സാമ്പത്തിക വളർച്ചനിരക്ക് 6.8 ശതമാനമായി
text_fieldsജിദ്ദ: ഈവർഷം മൂന്നാംപാദത്തിൽ സൗദി സമ്പദ്വ്യവസ്ഥ 6.8 ശതമാനം വളർച്ച നിരക്കിലെത്തി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിെൻറ റാപിഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. എണ്ണമേഖലയിൽ ഒമ്പതുശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2020ലെ മൂന്നാംപാദത്തെ അപേക്ഷിച്ച് 2021ലെ മൂന്നാം പാദത്തിൽ രാജ്യത്തിെൻറ ജി.ഡി.പി 6.8 ശതമാനം വളർച്ച കൈവരിച്ചു.
ക്രൂഡ് ഓയിലിെൻറ ആഗോള ആവശ്യം വർധിച്ചതിെൻറ ഫലമായി എണ്ണമേഖലയിൽ ഒമ്പതു ശതമാനം വർധന രേഖപ്പെടുത്തിയതും ഈവർഷം സൗദി ഉൽപാദനം പുനരാരംഭിച്ചതും തുടർന്ന് എണ്ണയിതര മേഖലകളിൽനിന്നുള്ള വരുമാനം 6.2 ശതമാനം വർധിച്ചതുമാണ് രാജ്യത്തിെൻറ മൊത്തം സാമ്പത്തിക വളർച്ചക്ക് കാരണം. സർക്കാർ മേഖലകളിൽ സമ്പദ് വളർച്ച 2.7 ശതമാനം വർധിച്ചു. അതോറിറ്റിയുടെ കണക്കനുസരിച്ച് ഈവർഷത്തെ മൂന്നാംപാദത്തിലെ വളർച്ചനിരക്ക് 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്.
2021െൻറ രണ്ടാംപാദത്തെ അപേക്ഷിച്ച് 2021െൻറ മൂന്നാംപാദത്തിൽ ജി.ഡി.പിയിൽ 5.8 ശതമാനം വർധനവുണ്ട്. എണ്ണമേഖലയിലെ വളർച്ച 12.9 ശതമാനം, എണ്ണിയിതര മേഖലകളിലെ വർധന 1.6 ശതമാനം, സർക്കാർ മേഖലകളിൽ വളർച്ച 1.4 ശതമാനം എന്നിവയാണ് ഉൽപാദനത്തിലെ ഈ വർധനവിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. സൗദി സാമ്പത്തിക മന്ത്രാലയത്തിെൻറ മുൻ കണക്കുകൾ പ്രകാരം ഏറ്റവും വലിയ അറബ് സമ്പദ് വ്യവസ്ഥയാണ് സൗദിയുടേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.