Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവികസനത്തിെൻറ...

വികസനത്തിെൻറ തിളക്കവും ജീവിതത്തിെൻറ കയ്പും: കേരളം എങ്ങോട്ട്?

text_fields
bookmark_border
വികസനത്തിെൻറ തിളക്കവും ജീവിതത്തിെൻറ കയ്പും: കേരളം എങ്ങോട്ട്?
cancel

കേരളം മറ്റൊരു തെരഞ്ഞെടുപ്പിെൻറ പടിവാതിൽക്കൽ നിൽക്കുമ്പോൾ മുന്നണികൾ വികസന നേട്ടങ്ങളുടെ അവകാശവാദങ്ങളുമായി കളം നിറയുകയാണ്. എന്നാൽ, ഭരണകൂടം ഉയർത്തിക്കാട്ടുന്ന തിളക്കമുള്ള വികസന മാതൃകകൾക്കും ആധുനിക കെട്ടിടങ്ങൾക്കും അപ്പുറം സാധാരണക്കാരെൻറ ജീവിതം കടുത്ത വെല്ലുവിളികളെ നേരിടുന്നു എന്നതാണ് യാഥാർത്ഥ്യം. രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിൽ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും ജീവിത പ്രശ്നങ്ങളും അദൃശ്യമാകുന്നു എന്നത് ഗൗരവകരമായ ആശങ്കയാണ്.

ആധുനിക സൗകര്യങ്ങളുള്ള വൻകിട ആശുപത്രികൾ നമുക്ക് അഭിമാനമാണെങ്കിലും, കേരളീയ സമൂഹം ക്രമാതീതമായി രോഗാതുരമാകുകയാണ്. സംസ്ഥാനത്തെ ഗണ്യമായ ശതമാനം വീടുകളിലും കാൻസർ, വൃക്കരോഗങ്ങൾ തുടങ്ങിയ മാറാരോഗങ്ങളാൽ കഷ്ടപ്പെടുന്നവരുണ്ട്. രോഗം വന്നതിന് ശേഷമുള്ള ചികിത്സയ്ക്കായി കോടികൾ മുടക്കുന്ന അധികാരികൾ, രോഗം വരാതിരിക്കാനുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിലോ ജനങ്ങളുടെ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിലോ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. ഇവിടെ നമുക്ക് വേണ്ടത് ആശുപത്രികളുടെ എണ്ണക്കൂടുതലല്ല, മറിച്ച് ആരോഗ്യകരമായ ഒരു ജീവിതസാഹചര്യമാണ്. സംസ്ഥാന രൂപവത്കരണത്തിന് പതിറ്റാണ്ടുകൾക്ക് ശേഷവും കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മാറിമാറി വരുന്ന സർക്കാരുകൾക്ക് സാധിച്ചിട്ടില്ല.

കേന്ദ്രാവിഷ്കൃത പദ്ധതികൾ പോലും രാഷ്ട്രീയ കാരണങ്ങളാൽ അട്ടിമറിക്കപ്പെടുന്ന അവസ്ഥയുണ്ട്. ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിെൻറ ഗുണനിലവാരം പരിശോധിക്കാൻ കൃത്യമായ സംവിധാനങ്ങളില്ലാത്തത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കീടനാശിനികൾ കലർന്ന പച്ചക്കറികളും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളും മലയാളിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുന്നു. സുരക്ഷിതമായ ആഹാരവും ശുദ്ധമായ കുടിവെള്ളവും ഉറപ്പുവരുത്താൻ ഭരണകൂടങ്ങൾ പരാജയപ്പെടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിനാശകരമായ രാസവസ്തുക്കളുടെ സാന്നിധ്യമില്ലാത്ത ആഹാരം ഓരോ പൗരെൻറയും അവകാശമായി മാറേണ്ടതുണ്ട്.

വിദ്യാഭ്യാസ മേഖലയിൽ ലോകോത്തര നേട്ടങ്ങൾ അവകാശപ്പെടുമ്പോഴും, നമ്മുടെ യുവജനങ്ങൾക്ക് നാട്ടിൽ തൊഴിൽ ഉറപ്പാക്കാൻ സാധിക്കുന്നില്ല എന്നത് പച്ചയായ സത്യമാണ്. നമ്മുടെ വിദ്യാഭ്യാസ രീതി അന്താരാഷ്ട്ര തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമല്ല. ഇത് യുവാക്കളെ വിദേശരാജ്യങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാക്കുന്നു. വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നവർ തിരികെ വരാൻ മടിക്കുന്നത് കേരളത്തിെൻറ സാമൂഹിക-സാംസ്‌കാരിക മേഖലയിൽ വലിയ മൂല്യച്യുതികൾക്ക് കാരണമാകും. വ്യവസായ സൗഹൃദ അന്തരീക്ഷത്തിെൻറ അഭാവവും തൊഴിലവസരങ്ങളുടെ കുറവും കേരളത്തിെൻറ ഭാവിക്ക് വലിയ വെല്ലുവിളിയാണ്.

തെരഞ്ഞെടുപ്പ് ഗോദയിൽ വികസനത്തെക്കുറിച്ച് വാചാലരാകുന്ന രാഷ്ട്രീയ മുന്നണികൾ ജനങ്ങൾ നേരിടുന്ന നിത്യജീവിത പ്രശ്നങ്ങളെ പലപ്പോഴും കണ്ടില്ലെന്നു നടിക്കുകയാണ്. വിലക്കയറ്റം, കടുത്ത സാമ്പത്തിക പ്രതിസന്ധി, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്കൊന്നും ശാശ്വത പരിഹാരം കാണാത്ത വികസന ചർച്ചകൾ ആർക്ക് വേണ്ടിയാണ് എന്ന ചോദ്യം പ്രസക്തമാണ്. ജനകീയമായ അടിസ്ഥാന പ്രശ്നങ്ങൾക്ക് മുൻഗണന നൽകാത്ത ഏതൊരു വികസനവും അപൂർണമാണ്. വരാനിരിക്കുന്ന ഭരണകൂടങ്ങൾ ഇത്തരം യഥാർത്ഥ ജീവിത പ്രശ്നങ്ങളിലേക്കാണ് കണ്ണുതുറക്കേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralamDevelopmentsAssembly electionsSaudi Arabia
News Summary - The excitement of development and the bitterness of life: Where is Kerala?
Next Story