡ്വിച്ച് കൂടാതെ കുട്ടികൾക്ക് ഐസ്ക്രീമും ഓർഡർ ചെയ്തു. ഒന്നും വേണ്ടായെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. നിർബന്ധിച്ചപ്പോൾ സ്വീകരിക്കാതിരിക്കുന്നത് ശരിയല്ലല്ലോയെന്നു കരുതി സ്വീകരിച്ചു. എയർപോർട്ടിൽ ഒരു കോഫിക്ക് തന്നെ എത്രയാവുമെന്നറിയാമല്ലോ... അതൊക്കെ കഴിഞ്ഞാണ് പരിചയപ്പെടുന്നതും ഞങ്ങൾ കൊടുക്കാൻ കരുതിയത് കൊടുക്കുന്നതു പോലും. പക്ഷേ ആ നന്മ നിറഞ്ഞ മനുഷ്യൻ വാങ്ങുന്നുണ്ടായില്ല...കുറെ നിർബന്ധിച്ചപ്പോൾ വാങ്ങി.
ആ പാസ്പോർട്ട് അന്നയാൾ എയർപോർട്ടിൽ ഏൽപിച്ചില്ലായിരുന്നെങ്കിൽ ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് എടുക്കാൻ ഞങ്ങൾക്കുണ്ടാവുമായിരുന്ന പ്രയാസം എത്രയോ വലുതായിരുന്നു. ആ നാല് പാസ്പോർട്ട് വെച്ച് അന്ന് ഒരുപാട് കാഷുണ്ടാക്കാമായിരുന്നു. പക്ഷേ, ചെയ്തില്ല. അതയാളുടെ നന്മ. പിന്നീട് ഞങ്ങൾ എയർപോർട്ടിൽ പോകുമ്പോഴൊക്കെ കാണാറുണ്ടായിരുന്നു. എപ്പോൾ പോയാലും സൽക്കരിക്കാതെ ഞങ്ങളെ വിടാറില്ല.
ഒരു പോർട്ടറുടെ നന്മ700 റിയാൽ ശമ്പളം. അതിൽ നിന്നും ഇവിടെയുള്ള ചെലവും കഴിച്ച് നാട്ടിലേക്കയച്ചു കൊടുക്കുന്നു. പ്രാരബ്്ധം ഒന്നും പറയാനില്ല. സാബിർ പറഞ്ഞത് ഞാനിവിടെ ജോലി ചെയ്യുന്നതുകൊണ്ട് വീട്ടുകാർ സന്തോഷത്തിൽ കഴിയുന്നുണ്ടല്ലോ, അതാണെെൻറ സന്തോഷം. നമുക്ക് ഇനി എഴുന്നൂറല്ല ഏഴായിരം കിട്ടിയാലും മതിയാകില്ല... എന്നാലും കടങ്ങളും പ്രാരബ്്ധങ്ങളും ബാക്കി തന്നെയായിരിക്കും.
ആദ്യമൊക്കെ കോൺടാക്ട് ഉണ്ടായിരുന്നു. പിന്നീട് ഫോൺ ഓഫാണ്. എയർപോർട്ടിൽ ഒരാളോട് ചോദിച്ചപ്പോൾ അയാൾ പുതിയതായതുകൊണ്ട് അറിയില്ലെന്ന് പറഞ്ഞു. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നതായിട്ടു കൂടി പണത്തോട് ആർത്തിയില്ലാത്ത ഇങ്ങനെയുള്ള നന്മനിറഞ്ഞ മനുഷ്യർ ഉള്ളതുകൊണ്ടാണ് ഈ ലോകം നശിക്കാതെ ഇങ്ങനെ നിലനിന്നുപോകുന്നത്. സാബിറിനും കുടുംബത്തിനും നന്മമാത്രം ഉണ്ടാവട്ടെ എന്ന പ്രാർഥന മാത്രം.
നസീറ റഫീഖ് (റിയാദ്)
അനുഭവമെഴുതൂ, സമ്മാനം നേടൂ
സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുമായുള്ള വൈകാരികമായ, ഒരിക്കലും മറക്കാനാവാത്ത, അനുഭവങ്ങൾ പങ്കുവെക്കൂ. ജീവിതത്തെ സ്വാധീനിച്ച, വഴിത്തിരിവ് സൃഷ്ടിച്ച ആ സുഹൃത്തിനെ, അല്ലെങ്കിൽ ആ സൗഹൃദാനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പോ, മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയയോ 'ഗൾഫ് മാധ്യമ'ത്തിന് അയക്കുക. 100 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ നിങ്ങളുടെയും സുഹൃത്തിെൻറയും ചിത്രം സഹിതം ഗൾഫ് മാധ്യമം പത്രത്തിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും. വിഡിയോ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച കുറിപ്പിനും വിഡിയോക്കും വെവ്വേറെ സമ്മാനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

