Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാട്ടിൽ പോകാനിരുന്ന...

നാട്ടിൽ പോകാനിരുന്ന ദിവസം എറണാകുളം സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
നാട്ടിൽ പോകാനിരുന്ന ദിവസം എറണാകുളം സ്വദേശി റിയാദിൽ മരിച്ചു
cancel
camera_alt

പോൾസൺ

റിയാദ്: നാട്ടിൽ പോകേണ്ട ദിവസം മലയാളിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി കല്ലിങ്ങൽ വീട്ടിൽ പോൾസൺ (56) ആണ് റിയാദ് മൻഫുഅയിലെ താമസസ്ഥലത്ത് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11ന് സൗദി എയർലൈൻസ് വിമാനത്തിൽ പോകാൻ ടിക്കറ്റ് എടുത്തിരുന്നതാണ്. അന്ന് രാവിലെ സുഹൃത്തുക്കൾ മുറിയിലെത്തിയപ്പോഴാണ് കിടക്കയിൽ മരിച്ചനിലയിൽ കണ്ടത്.

പ്രമേഹബാധിതനായ പോൾസൺ നാട്ടിൽ അവധിക്ക് പോയിട്ട് മരിക്കുന്നതിന് 10 ദിവസം മുമ്പാണ് റിയാദിൽ തിരിച്ചെത്തിയത്. എന്നാൽ, രോഗം മൂർച്ഛിച്ചതിനാൽ വിദഗ്ധ ചികിത്സക്കായി വീണ്ടും നാട്ടിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. റിയാദിലെ നവോദയ കലാ സാംസ്കാരിക വേദി മൻഫുഅ യൂനിറ്റംഗമാണ് പോൾസൺ. യൂനിറ്റംഗങ്ങളാണ് റൂമിൽ മരിച്ചതായി കണ്ടെത്തിയത്. ഉടൻ പൊലീസിന്റെ സഹായത്തോടെ ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം അവിടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 26 വർഷമായി റിയാദിലുള്ള പോൾസൺ മൂസ നാഇയയിലെ ഒരു പ്രിന്റിങ് പ്രസിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യ: റൂബി, മക്കൾ: അയോണ, അലന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ ബാബുജി കടയ്ക്കലിന്റെ നേതൃത്വത്തിൽ നവോദയ പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Ernakulam native died in Riyadh on the day he was to go home
Next Story